Saturday, 29 March 2025

ഗുപ്ത് നവരാത്രി

ശക്തി ആരാധനയുടെ ഉത്സവമായ നവരാത്രിയുടെ (ചൈത്ര നവരാത്രി എന്നും ഗുപ്ത് നവരാത്രി എന്നും അറിയപ്പെടുന്നു) തുടക്കവും ഹിന്ദു നവവർഷത്തിന്റെ തുടക്കവും ആണ് ഇന്ന്. ഗുപ്ത് നവരാത്രി എന്ന് പറയുന്നത് രഹസ്യ പൂജ വിധികളിലൂടെ ഈ സമയത്ത് ചെയ്യുന്ന പൂജകളും തന്ത്രങ്ങളും തന്ത്രികൾക്ക് കൂടുതൽ ശക്തി നേടികൊടുക്കുന്നത് കൊണ്ടാണ്.

ഗുപ്ത് നവരാത്രി (Gupt Navratri) ദേവി ഉപാസകർക്ക് അതീവ ഗൗരവത്തോടെ ശ്രദ്ധിച്ചു ആചരിക്കുന്ന രഹസ്യാത്മകമായ നവരാത്രിയാണ്. നവരാത്രിയിലുടനീളം നിരവധി ദിവ്യശക്തികളെ നേടാനാകും.  സാധാരണയായി വർഷത്തിൽ രണ്ടു ഗുപ്ത് നവരാത്രികൾ ഉണ്ടാകുന്നു — മഘ ഗുപ്ത് നവരാത്രി, ആഷാഢ ഗുപ്ത് നവരാത്രി (ജൂൺ-ജൂലൈ).

ഗുപ്ത് നവരാത്രിയിൽ പ്രധാനമായും അഘോരതന്ത്രം, കപാലതന്ത്രം, ഭൈരവസാധന തുടങ്ങിയ രഹസ്യാത്മകതന്ത്രങ്ങളിലാണ് ഉപാസകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗുപ്ത് നവരാത്രിയിൽ ദശമഹാവിദ്യകളായ കാലി, താരാ, ഭുവനേശ്വരി, ഭൈരവി, ചിന്നമസ്താ, ദൂമാവതി, ബഗ്ലാമുഖി, മതംഗി, കമലാത്മിക തുടങ്ങിയ ദേവതാ രൂപങ്ങളെ ഉപാസകർ സാദ്ധനം ചെയ്യുന്നു

സാധാരണ നവരാത്രികളിൽ പൊതുവായ പുജകൾക്കും ധ്യാനത്തിനും മുൻതൂക്കം നൽകുമ്പോൾ, ഗുപ്ത് നവരാത്രി സങ്കൽപാനുസരണം രഹസ്യമായി (ഗുപ്തമായി) സാദ്ധനം നടത്തുന്നതാണ്.

മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.

പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ഡേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമാതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിധാത്രിതി പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ

നവരാത്രി മന്ത്ര ജപത്തിനുത്തമമായ കാലമാണ്. ഒന്‍പതു ദിനങ്ങളും ഉപാസനകള്‍ക്കും മന്ത്രജപങ്ങള്‍ക്കും അത്യുത്തമമെന്നു പുരാണമതം. നവരാത്രി വ്രതത്തിനൊപ്പമുള്ള മന്ത്രജപം കൂടുതല്‍ ഫലദായകം. ഒന്‍പതു ദിവസം ജപിക്കേണ്ട മന്ത്രങ്ങളും ജപസംഖ്യയും ജപത്തിനൊപ്പം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങളും മന്ത്ര ഫലങ്ങളും ചുവടെ പറയുന്നു. ഈ മന്ത്രങ്ങള്‍ ‘ദശമഹാവിദ്യ’യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

നവരാത്രിയുടെ ഒമ്പത് ദിവസം ഇന്ന് ആരംഭിച്ചു.
P
ആദ്യ ദിവസം,  ഗുഡി പഡ്വവ ശൈലപുത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ഹ്രീം നമ: 108 പ്രാവശ്യം 2 നേരം, ചുവന്ന വസ്ത്രം. ഫലം: പാപ ശാന്തി

രണ്ടാം ദിവസം, സർവ്വ സിദ്ധി യോഗ, ബ്രഹ്മചാരിനി ദേവിയുടെ ആരാധന
മന്ത്രം -
ഓം വേദാത്മികായെ നമ. 336 പ്രാവശ്യം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: മനശാന്തി.

മൂന്നാം ദിവസം, സർവ്വ സിദ്ധി യോഗ, ചന്ദ്രഘണ്ഡാ ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രി ശക്ത്യെ നമ. 108 വീതം, 3 നേരം. വെളുത്തവസ്ത്രം. അരയാല്‍, തുളസിത്തയ്ക്കു സമീപമുള്ള ജപം കൂടുതല്‍ ഗുണദായകം. ഫലം: ശാപ ദോഷ നിവാരണം.

നാലാം ദിവസം ദേവി കൂഷ്മാണ്ഡ ദേവിയുടെ ആരാധന
മന്ത്രം -
ഓം സ്വസ്ഥായെ നമ. 241 വീതം, 2 നേരം. വടക്ക് തിരിഞ്ഞുള്ള ജപം ഗുണദായകം. വെള്ള വസ്ത്രം. ഫലം: കുടുംബ സമാധാനം, ശാന്തി.

അഞ്ചാം ദിവസം, രവി യോഗ, സ്കന്ദമാത ദേവിയുടെ ആരാധന
മന്ത്രം -
ഓം ഭുവനെശ്വര്യെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: ഇഷ്ടകാര്യ സിദ്ധി.

ആറാം ദിവസം കാർത്യായനി ദേവിയുടെ ആരാധന
മന്ത്രം -
ഓം മഹായോഗിനൈ്യ നമ. 241 വീതം, 2 നേരം. കിഴക്കോട്ടു തിരിഞ്ഞുള്ള ജപം ഗുണദായകം. ചുവന്ന വസ്ത്രം. ഫലം: ഉപാസനാ ശക്തി ഉണ്ടാകാന്‍,  ദൈവാനുഗ്രഹം ഉണ്ടാകാന്‍.

ഏഴാം ദിവസം  കാലരാത്രി (ദേവി ശുഭംകരി) ദേവിയുടെ ആരാധന
മന്ത്രം -
ഓം സാമപ്രിയായെ നമ. 336 വീതം, രണ്ടു നേരം.  ദീപം തെളിച്ചുകൊണ്ടുള്ള ജപം ഗുണദായകം. വെളുത്ത വസ്ത്രം. ഫലം:  ഐശ്വര്യം, ദാരിദ്ര്യം നീങ്ങി ധന സമൃദ്ധി.

അഷ്ടമി,  മഹാഗൗരി ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രികോണസ്ഥായെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: വശ്യ ശക്തി, സാമൂഹിക പ്രീതി, ജനഅംഗീകാരം.

നവമി ദിവസം, അമ്മ സിദ്ധിധാത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ത്രിപുരാത്മികായെ നമ. 244 വീതം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: ദുരിതങ്ങള്‍, അലച്ചില്‍ മാറുവാന്‍, ഇഷ്ട കാര്യ ലാഭം.

നവരാത്രി ദിനങ്ങളിൽ ഒൻപത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങൾ:

കുമാരി
ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ

തൃമൂര്‍ത്തി
ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം

കല്യാണി
കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

രോഹിണി
അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം

കാളിക
കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം

ചണ്ഡികാ
ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

ശാംഭവി
സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

ദുര്‍ഗ്ഗ
ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം

സുഭദ്ര
സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.

അഷ്ടമിക്കും, നവമിക്കും വ്രതം അവസാനിപ്പിക്കുന്ന ദിനത്തിൽ കന്യകമാരെ പൂജിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടത്തുന്നതാണ്. രണ്ട് വയസ്സുള്ള കുമാരി, മൂന്നു വയസുകാരി ത്രിമൂർത്തി, നാലു വയസുള്ള കല്യാണി, അഞ്ചു വയസുകാരി രോഹിണി, ആറു വയസ്സുള്ള കാളി, ഏഴു വയസുള്ള ചണ്ഡിക, എട്ടു വയസുകാരി ശാംഭവി, ഒമ്പത് വയസുള്ളവൾ ദുർഗ്ഗ എന്നിങ്ങനെ നവകന്യകമാരെയാണു പൂജിക്കേണ്ടത്.

നാം നേടിയ എല്ലാ വിദ്യകളും ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക. നവരാത്രി സ്ത്രീത്വത്തെ  പൂജിക്കുന്ന, ആരാധിക്കുന്ന   സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒമ്പത്‌ ദിനങ്ങൾ ആണ്.

Thursday, 27 March 2025

कोट्टनकुलंगरा देवी मंदिर

कोट्टनकुलंगरा देवी मंदिर (Kottankulangara Devi Temple, kollam, Kerala) के नाम से प्रसिद्ध इस मंदिर में पुरुषों महिलाओं के रूप में सोलह शृंगार करके माता का पूजन करता है। जो ऐसे करेगा उसे धन, नौकरी और संपत्ति के अलावा अच्छी पत्नी का आशीर्वाद प्राप्त होता है। चाम्याविलक्कू त्योहार के दौरान यहां काफी संख्या में पुरुष माता का आशीर्वाद लेने के लिए आते हैं। इस दौरान सजने-संवरने के लिए एक अलग से मेकअप रूम बनाया जाता है, जहां वे सोलह शृंगार करते हैं। सोलह शृंगार करते हुए पुरुषों को गहने भी पहनने पड़ते हैं और गजरा आदि भी लगाना पड़ता है।

पौराणिक कथा के अनुसार इस मंदिर में मौजूद कोट्टनकुलंगरा देवी की शिला को पहले चरवाहों ने देखा था. उन्होंने एक नारियल को इस शिला पर मारकर फेंका. नारियल मारते ही शिला से खून बहने लगा. इससे चरवाहे घबरा गए. उन्होंने इस बारे में गांव वालों को बताया तो ज्योतिष विशेषज्ञों को बुलाया गया. ज्योतिष विशेषज्ञों ने बताया कि इस शिला में स्वयं वनदेवी विराजमान हैं. फौरन यहां एक मंदिर बनवाओ और इनकी पूजा करने को ज्योतिषियों ने कहा। कहा जाता है कि जिन चरावाहों को शिला मिली थी, उन्होंने महिलाओं का रूप धारण करके मातारानी की पूजा अर्चना शुरू कर दी. इसके बाद से पुरुषों के महिला रूप में पूजा करने की परंपरा शुरू हो गई।

Monday, 24 March 2025

പുരുഷനും സ്ത്രീയും പരസ്പരപൂരകശക്തികളാണ്

പുരുഷനും സ്ത്രീയും പരസ്പരപൂരകശക്തികളായി ഒരുമിച്ചേ പ്രവർത്തനം ചെയ്യാവൂ. പുരുഷൻ സ്ത്രീയേക്കാളും സ്ത്രീ പുരുഷനേക്കാളും ശ്രേഷ്ഠരല്ല. രണ്ട് പേർക്കും അവരവരുടേതായ കർമ്മ മേഖലകളിൽ ശ്രേഷ്ഠത തെളിയിക്കേണ്ടതും ഉണ്ട്. അവരുടേതായ സവിശേഷതകൾ വിട്ട് മറ്റേ ആളിൻ്റെ സവിശേഷതകൾ അനുകരിക്കുമ്പോൾ രണ്ടും കെട്ടവരാകുകയും സമൂഹത്തിൽ അവഗണനകൾ ഏൽക്കുകയും ചെയ്യും.
എന്നാൽ പരസ്പര സാമീപ്യം, ബോധം, മനസ്സിന്റെ സമതുലിതത്വം എന്നിവയിലൂടെ മാത്രമേ ഈ ഊർജ്ജസമതുലിതത്വം രണ്ട് കൂട്ടർക്കും നിലനിർത്താൻ കഴിയൂ. അതില്ലെങ്കിൽ ഹോർമോൺ disbalance ആകുകയും വാർധക്യം വളരെ വേഗം ശരീരത്തെ ബാധിക്കുന്നു, അസുഖങ്ങൾ ഉണ്ടാകുന്നു, മനസ്സിൻ്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു.

പുരുഷൻ സൂര്യതത്ത്വം (സൗരശക്തി) പ്രതിനിധീകരിക്കുന്നു — താപം, ചൈതന്യം, പ്രവർത്തനം.

സ്ത്രീ ചന്ദ്രതത്ത്വം (ശീതശക്തി) പ്രതിനിധീകരിക്കുന്നു — ശീതളത, കാവൽ, പോഷണം.

പലപ്പോഴും എനിക്ക് തോന്നിയ ഒരു ചോദ്യം ഗാന്ധിജി എന്ത് കൊണ്ടാണ് രണ്ട് സ്ത്രീകളെ ഇടവും വലവും ആയി നിർത്തിയിരുന്നത്. അവരിൽ നിന്നും ഗാന്ധിജി എനർജി സ്വീകരിക്കാനും അത് പോലെ അവരുടെ സാമിപ്യത്തിലും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയുക എന്നത് ഒരു ചലഞ്ച് ആയി എടുത്തിരിക്കണം. അങ്ങനെ സ്വയം കൺട്രോൾ ചെയ്യുമ്പോൾ കിട്ടുന്ന പ്രചോദനങ്ങൾ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാം.

ഗാന്ധിജി ആ ജീവിത ശൈലി സ്വീകരിച്ചത് ബ്രഹ്മചാര്യസാധനയുടെ ഭാഗമായാണ്. ഇന്ദ്രിയജയത്തിനും ആത്മനിയന്ത്രണത്തിനുമുള്ള ഒരു പരമോന്നത പരീക്ഷണമായി അദ്ദേഹം അത് കണ്ടു. സ്ത്രീകളുടെ സാന്നിധ്യത്തിൽ സ്വയം നിയന്ത്രണം നഷ്ടപ്പെടാതിരിക്കുക എന്നത് അദ്ദേഹം ആത്മസാനിധ്യത്തിൻ്റെ ചലഞ്ചായി എടുത്തു.

ഗാന്ധിജിയുടെ വീക്ഷണത്തിൽ, ആ ശുദ്ധമായ സാന്നിധ്യത്താൽ മനസ്സിനെ കൂടുതൽ ശാന്തമാക്കുകയും, ആ വൈബ്രേഷൻസ് ഉണർത്തുകയും ചെയ്യാമെന്നു കരുതി. അദ്ദേഹം വിശ്വസിച്ചിരുന്ന തത്ത്വശാസ്ത്രം പ്രകാരം, പുരുഷ-സ്ത്രീ സമാഗമത്തെ അതി ഉന്നതമായ ആത്മീയ തലത്തിലേക്ക് ഉയർത്താനായിരുന്നു ശ്രമം. ഇതിനെ ആത്മവിജയത്തിനും പ്രഭാവ ശക്തി വർദ്ധിപ്പിക്കാനുമുള്ള മാർഗ്ഗമായി അദ്ദേഹം കണ്ടു. ഇന്ദ്രിയജയത്തിലൂടെ ആത്മശക്തി നേടാനായുള്ള ഉപാധിയായി സമീപിച്ചതുമാണ്.

ഒരാളുടെ അഭാവം മറ്റൊരാളുടെ ജീവിതത്തിലും മനസ്സിലും അസ്ഥിരത സൃഷ്ടിക്കുന്നു. സ്ത്രീയുടെ സാമിപ്യം ഇല്ലാത്തപ്പോൾ പുരുഷൻ്റെ ഊർജ്ജം അകത്തേക്ക് അടങ്ങിയിരിക്കുമ്പോൾ സ്ഫോടനം പോലെയുള്ള അക്രമരൂപം എടുക്കാം.

പുരുഷൻ്റെ സാമിപ്യം ഇല്ലാത്ത സ്ത്രീക്ക് ഭാരം, സുരക്ഷ, പോഷകത്വം എന്നിവയുടെ അഭാവം അനിശ്ചിതത്വം സൃഷ്ടിക്കുന്നു. സാമീപ്യം ഇല്ലാതാകുമ്പോൾ, അഹങ്കാരവും ദുരഹവുമാണ് കൂടുന്നത്. ഇത് മാനസിക സംഘർഷങ്ങളും ശാരീരിക അസ്വസ്ഥതകളും സൃഷ്ടിക്കുന്നു.

ശിവപർവതി ക്ഷേത്രങ്ങളിൽ ലിംഗവും യോനിയും ഒരുമിച്ചു പ്രതിഷ്ഠിക്കപ്പെടുന്നത് ശിവൻ (പുരുഷത്വം) പാർവതി (സ്ത്രീത്വം) എന്ന അതിരുകളില്ലാത്ത ദ്വന്ദസിദ്ധാന്തത്തെ (divine union) പ്രതിനിധീകരിക്കുന്നതിനാണ്. ജലാഭിഷേകം ചെയ്യുന്നത് ഈ യൂണിയൻ സങ്കൽപ്പത്തെ ഊർജ്ജസ്വലമാക്കാൻ, ഊർജ്ജ പ്രഭാവം നിലനിർത്താൻ, അതുപോലെ സൃഷ്ടിയുടെ സാന്ദ്രതയും ജാഗ്രതയും പകർന്നുനൽകാനുമാണ്.

ശിവലിംഗത്തിൽ ജലം ഒഴിക്കുക എന്നത് പൂജയുടെ അവിഭാജ്യ ഘടകമാണെന്ന് കാണിക്കുമ്പോൾ, പ്രകൃതിയുടെ സ്ഥിരതയും സൃഷ്ടിയുടെ പുനർജന്മചക്രവും (creation and regeneration) സംരക്ഷിക്കുന്നതിനുള്ള പ്രബോധനവുമാണ്. അതിനാൽ പുരുഷതത്ത്വവും (Shiva) പ്രക്രിയയുടെ ദിശയായ ശക്തിയും (Shakti) ഒരുമിച്ചു പ്രവർത്തിക്കുമ്പോഴാണ് ലോകം നിലനിൽക്കുന്നത് എന്ന സത്യമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്.

താന്ത്രിക വ്യാഖ്യാനത്തിൽ, പുരുഷന്റെ ശക്തി (ശിവതത്ത്വം) ഉണർന്നാൽ മാത്രമേ സ്ത്രീയുടെ കാമേശ്വരി/കുന്ദലിനി ശക്തി പൂർണ്ണതയിലാകൂ. സമന്വയമില്ലെങ്കിൽ കുണ്ഡലിനി ഉണർവിന് തടസ്സമാകും. അതുകൊണ്ടാണ് ശിവ പാർവതി ക്ഷേത്രങ്ങളിൽ യോനിയിലൂടെ പ്രവേശിക്കപ്പെട്ട ലിംഗത്തിൽ ജലാഭിഷേകം ചെയ്യുന്നത് പ്രപഞ്ചത്തിൽ രണ്ട് പേരുടെയും തുല്യ പ്രാധാന്യം എടുത്ത് കാണിക്കുന്നതിനായിട്ടാണ്. 

പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം  പ്രാണിക ഊർജ്ജത്തിന്റെ പരസ്പര വിനിമയമാണ്. ശാരീരികമായി മാത്രമല്ല, മാനസികവും ആത്മീയവുമാണ് ഈ വിനിമയം. ഒരാളുടെ ഊർജ്ജം മറ്റൊരാളുടെ ചക്രകൾക്കും പ്രാണവാഹിനികൾക്കും സ്വാധീനമേൽക്കുന്നു.

സ്ത്രീയുടെ അഭാവത്തിൽ പുരുഷന്റെ ഊർജ്ജത്തിൽ ഉഗ്രതയും അസമത്വവും കൈവരിക്കാം. അധിക അഗ്നിതത്ത്വം കാരണം ക്ഷീണം അനുഭവപ്പെടുന്നു.

പുരുഷൻ്റെ അഭാവത്തിൽ സ്ത്രീയുടെ ഊർജ്ജത്തിൽ പോഷകശക്തിയും സമതുലിതമായ താപവും കുറയാം. അതിനാൽ മാനസിക തളർച്ചയും ഉന്മേഷകുറവും സംഭവിക്കും.

പുരുഷനും സ്ത്രീക്കും തമ്മിലുള്ള സാധാരണമായ ചേർച്ച ഹോർമോണുകളുടെ തുലനാവസ്ഥ നിലനിർത്തുന്നു.

പുരുഷനിൽ ടെസ്റ്റോസ്റ്ററോൺ ഉത്പാദനം സജീവമാകുന്നു.

സ്ത്രീയിൽ എസ്ട്രജൻ, ഓക്സിറ്റോസിൻ പോലുള്ള ഹോർമോണുകൾ ഭംഗിയായി പ്രവർത്തിക്കുന്നു.

സാമീപ്യം ഇല്ലാതാകുമ്പോൾ, ഹോർമോണൽ അസമത്വം മൂലം ദുർബലത, മനോവ്യഥ, ഉന്മേഷക്കുറവ് എന്നിവ അനുഭവപ്പെടുന്നു.

പുരുഷനും സ്ത്രീയും സമതുലിതമായ ബന്ധത്തിൽ ആയപ്പോൾ ആത്മീയവും ഭൗതികവും ഒരുമിച്ചു വളർച്ച നേടുന്നു. പുരുഷനും സ്ത്രീയും പരസ്പര പൂരകശക്തികളായി പ്രവർത്തിക്കുന്നത് പ്രകൃതിദത്തമായ സമതുലിതത്വമാണെന്നത് സത്യമാണ്.

Thursday, 20 March 2025

Spiritual Intelligency

ശരിക്ക് പറഞ്ഞാല് spirituality കൂടുതൽ ഉണ്ടാക്കാൻ നമ്മുടെ pineal gland ൽ melatonin ൻ്റെ ലെവൽ കൂട്ടാൻ അറിഞ്ഞിരിക്കണം. Pineal gland ൽ melatonin ലെവൽ ഉയർത്തുക മാത്രമല്ല, serotonin ൻ്റെ പരിവർത്തനവും (conversion) അനിവാര്യമാണ്. Melatonin വർദ്ധിപ്പിക്കുമ്പോൾ pineal gland സജീവമാകുന്നു, അതിലൂടെ higher consciousness പ്രാപിക്കാനാകും. Kundalini ഉണർത്തൽ വഴി pineal gland ന് നേരിട്ടുള്ള ഉണർവ്വ് ലഭിക്കുകയും അതിലൂടെ melatonin-ന്റെ secretion വർദ്ധിക്കുകയും ചെയ്യും. ഇതെല്ലാം കാരണം ഞാൻ spiritual faith എന്നതിനേക്കാൾ സ്പിരിച്വൽ സയൻസ് എന്ന് പറയാൻ ആണ് ഇഷ്ടപ്പെടുന്നത്.

പല അത്ഭുതങ്ങളുടെയും പിന്നിൽ ഉള്ള കാരണം അവർക്ക് melatonin ലെവൽ മറ്റ് ആളുകളെക്കാൾ കൂടുതൽ ഉണ്ട് എന്ന വിത്യാസമേ ഉള്ളൂ. അതിന് കുണ്ഡലിനി ഉണർത്തൽ അറിഞ്ഞിരുന്നാൽ ഒന്നും കൂടെ ഉയരങ്ങളിൽ എത്താം.

പ്രാണശക്തി, ഓറ അതായത്, വ്യക്തിയുടെ ചുറ്റുമുള്ള ഊർജ്ജ ഫീൽഡ്, വ്യക്തിയുടെ മാനസിക, ശാരീരിക, ആത്മീയ നിലകളെ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു. പോസിറ്റീവ് ചിന്തകളും ആത്മീയ അഭ്യാസങ്ങളും ഓറയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായകമാണ്. പ്രാനശക്തി ആണ് ഒരു ശരീരത്തിൻ്റെ ഏറ്റവും വലിയ ഉർജ്ജം. നമ്മുടെ തലയിൽ നിന്ന് 1.5 മീറ്റർ ഉയരത്തിൽ നിന്ന് പ്രാണശക്തി നമ്മളിലേക്ക് നിരന്തരമായി ഒഴുകി എത്തി കൊണ്ടിരിക്കുന്നു. അത് നിലക്കുമ്പോൾ നമ്മൾ മരിക്കുന്നു. മരിക്കുമ്പോൾ പ്രാണൻ പോയി എന്ന് പറയുന്നത് തെറ്റാണ്, പ്രാണൻ വരുന്നത് നിൽക്കുമ്പോൾ ആണ് മരണം സംഭവിക്കുക. ആധ്യാത്മിക ശക്തി കുറഞ്ഞവരിലേക്ക് ഒരു മുടിയുടെ കനത്തിലും, ആത്മീയ ശക്തി കൂടുന്നത് അനുസരിച്ച് അതിൻ്റെ വിസ്തീർണ്ണം കൂടി കൂടി ചില മഹാത്മാക്കളുടെ ക്രൗൺ ചക്രയിലേക്ക് ഒഴുകി എത്തുന്ന  പ്രാണശക്തിയുടെ വലുപ്പം ഒരു വലിയ തൂണിൻ്റെ അത്ര വരെ ഉണ്ട്. അത് പോലെ ചില മനുഷ്യരുടെ അടുപ്പം വീർപ്പ് മുട്ടിക്കുകയും അവരിൽ നിന്ന് എത്രയും വേഗം അകന്ന് പോകാൻ തോന്നിക്കുകയും ചിലരുടെ സാമിപ്പ്യത്തിൽ ഇരിക്കുമ്പോൾ അവിടുന്ന് എഴുന്നേൽക്കാൻ പോലും തോന്നാത്ത വിധം ആകർഷണം അനുഭവപ്പെടുന്നതും നല്ല ഓറയുടെ ഗുണം കൊണ്ടാണ്. നമ്മൾ എത്ര പോസിറ്റുവും ഈഗോലെസ്സും മനുഷ്വത്തവും ആത്മീയവും ഉള്ളതാണെന്ന വസ്തുതയെ അനുസരിച്ച് ഓറയിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. ഒരു സാധരണ മനുഷ്യൻ്റെ ഓറ 1 feet മുതൽ 3 feet വരെ ആണെങ്കിൽ ഉത്തമനായ ഒരു സന്യാസിയുടെ ഓറ 3 km വരെ വ്യാപിച്ചിരിക്കും.

ഭാവ സമർപ്പണം (Emotional Surrender) വഴി ഭക്തിയും സമർപ്പണവും വ്രതവും pineal gland ഉണർത്തുന്നു. ബാഹ്യ പൂജകളെക്കാൽ മാനസിക പൂജ ആണ് ദൈവത്തെ അറിയാൻ കൂടുതൽ ഉപയോഗപ്രദം.

ചക്രസാധനയും മൂലബന്ധം, ഉദ്ദീയാനബന്ധം, ജലന്ധരബന്ധം എന്നിവയുടെ സംയോജനം pineal gland-നെ ഉണർത്താൻ ശക്തമായ ദിശയിലേക്ക് നയിക്കുന്നു. ഈ ബന്ധങ്ങൾ പ്രാപിച്ചാൽ prana energy മേലോട്ട് ഉയർന്ന് pineal gland-നേയും sahasrara chakra-യെയും സജീവമാക്കുന്നു.

ശ്വാസനിയന്ത്രണം (Pranayama) വഴി pineal gland-ൽ cosmic energy ആകർഷിച്ച്, melatonin secretion കൃത്യമായ രീതിയിൽ വർദ്ധിപ്പിക്കാനും circadian rhythm ശരിയായ നിലയിലേക്ക് കൊണ്ടുവരാനും കഴിയും.

ആത്മവിചാരം "ഞാൻ ആരാണ്?" എന്ന അന്വേഷണത്തിലൂടെ തന്ത്രസിദ്ധിയിലേക്ക് എത്തിക്കാൻ സഹായിക്കും. അതിന് ചക്രധ്യാനം മൂലം chakra awakening, especially ajna chakra (third eye), സാധിച്ചു pineal gland ൽ മൂലാധാരത്തിലെ ഊർജ്ജം sahasrara chakra-വരെ ഉയർത്തിയാൽ samadhi അവസ്ഥയിലേക്ക് കടക്കാനാകും. മരിച്ച് കഴിഞ്ഞ് ഉള്ളത് സമാധി അല്ല, സമാധി എന്നത് ജീവിച്ചിരിക്കുമ്പോൾ ധ്യാനത്തിലൂടെ നേടുന്ന ഒരു ഉയർന്ന അവസ്ഥ ആണ്.

ഗുരുമന്ത്രജപം pineal gland-നെ vibrational energy-ൽ സജീവമാക്കുന്ന ഏറ്റവും ഉന്നത മാർഗമാണ്. അന്ത്യത്തിൻ്റെ ആത്മജ്യോതി (inner light) pineal gland-ൽ പ്രകാശിക്കുമ്പോൾ cosmic realization സംഭവിക്കുന്നു.

ആനന്ദഭാവത്തോടെ ഇഷ്ടദേവതയോട് ഏകത്വം മനസ്സിൽ അദ്വൈതാനുഭവം ഉണ്ടാക്കും.

Spiritual Intelligence വളർത്താൻ ശ്രദ്ധിക്കേണ്ടത് ആത്മവിചാരവും അനന്തശക്തിയോട് ഒരുമിച്ചുള്ള സമാഗമവുമാണ്. അതിന് ധ്യാനം ചെയ്ത് മനസിനെ ശാന്തമാക്കി ആത്മതത്ത്വത്തെ അറിയാൻ ശ്രമിക്കുക. ധ്യാനത്തിന് മുമ്പ് ഏകാഗ്രത ഉണ്ടാകേണ്ടതുണ്ട്, അതിന് 6-3 6-3 breathing pattern 12 തവണ ചെയ്യണം. പിന്നീട് ഇഷ്ടമുള്ള ധ്യാനം ചെയ്യാം. ചക്രാധ്യാനം അല്ലെങ്കിൽ കുണ്ഡലിനി ധ്യാനം ചെയ്താൽ നല്ല ഉണർവ്വുണ്ടാകും

ശ്വാസനിയന്ത്രണം  സജീവമാക്കുകയും ശരീരത്തിനകത്തുള്ള ആന്തരിക ജ്യോതി വെളിപ്പെടുത്തുകയും ചെയ്യും.

ഗുരുവിൽ നിന്നോ, ആന്തരിക ശബ്ദത്തിലോ പറ്റിയ മന്ത്രം ലഭിച്ചാൽ അതിന്റെ ജപം കാര്യക്ഷമമായി തുടരുക.

സമർപ്പണം (Surrender to Universal Energy) വളരെ അത്യാവശ്യമാണ്. അഹങ്കാരം ത്യജിച്ച് വിശ്വശക്തിയോട് ഏകത്വം അനുഭവിക്കുക.

സമൂഹത്തോട് ദയയും സ്നേഹവും സംവദിച്ചാൽ ആന്തരിക പുണ്യശക്തി വളരും. ഭൂതദയാ, സന്മനം, സഹനശീലത എന്നിവയും ആത്മീയ വളർച്ചയ്ക്കു സഹായകമാണ്. ഭയമില്ലാതെ, അനന്തതയോട് സംയുക്തമാകുക… അതിനാൽ തന്നെ ആത്മജ്യോതി തെളിയും. ആത്മീയ ബോധം ഉയരുമ്പോൾ അഹം ത്യാഗം സ്വാഭാവികമാകണം. അഹങ്കാരം ഇല്ലാതെ സർവ്വജ്ഞാനത്തെ സ്വീകരിക്കാൻ മനസ്സ് തയ്യാറാകണം.

ആന്തരിക ആത്മീയ ബോധത്തിന്റെയും (Spiritual Intelligence) ഗുണങ്ങൾ അനുഭവിക്കാൻ സ്ഥിരമായ അഭ്യാസവും സമർപ്പണവുമാണ് മുഖ്യമാണ്.

നിങ്ങളുടെ ചിന്തകൾ, പ്രവർത്തികൾ, വികാരങ്ങൾ എന്നിവ നിരീക്ഷിക്കാൻ പഠിക്കുക. ആത്മാവിന്റെ ശബ്ദം ശാന്തമായ മനസ്സിൽ മാത്രം സ്പഷ്ടമാകും. ധ്യാനം, ജപം എന്നിവയിലൂടെ ആ ശബ്ദം വ്യക്തത നേടും.

ഓംകാര അവരുടെ ധ്വനി അല്ലെങ്കിൽ ബീജമന്ത്രങ്ങളുടെ ജപം നിലനിര്‍ത്തുമ്പോൾ ശബ്ദതരംഗങ്ങൾ pineal gland ഉണർത്തുകയും ഊർജ്ജകേന്ദ്രങ്ങളിൽ അനുസന്ധാനം വരുത്തുകയും ചെയ്യും.

ഓം, ഹ്രിം, ശ്രീം, ക്ളീം, ഹും തുടങ്ങിയ മന്ത്രങ്ങൾ അജ്ഞാ ചക്രത്തിൽ ദൃഢത നൽകുന്നു. നാദബ്രഹ്മ ധ്യാനം പ്രകൃതിയുടെ അതിസൂക്ഷ്മതരംഗങ്ങളുമായി മനസ്സിനെ ലയിപ്പിക്കാം.

ദിവസവും കുറച്ച് സമയത്ത് മൗനം അനുഷ്ഠിക്കുക. ബാഹ്യ ശബ്ദം വിട്ടു ആന്തരിക ശബ്ദം കേൾക്കാൻ പഠിക്കുമ്പോൾ ആന്തരിക ജ്ഞാനത്തിന്റെയും ബോധത്തിന്റെയും വാതായനം തുറക്കും. “മൗനം പരമവാക്യം” എന്നത് മനസ്സിനെ ശുദ്ധിയിലേക്കും ബോധം ഉയര്‍ത്തുന്നതിലേക്കും നയിക്കുന്നു.

ത്രാടക ധ്യാനം കണ്ണുകൾക്ക് മുൻപിൽ ദീപം അല്ലെങ്കിൽ ബിന്ദു ദൃഷ്ടിയിലാക്കുമ്പോൾ pineal gland ഉണരുന്നു.

സൂര്യനമസ്കാരം, അഷ്ടാംഗ യോഗം, ഹഠയോഗം എന്നിവ pineal gland ഉണർത്താൻ സഹായിക്കുന്നു.

Monday, 10 March 2025

ഹോളി

ഭക്തപ്രഹ്ലാദനെ കൊല്ലാൻ ഹിരണ്യകശിപുവിന്റെ അനിയത്തി ഹോളിക ശ്രമിച്ചപ്പോൾ, അവൾ അഗ്നിയിൽ ദഹിച്ചു, എന്നാൽ പ്രഹ്ലാദൻ രക്ഷപ്പെട്ടു.

നിറങ്ങളുടെ ഉത്സവം സ്‌നേഹത്തെയും സൗഹൃദത്തെയും പ്രതിനിധീകരിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട ഉത്സവവുമാണ്
വസന്തത്തിന്റെ വരവാണ്.

ഹോളി ഫാൽഗുണ മാസത്തിലെ പൗർണമി ദിവസത്തിൽ (ഫിബ്രവരി-മാർച്ച്) ആഘോഷിക്കുന്നു. ആദ്യ ദിവസം രാത്രി ഹോളികാ ദഹനം നടക്കും, അടുത്ത ദിവസം നിറങ്ങളുടെ ആഘോഷം.

വൃന്ദാവനം, മഥുര, ബർസാന എന്നിവിടങ്ങളിൽ ഹോളി വിശേഷമായി ആഘോഷിക്കുന്നു.

ബർസാന ഹോളി (ലത്ത്മാർ ഹോളി) സ്ത്രീകൾ കുരിശ് പിടിച്ചു വെച്ച പുരുഷന്മാരെ വടി ഉപയോഗിച്ച് അടിക്കുന്നത് എന്നതിന്റെ പ്രത്യേകത കൊണ്ടും പ്രസിദ്ധമാണ്.

Sunday, 9 March 2025

നെഞ്ചു വേദന

ചങ്ക് വേദന അനുഭവപ്പെടുമ്പോൾ പ്രത്യേകിച്ച് തുടർച്ചയായ വേദന, അമിത വിയർപ്പ്, ശ്വാസംമുട്ടൽ, തലചുറ്റൽ, ഇടതു കൈയിലോ തൊണ്ടയിലോ പരക്കുന്ന വേദന എന്നിവയുണ്ടെങ്കിൽ ഉടൻ മെഡിക്കൽ സഹായം തേടണം. ചങ്ക് വേദനക്ക് പല കാരണങ്ങൾ ഉണ്ട്.

നെഞ്ചിന്റെ മധ്യഭാഗത്ത് ഉണ്ടാവുന്ന അതിശക്തമായ വേദന, ചങ്ക് പൊട്ടിപ്പോവുന്ന രീതിയിലുള്ള വേദന, നെഞ്ചെരിച്ചല്‍, നെഞ്ചില്‍ ഭാരം അനുഭവപ്പെടുക, തുടങ്ങിയവ ഹൃദയാഘാത ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. താരതമ്യേന നിസ്സാരമായ അസിഡിറ്റി മുതല്‍ ഗുരുതരമായ ഹൃദയാഘാതത്തിന് വരെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്.
ഗുരുതരരോഗമായ മഹാധമനിയിലുണ്ടാകുന്ന വിള്ളലും നെഞ്ചുവേദനയുടെ രൂപത്തിലാണ് പ്രകടമാകുക. കൂടാതെ ശ്വാസകോശം, ദഹനേന്ദ്രിയം, നെഞ്ചിന്‍കൂട് തുടങ്ങിയവയെ ബാധിക്കുന്ന പല രോഗങ്ങളും നെഞ്ചുവേദനയായിട്ട് അനുഭവപ്പെടുന്നു.നെഞ്ചുവേദനയുടെ പ്രധാന കാരണങ്ങൾ:

ഹൃദയാഘാതം -
ഹൃദയാവരണത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്
മഹാധമനിയിലെ വിള്ളലുകള്‍
വാല്‍വ് ചുരുങ്ങുക തുടങ്ങി വാല്‍വുമായി ബന്ധപ്പെട്ട രോഗങ്ങള്‍
ഹൃദയപേശികളെ ബാധിക്കുന്ന രോഗങ്ങള്‍
ഹൃദ്രോഗം മൂലം നെഞ്ചിൻ്റെ മധ്യഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകള്‍
ഇവ നെഞ്ചുവേദന ഉണ്ടാക്കും.

എഞ്ചിന (Angina): ഹൃദയത്തിന് ലഭിക്കുന്ന രക്തത്തിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന വേദന. തൊണ്ടയ്ക്കും ഇടതു കൈക്കും പരക്കാം.

ഹൃദയാഘാതം (Heart Attack): ഹൃദയത്തിൽ രക്തയോട്ടം താൽക്കാലികമായി തടയപ്പെടുമ്പോൾ ഉണ്ടാകുന്ന ശക്തമായ വേദന.

മയോക്കാർഡിറ്റിസ് (Myocarditis): ഹൃദയത്തിന്റെ തോട് (myocardium) സോഫ്റ്റാകുന്ന അവസ്ഥ.

പെറികാർഡിറ്റിസ് (Pericarditis): ഹൃദയത്തിന്റെ പുറം പടലത്തിന്റെ ശോഫം.

2. അഹൃദയസംബന്ധമായ കാരണങ്ങൾ:

അസിഡിറ്റി/ജീർണപ്രശ്നങ്ങൾ: ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ് കാരണം ഉണ്ടാകുന്ന വേദന.

മസിൽ സ്പാസം: ചെസ്റ്റ് മസിലുകളിൽ ഉണ്ടാകുന്ന ക്ഷീണം അല്ലെങ്കിൽ സ്പാസം.

കോസ്റ്റ്‌കോണ്ട്രൈറ്റിസ്: നെഞ്ചിലെ അസ്ഥികൾക്ക് ഇടയിലുള്ള ഇടനാഴിയുടെ (cartilage) ശോഫം.

മാനസിക കാരണങ്ങൾ- 
Anxiety- പെട്ടെന്ന് വരുന്ന നെഞ്ചുവേദന, ശ്വാസകുറവും വേഗത കൂടിയ ഹൃദയമിടിപ്പും. അമിത ഉത്കണ്ഠ, ഭയം തുടങ്ങിയ മാനസിക പ്രശ്നങ്ങളും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്

പാനിക് അറ്റാക് - പേടി മൂലം ഉണ്ടാകുന്ന ശക്തമായ വേദന.

ശ്വാസകോശ പ്രശ്നങ്ങൾ - പ്ല്യൂറിസി (Pleurisy) ശ്വാസകോശാവരണത്തിനുണ്ടാകുന്ന നീര്‍വീക്കം (പ്ളൂറസി), ന്യുമോണിയ, ശ്വാസകോശ അറകളിലെ അണുബാധ, ശ്വാസകോശാവരണത്തില്‍ വായു നിറയുക ഇവയും നെഞ്ചുവേദനക്കിടയാക്കും.

മറ്റ് കാരണങ്ങൾ -
ആപൻഡിസൈറ്റിസ് - ചിലപ്പോൾ നെഞ്ചിലേക്ക് പ്രക്ഷിപ്തമാകാം.

ഹർപ്സ് (Shingles) - നെഞ്ച് ഭാഗത്ത് ഉണ്ടാകുന്ന പൊള്ളുന്ന വേദന.

ഉദരസംബന്ധിയായവഅ അന്നനാളം ചുരുങ്ങുക, വിള്ളുക ഇവ നെഞ്ചുവേദനയുണ്ടാക്കും.

  • പാന്‍ക്രിയാസിലെ അണുബാധ, ആമാശയവ്രണങ്ങള്‍ ഇവയും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്.

നെഞ്ചിന്‍കൂടിൻ്റെ പ്രശ്നങ്ങള്‍

  • വാരിയെല്ലുകള്‍, മാറെല്ല് ഇവയിലുണ്ടാകുന്ന നീര്‍ക്കെട്ടിന്‍െറ ലക്ഷണവും നെഞ്ചുവേദനയാണ്

ഹൃദ്രോഗം മൂലം നെഞ്ചിന്‍െറ മധ്യഭാഗത്തുണ്ടാകുന്ന വേദനക്കൊപ്പംനെഞ്ചിന് മീതെ ഭാരം കയറ്റിവെച്ചത് പോലെയോ നെഞ്ച് പൊട്ടിപ്പോകുന്നത് പോലെയോ ഉള്ള ലക്ഷണങ്ങള്‍ തുടര്‍ന്നുണ്ടാകും. ഹൃദ്രോഗം മൂലമുള്ള നെഞ്ചുവേദനക്ക് ഒരു സവിശേഷ വ്യാപനരീതിയുണ്ട്. കഴുത്ത്, കൈകള്‍, തോളുകള്‍, കീഴ്ത്താടി, പല്ലുകള്‍, വയറിൻ്റെ മുകള്‍ഭാഗം, നെഞ്ചിൻ്റെ പിന്‍ഭാഗം തുടങ്ങിയ ഇടങ്ങളിലേക്ക് നെഞ്ചുവേദന പടരുന്നു.

ഗുരുതരമായ ഹൃദയാഘാതം മൂലം ഹൃദയപേശികള്‍ക്ക് സ്ഥായിയായ നാശം സംഭവിക്കുമ്പോള്‍ നെഞ്ചുവേദന അരമണിക്കൂറോളം നീണ്ടുനില്‍ക്കാം.
വായുശല്യം, നെഞ്ചെരിച്ചില്‍, നെഞ്ച് വരിഞ്ഞുമുറുകുക തുടങ്ങിയ ചെറിയ ലക്ഷണങ്ങളും ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കാണുമെന്നതിനാല്‍ ലക്ഷണങ്ങളെയൊന്നും അവഗണിക്കാതെ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്.

കാലിലെ സിരകളില്‍ രൂപപ്പെടുന്ന രക്തക്കട്ടകള്‍ രക്തപ്രവാഹത്തിലൂടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലത്തെി തടസ്സം സൃഷ്ടിക്കുന്നത് പൊടുന്നനെയുള്ള നെഞ്ചുവേദനക്കിടയാക്കാറുണ്ട്.

പുകവലിക്കാര്‍, അമിതവണ്ണമുള്ളവര്‍, അര്‍ബുദരോഗികള്‍, അമിത രക്തസമ്മര്‍ദം, ദീര്‍ഘനാളായി കിടപ്പിലായവര്‍ തുടങ്ങിയവരെല്ലാം സിരകളില്‍ രക്തം കട്ടപിടിക്കാന്‍ സാധ്യത ഏറിയവരാണ്. കാലില്‍ പെട്ടെന്ന് രൂപപ്പെടുന്ന നീരും ചുവപ്പും വേദനയും ശ്രദ്ധയോടെ കാണണം.

വലുപ്പം കൂടിയ രക്തക്കട്ട രൂപപ്പെടുന്നവരില്‍ നെഞ്ചിന്‍െറ മധ്യഭാഗത്തായി ശക്തമായ വേദന അനുഭവപ്പെടാം. വലുപ്പം കുറഞ്ഞ രക്തക്കട്ടകള്‍ രൂപപ്പെടുമ്പോള്‍ നെഞ്ചിന്‍െറ വശങ്ങളില്‍ വേദനയുളവാക്കും.

ശ്വാസകോശ രോഗങ്ങളെ തുടര്‍ന്നുണ്ടാകുന്ന നെഞ്ചുവേദന കൊളുത്തിപ്പിടിക്കുന്നതുപോലെയാണ് സാധാരണ അനുഭവപ്പെടുക. ശ്വാസകോശാവരണത്തില്‍ വായുനിറയുക, നീര്‍ക്കെട്ട്, ന്യുമോണിയ തുടങ്ങിയ അവസ്ഥകളിലെല്ലാം ഇത്തരം വേദനയുണ്ടാകാം.

അന്നനാളത്തെയും ആമാശയത്തെയും ബാധിക്കുന്ന പല രോഗങ്ങളുടെയും പൊതുലക്ഷണമാണ് നെഞ്ചുവേദനയും അസ്വസ്ഥതകളും. നെഞ്ചെരിച്ചിലും പുളിച്ച് തികട്ടലായും പ്രകടമാകുന്ന അസ്വസ്ഥതകള്‍ അതിരാവിലെ ഭക്ഷണം കഴിക്കാത്ത സമയത്തും കിടക്കുമ്പോഴും അധികരിക്കാറുണ്ട്. ആമാശയത്തില്‍നിന്ന് അമ്ളാംശം കലര്‍ന്ന പകുതി ദഹിച്ച ഭക്ഷണശകലങ്ങളും വായുവും അന്നനാളത്തിലേക്ക് തികട്ടിക്കയറുന്നതാണ് നെഞ്ചെരിച്ചിലായി അനുഭവപ്പെടുക.

അന്നനാളത്തിലെ പേശികളിലുണ്ടാകുന്ന താളാത്മകമായ സങ്കോച വികാസങ്ങള്‍ക്ക് തടസ്സമുണ്ടാകുമ്പോള്‍ നെഞ്ചിൻ്റെ മധ്യഭാഗത്തായി വേദന അനുഭവപ്പെടാം. ഭക്ഷണം വിഴുങ്ങുമ്പോഴും മാനസിക സമ്മര്‍ദമുള്ളപ്പോഴും നെഞ്ചുവേദനയുണ്ടാകാം. ഏതാനും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വേദന കൈകളിലേക്കും കീഴ്ത്താടിയിലും നെഞ്ചിൻ്റെ പുറകുവശത്തുമൊക്കെ വ്യാപിക്കാം.

ആമാശയത്തിലെയും അന്നനാളത്തിലെയും അമ്ളാധിക്യം മൂലമുള്ള നെഞ്ചെരിച്ചിലിന് ഹൃദ്രോഗാനന്തരമുള്ള അസ്വസ്ഥതകളുമായി ഏറെ സാമ്യയുണ്ട്. നെഞ്ചെരിച്ചില്‍ ഹൃദ്രോഗമായും ഹൃദ്രോഗം നെഞ്ചെരിച്ചിലായും തെറ്റിദ്ധരിക്കാനിടയുള്ളതിനാല്‍ പരിശോനയിലൂടെ രോഗനിര്‍ണയം നടത്തേണ്ടതുണ്ട്.

നെഞ്ചുവേദനകളില്‍ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിനുണ്ടാകുന്ന വേദന. ഒപ്പം നീര്‍ക്കെട്ടുമുണ്ടാകും. വിങ്ങുന്നപോലെയോ കുത്തിക്കൊള്ളുന്നതുപോലെയോ വേദന അനുഭവപ്പെടാം.

കഴുത്തിലെ കശേരുക്കള്‍ക്കുണ്ടാകുന്ന തേയ്മാനത്തെതുടര്‍ന്നുള്ള വേദനയും നെഞ്ചിലേക്ക് പടര്‍ന്നിറങ്ങാറുണ്ട്. അതുപോലെ തോള്‍ സന്ധിയെ ബാധിക്കുന്ന സന്ധിവാതവും നെഞ്ചുവേദന ഉണ്ടാക്കാറുണ്ട്.

നെഞ്ചുവേദനക്കിടയാക്കുന്ന കാരണങ്ങള്‍ പലതായതിനാല്‍ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. പാര്‍ഥ അഥവ അര്‍ജുനം ഹൃദയസംബന്ധമായ നെഞ്ചുവേദനയില്‍ ഉപയോഗപ്പെടുത്തുന്ന ഔഷധികളില്‍ പ്രധാനമാണ്.

കുറുന്തോട്ടി, ജീരകം, ചുക്ക്, പുഷ്ക്കരമൂലം, പാല്‍മുതക്ക്, ദേവതാരം, കൊത്തമ്പാലരി, കൂവളവേര്, കച്ചോലം, ചിറ്റരത്ത ഇവ ഉള്‍പ്പെട്ട ഔഷധങ്ങള്‍ വിവിധതരം നെഞ്ചുവേദനയുടെ ചികിത്സകളില്‍ പ്രയോജനപ്പെടുത്താറുണ്ട്. കുറുന്തോട്ടി ചേര്‍ത്ത് ആവര്‍ത്തിച്ച തൈലങ്ങള്‍ ഉപയോഗിച്ചുള്ള ‘പിചു’വും നല്ല ഫലം തരും.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക: ശ്വാസംമുട്ടൽ, തലയുൾക്കേട്, വിയർപ്പ്, ഇടതു കൈയിലോ തൊണ്ടയിലോ വേദന.

വലതുവശത്തെ നെഞ്ചുവേദനയും അവഗണിക്കരുത് 

🟡 a. എഞ്ചിന (Angina) -
നൈട്രോഗ്ലിസറിൻ: ഡോക്ടർ നിർദേശിച്ചാൽ താഴെയിട്ട് മുറിക്കലിന് പെട്ടെന്ന് ആശ്വാസം.
 
മന്ദഗതിയിൽ ആഴത്തിൽ ശ്വാസം വലിച്ചെടുത്തു വിടുക. ഉടൻ കിടന്ന് വിശ്രമിക്കുക. കുറവ് കൊളസ്ട്രോൾ, അമിത വണ്ണം ഒഴിവാക്കുക.

🟡 b. ഹൃദയാഘാതം (Heart Attack):
അസ്പിരിൻ: ഡോക്ടർ ഉപദേശിച്ചാൽ ഒരു ടാബ്ലറ്റ് ചവച്ചു കഴിക്കുക.

അടിയന്തര ചികിത്സക്ക് ഉടൻ ആശുപത്രിയിലെത്തിക്കുക.

ആഴത്തിൽ ശ്വാസം എടുക്കുക, സി.പി.ആർ (CPR) ആവശ്യമെങ്കിൽ കൊടുക്കുക

അഹൃദയസംബന്ധമായ കാരണങ്ങൾ:
🟡 a. അസിഡിറ്റി/ജീർണപ്രശ്നങ്ങൾ-
തേൻ + വാതകജലമോ ഉപ്പ്: ഒരച്ചട്ട് വെള്ളത്തിൽ ചേർത്തു കുടിക്കുക.

ജീരക വെള്ളം: കുറച്ച് ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കാം.

മസാല കുറഞ്ഞതും എളുപ്പം ദഹിക്കുന്നതും ആയ ആഹാരങ്ങൾ

🟡 b. മസിൽ സ്പാസം:
നീണ്ടുനിൽക്കുന്നവ്യായാമം (Stretching): സാവധാനം കൈകളും മാറിയും നീട്ടുക.

ചൂടുവെള്ളത്തിൽ തുണി മുക്കി വേദനയുള്ള സ്ഥലത്ത് പ്രയോഗിക്കുക.

മസാജ്: അല്പം വെളിച്ചണ്ണ കൊണ്ടോ അല്ലെങ്കിൽ ബാൽമോ ഉപയോഗിച്ച്.

3. മാനസിക കാരണങ്ങൾ -
🟡 a. Anxiety & പാനിക് അറ്റാക്:
ശ്വാസാനിയന്ത്രണം (Pranayama): നിങ്ങൾക്ക് ഇഷ്ടമായ 6-3-6-3 പ്രാണായാമം ഏറെ സഹായകരം.

ധ്യാനം: 5-10 മിനിറ്റ് നേർക്കായി ഇരുന്ന് ശ്രദ്ധ ശ്വാസത്തിൽ കേന്ദ്രീകരിക്കുക.

ബ്രഹ്മരി പ്രാണായാമ: കാതുകൾ മുട്ടിച്ചിട്ട് 'മ' ധ്വനി ചെയ്യുക.

4. ശ്വാസകോശ പ്രശ്നങ്ങൾക്ക്:
🟡 a. പ്ല്യൂറിസി & ന്യുമോണിയ
തുളസി+അദൽഒട: കഷായം തയ്യാറാക്കി കുടിക്കുക.

ആയുര്‍വേദ ഓയിൽ, എക്യുപ്രെസ്‌പോയിന്റുകളിൽ അല്പം തേക്കുക.

ഹൃദയ രോഗങ്ങൾ തടയാനുള്ള ഉപായങ്ങൾ -
സമമായ ഭക്ഷണക്രമം, തൈരും പഴങ്ങളും ഉൾപ്പെടുത്തുക.

7–8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക.

ധ്യാനം: മനസ്സിനെ ശാന്തമാക്കാൻ ശ്രദ്ധ കേന്ദ്രിതം ചെയ്യുക.

അതോടൊപ്പം, നിങ്ങളുടെ പ്രിയപ്പെട്ട 6-3-6-3 പ്രാണായാമം ഉപയോഗിച്ച് ശ്വാസം നിയന്ത്രിക്കുന്നത്, മിതമായ ഭക്ഷണക്രമം, ധ്യാനം, ആസനങ്ങൾ തുടങ്ങിയവ ആശ്വാസം നൽകും.

Friday, 7 March 2025

പൊങ്കാല

നാളെ ഒരു പൊങ്കാലക്കാലം കൂടി ആരംഭിക്കുകയാണ്. പൊങ്കാല എന്ന് വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. കുംഭ മാസത്തിലെ കാർത്തിക നക്ഷത്രത്തിലാണ് പൊങ്കാല നടക്കുന്നത്. പൂരം നാളും പൗർണമിയും ഒത്തു വരുന്ന അന്ന് പൊങ്കാല സമർപ്പിക്കും. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. പ്രപഞ്ചത്തിൻറെ പ്രതീകമായി മൺകലത്തിനെ തങ്ങളുടെ ശരീരമായി സങ്കൽപ്പിച്ച് അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അഹംബോധം നശിക്കും.

കുമ്മാട്ടി, വേല, പ്രതിഷ്ഠാ ദിനം, ഉത്സവം, ചിലപ്പോൾ നവരാത്രി, തൃക്കാർത്തിക എന്നിങ്ങനെ ഉള്ള വിശേഷ ദിനങ്ങളിൽ കാവിലെ ഭഗവതിക്ക് പൊങ്കാല ഇടാൻവേണ്ടി സ്ത്രീകൾ എത്തും.

മധുരയിൽ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ കണ്ണകിയെ മുല്ലവീട്ടിൽ പരമേശ്വരൻപിള്ള സ്വാമിയാണ് ആദ്യമായി ദേവിക്ക് നിവേദ്യം സമർപ്പിച്ചത്. പൂരം നക്ഷത്ര (കുംഭമാസ)ത്തിലായിരുന്നു. കാപ്പുകെട്ടിന് കാർത്തികയുമാണ് നോക്കുന്നത്. എല്ലാ കാർത്തികയ്ക്കും ലക്ഷാർച്ചന നടത്തുന്നു

മധുരാപുരി ചുട്ടെരിച്ച് കോപത്തിൽ എത്തിയ കണ്ണകിയെ ശാന്തയാക്കാൻ ജനങ്ങൾ പൊങ്കാലയിട്ടു എന്നാണ് സങ്കൽപ്പം. ഈ വിശ്വാസത്തിലാണ് എല്ലാവർഷവും പൊങ്കാലയിടുന്നത്. 
 
മഹിഷാസുര മർദ്ദനത്തിന് ശേഷം സാക്ഷാൽ ശ്രീഭദ്രകാളിയെയും ഇത്തരത്തിൽ ഏതിരേറ്റെന്നും കഥയുണ്ട്.

ആറ്റുകാൽ ക്ഷേത്രത്തവും ആയി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ ഒന്നാണ് മല്ലവീട്ടില്‍ തറവാട്ടിലെ ഒരു കാരണവര്‍ കിള്ളിയാറ്റില കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടി വരികയും മറകരയില്‍ എത്തിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. കാരണവര്‍ കുട്ടിയെ മുതുകില്‍ കയറ്റി മറുകരയില്‍ എത്തിച്ചു. തന്റെ വീട്ടില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍‍കാമെന്ന് കരുതിയെങ്കിലും പെട്ടന്ന് തന്നെ ഇവരെ കാണാതാകുകയും ചെയ്യുകയായിരുന്നു. അന്ന്‌ രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ മുന്നില്‍ വന്ന ബാലിക താനാണെന്ന് പറയുകയുമായിരുന്നു. പിന്നീട് താന്‍ പറയുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയുമായിരുന്നു. പിറ്റേന്ന് കാവില്‍ എത്തിയ കാരണവര്‍ ശൂലം ഉപയോഗിച്ച അടയാളം ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചുവെന്നാണ് ഐതീഹ്യം.
 
ദ്രാവിഡ ഗോത്രജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. അവരായിരുന്നു അമ്മ ദൈവത്തെ ആരാധിച്ചിരുന്നത്. ഇന്നത് ശക്തേയ, ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ഭഗവതി ക്ഷേത്രങ്ങളിൽ ഈ അനുഷ്ഠാനം കാണപ്പെടുന്നത്. ശാക്തേയ വിശ്വാസപ്രകാരം പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. ജഗദീശ്വരിയും ആദിപരാശക്തിയുമായ ഭഗവതിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്ന്‌ വിശ്വാസം.

മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. കലത്തിലാണ് പൊങ്കാല സമർപ്പിക്കേണ്ടത്. ശർക്കരയാകുന്ന പരമാനന്ദം കൂടി ചേരുമ്പോൾ അത് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ് തത്വം. പൊങ്കാലക്ക് ആദ്യ തീ കത്തിക്കുന്നത് ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിലാണ്. ഇവിടെ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. സാധാരണയായി ശർക്കര പായസം, കടുംപായസം അഥവാ കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായ ഏത് ഭക്ഷ്യ വസ്തുവും ഉണ്ടാക്കി ഭക്തിയോടെ ഭഗവതിക്ക് നിവേദിക്കാം. ഞാന്‍ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്. അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു. ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം. അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് തയാറാക്കുന്ന അഷ്ടദ്രവ്യ പൊങ്കാല വളരെ സവിശേഷത ഉള്ളതാണ്. ആദിലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെയുള്ള ലക്ഷ്മിയുടെ ഐശ്വര്യത്തിനാണ് അഷ്ടദ്രവ്യ പൊങ്കാലയുടെ പൊരുൾ. ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്. കിഴക്കോട്ടു നോക്കിനിന്നുവേണം അരി കലത്തിൽ ഇടാൻ.

രാവിലെ 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. പിന്നീട് ഉച്ചകഴിഞ്ഞ് 2:30-ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല ഇട്ട് ജനങ്ങൾ മടങ്ങും. അടുത്ത ദിവസം രാത്രി 12: 30 ന് നടക്കുന്ന കുരുതിയോട്കൂടി ആറ്റുകാൽ പൊങ്കാല സമാപിക്കും. പൊങ്കാല ഉത്സവം തുടങ്ങി മൂന്നാം ദിനം മുതൽ കുത്തിയോട്ട വ്രതം ആരംഭിക്കും. പൊങ്കാല ദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലിയും നടക്കും.

പൊങ്കാല കേരളത്തിലേയും തമിഴ്നാട്ടിലേയും കൊയ്ത്തുത്സവമാണ്. അമ്മയുടെ തിരുസന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യൌഷധമയാണ് കരുതിപ്പോരുന്നത്. ആചാരപരമായി അരിയും ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്. പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്.

മാതൃ ദൈവാരാധന അഥവാ ശാക്തേയ ആരാധനയുടെ ഭാഗമാണ് പൊങ്കാല. മാതൃ ദൈവവും കാർഷിക സമൃദ്ധി, ഊർവരത എന്നിവയുമായുള്ള ബന്ധത്തിന്റെ നേർക്കാഴ്ചയാണ് പൊങ്കാല. ഇക്കൊല്ലം നല്ല വിളവ് തന്നെ ഭഗവതി അടുത്ത കൊല്ലവും നല്ല വിളവ് തരണേ എന്നൊരു പ്രാർത്ഥന കൂടി ഇതിൽ കാണാവുന്നതാണ്. തമിഴ്നാട്ടിൽ തൈപ്പൊങ്കൽ ആഘോഷിക്കുന്നു. കേരളത്തിൽ ആറ്റുകാൽ പൊങ്കാല, ചക്കുളത്ത്കാവ് പൊങ്കാല എന്നിവ പ്രസിദ്ധമാണ്.

പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാൻ പാടില്ല. പണ്ടുകാലങ്ങളിൽ നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്നത്തെ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. എന്നിട്ട് മറ്റു പദാർഥങ്ങളായ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്.

പൊങ്കാലയും ക്ഷേത്രദർശനവും കഴിഞ്ഞ് അന്നേദിവസം കുളിക്കരുത്. ദേവിചൈതന്യം കൂടിയിരിക്കുന്നതിനാൽ വ്രതാനുഷ്ഠാനം മതി.

ദേവിയ്ക്ക് ജാതിമതലിംഗ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം. ആർക്കുമിവിടെ പൊങ്കാലയിടാം.

പൊങ്കാലയിട്ട പാത്രങ്ങൾ പിന്നീട്
ഭവനത്തിൽ കൊണ്ടുപോയി ശുദ്ധിയാക്കി അരിയിട്ടു വയ്ക്കാം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതിൽനിന്നും ഒരുപിടി അരികൂടി അതിലിടണം, അന്നത്തിന് ബുദ്ധിമുട്ട് വരരുതേയെന്നും പ്രാർഥിക്കണം. അല്ലെങ്കിൽ വരുംദിവസങ്ങളിൽ ആ പാത്രത്തിൽ ചോറുവയ്ക്കുന്നതിൽ തെറ്റില്ല. അടുത്ത പൊങ്കാല ദിവസം വരെയിത് ആവർത്തിക്കണം. പുതിയ പാത്രം വരുമ്പോൾ അവയിലുമിത് ആവർത്തിക്കുക.

സ്വന്തം വീടിനു മുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ അമ്മയെ സങ്കൽപിച്ചു പൊങ്കാലയിടാം. ക്ഷേത്രത്തിൽ പോയി പൊങ്കാലയിടാൻ കഴിയാത്തവർക്ക് ഗൃഹഐശ്വര്യത്തിനും വാസ്തുദുരിതത്തിനും പരിഹാരമായി ചെയ്യാം.

ലളിതാസഹസ്രനാമത്തിലെ നാല് നാമങ്ങൾ പൊങ്കാല സമയത്ത് ജപിച്ചു കൊണ്ടേയിരിക്കണം. 428–ാമത്തെ നാമമായ (പഞ്ചകോശാന്തരസ്ഥി തായെ നമഃ) ശരീരത്തിൽ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ 5 കോശങ്ങൾക്കുള്ളിലാണ് ദേവിയായ പരമാത്മാവ് കുടികൊള്ളുന്നത്. ശരീരമായ ശ്രീചക്രത്തിലും 5 കോശങ്ങളുണ്ട്. ഭൂമണ്ഡലത്തെ കുറിയ്ക്കുന്ന അന്നമയ കോശം, സ്തൂലാവസ്ഥയിലും, ആകാശതത്വത്തെ കുറിയ്ക്കുന്ന ആനന്ദമയ കോശം, സൂക്ഷ്മാവസ്ഥയിലും പ്രവർത്തിക്കുന്നു. അത്യന്തം ശാസ്ത്രീയമായ സിദ്ധാന്തത്തെ പൊങ്കാല സമർപ്പണമായി ദേവിക്ക് നൽകുമ്പോൾ പഞ്ചകോശങ്ങൾ പുണ്യാത്മാക്കളുടെ ശരീരത്തിൽ നിലനിർത്തുന്നു. 480–ാം നാമം, പായസാന്നപ്രിയായെ നമഃ, ദേവി ദേവന്മാർക്ക് വളരെ ഇഷ്ടമായ പായസം ദേവിക്ക് നമസ്ക്കാരമെന്നർത്ഥം. 501–ാം നാമം ഇവ കൂടാതെ സര്‍വ്വമംഗളമംഗല്ല്യേ എന്നതും, ദേവി പ്രസീദേ ദേവി പ്രസീദേ എന്നു ചൊല്ലിയും സമർപ്പിക്കുക.