Thursday, 10 September 2026

മരണത്തിന് പ്രായപരിധി ഇല്ല

മരണത്തിന് പ്രായത്തിന്റെ നിയമമില്ല.

15 മുതൽ 29 വയസ്സുവരെയുള്ളവരിൽ മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ അപകടങ്ങൾ വലിയൊരു പങ്ക് വഹിക്കുന്നു. 30 വയസ്സിന് ശേഷം വിവിധ രോഗങ്ങൾ, പ്രത്യേകിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ, മരണകാരണങ്ങളിൽ വലിയ പങ്ക് വഹിക്കുന്നു.

2021-ലെ ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ 3,90,404 അപകടമരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അതിൽ:
വാഹനാപകടങ്ങൾ — 1,73,860 (44.5%)
പെട്ടെന്നുണ്ടാകുന്ന മരണം — 50,773 (13.0%)
വിഷബാധ — 23,472 (6.0%)
വീഴ്ച മൂലമുള്ള മരണം — 21,609 (5.5%)
വൈദ്യുതാഘാതം — 12,529 (3.2%)
അപകടകരമായ തീപിടിത്തം — 8,348 (2.1%)
മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലമുള്ള മരണം — 737 (0.2%)

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2021-ൽ ഇന്ത്യയിലെ മൊത്തം മരണങ്ങളിൽ ഏകദേശം:
49.1% — സാംക്രമികമല്ലാത്ത രോഗങ്ങൾ
38.4% — സാംക്രമിക രോഗങ്ങൾ, മാതൃ-ശിശു സംബന്ധമായ കാരണങ്ങൾ, പോഷകക്കുറവ് തുടങ്ങിയവ
7% — പരിക്കുകളും അപകടങ്ങളും
5.5% — കോവിഡ്-19 സംബന്ധമായ കാരണങ്ങൾ
മറ്റൊരു പ്രധാന കണക്ക് കൂടി ശ്രദ്ധിക്കേണ്ടതാണ്.

30 മുതൽ 70 വയസ്സിനിടയിൽ ഹൃദ്രോഗം, പക്ഷാഘാതം, അർബുദം, പ്രമേഹം, ശ്വാസകോശസംബന്ധമായ ഗുരുതര രോഗങ്ങൾ തുടങ്ങിയ പ്രധാന സാംക്രമികമല്ലാത്ത രോഗങ്ങളിൽ ഏതെങ്കിലും മൂലം മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ ഏകദേശം 23.7% ആയിരുന്നു.

ചെറുപ്പത്തിൽ സംഭവിക്കുന്ന മരണങ്ങളിൽ അപകടങ്ങൾക്കൊപ്പം ആത്മഹത്യയും ഒരു പ്രധാന കാരണമാണ്.

ഏറ്റവും പുതിയ ലഭ്യമായ 2023-ലെ ദേശീയ കുറ്റകൃത്യ രേഖാ ബ്യൂറോയുടെ (NCRB) കണക്കനുസരിച്ച്, ഇന്ത്യയിൽ ആകെ 1,71,418 ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രായം അനുസരിച്ചുള്ള കണക്ക്:
18 വയസ്സിന് താഴെ — 10,785 പേർ (6.3%)
18–30 വയസ്സ് — 56,170 പേർ (32.8%)
30–45 വയസ്സ് — 55,731 പേർ (32.5%)
45–60 വയസ്സ് — 32,945 പേർ (19.2%)
60 വയസ്സിന് മുകളിൽ — 15,787 പേർ (9.2%)

അതായത്, 30 വയസ്സിന് താഴെയുള്ളവരിൽ മാത്രം 66,955 ആത്മഹത്യകൾ, അഥവാ 2023-ൽ രേഖപ്പെടുത്തിയ ആകെ ആത്മഹത്യകളുടെ ഏകദേശം 39.1% സംഭവിച്ചിട്ടുണ്ട്.

അതിനാൽ ഒരു കാര്യം വ്യക്തമാണ്:
മരണം പ്രായം നോക്കി വരുന്നില്ല.
വാർദ്ധക്യം മരണത്തെ സ്വീകരിക്കാൻ മനുഷ്യനെ പതുക്കെ ഒരുക്കുന്ന പ്രകൃതിയുടെ ഒരു വഴിയാണെങ്കിൽ, ചെറുപ്പത്തിലെ അപ്രതീക്ഷിത മരണം നമ്മെ ഓർമ്മിപ്പിക്കുന്നത് മറ്റൊന്നാണ്—
“മരണത്തിന് പ്രായത്തിന്റെ നിയമമില്ല.”
അതുകൊണ്ടുതന്നെ വാർദ്ധക്യത്തെ മാത്രം മരണത്തിനുള്ള തയ്യാറെടുപ്പായി കാണുന്നതും പൂർണ്ണമായല്ല.
വാർദ്ധക്യം ദൈവം നൽകിയ പരീക്ഷണമാണെങ്കിൽ, പ്രായമായവരെ എങ്ങനെ പരിചരിക്കുന്നു എന്നത് മനുഷ്യന് നൽകിയ പരീക്ഷണമാണ്.

പ്രായമായ മാതാപിതാക്കളെ അഗതിമന്ദിരങ്ങളിലേക്ക് മാറ്റിവിട്ട്, പിന്നീട് വാർദ്ധക്യത്തെക്കുറിച്ച് വലിയ ആത്മീയ സന്ദേശങ്ങൾ പറയുന്നതിൽ എന്താണ് അർത്ഥം?

യൗവനത്തിൽ മരിക്കുന്നവനും വാർദ്ധക്യത്തിൽ മരിക്കുന്നവനും നമ്മോട് ഒരേ സത്യം പറയുന്നു:
ജീവിതം ഉറപ്പുള്ളതാണ്; പക്ഷേ അതിന്റെ ദൈർഘ്യം ഉറപ്പുള്ളതല്ല.

അതുകൊണ്ട് ജീവിച്ചിരിക്കുന്ന കാലത്ത് സ്നേഹിക്കുക, കരുതുക, ക്ഷമിക്കുക, സഹായിക്കുക, മാതാപിതാക്കളെയും പ്രായമായവരെയും ആദരിക്കുക.

വാർദ്ധക്യം എന്തിന് തന്നു

ശരീരം ഒരിക്കലും പ്രായമാകാതെ, സൗന്ദര്യവും ശക്തിയും ആഗ്രഹങ്ങളും അതേപടി തുടരുകയായിരുന്നെങ്കിൽ, മരണത്തെ സ്വീകരിക്കുന്നത് മാനസികമായി കൂടുതൽ ബുദ്ധിമുട്ടായിരുന്നേക്കാം.

വാർദ്ധക്യം വന്നാൽ എല്ലാവരും മരണത്തെ എളുപ്പത്തിൽ സ്വീകരിക്കും എന്നില്ല. മരണസ്വീകാര്യതയ്ക്ക് ജീവിതാനുഭവം, ആത്മീയബോധം, ബന്ധങ്ങൾ, വ്യക്തിയുടെ മനോഭാവം എന്നിവയും വലിയ പങ്കുവഹിക്കുന്നു.

വാർദ്ധക്യം ശരീരത്തിന്റെ ക്ഷയമാത്രമല്ല; മരണത്തെ സ്വീകരിക്കാൻ മനസ്സിനെ പതുക്കെ ഒരുക്കുന്ന പ്രകൃതിയുടെ പരിശീലനമാണ്.

ഒരിക്കൽ മനുഷ്യൻ ദൈവത്തോട് ചോദിച്ചു—
“അങ്ങേയ്ക്ക് വേണമെങ്കിൽ മനുഷ്യനെ എന്നും യുവാവായി നിലനിർത്താൻ കഴിയില്ലേ?”

അപ്പോൾ ദൈവം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

കാഴ്ചശക്തി കുറച്ചു → ഈ മനോഹരമായ ലോകത്തോടുള്ള മോഹം പതുക്കെ കുറയാൻ.

ശരീരത്തിൽ ചുളിവുകൾ നൽകി → സ്വന്തം സൗന്ദര്യത്തോടുള്ള അമിതമായ മോഹം ഇല്ലാതാകാൻ.

കാലുകളുടെ സഞ്ചാരശേഷി കുറച്ചു → എല്ലായിടത്തും സഞ്ചരിക്കണമെന്നുള്ള മോഹം പതുക്കെ കുറയാൻ.

കേൾവിശക്തി കുറച്ചു → മറ്റുള്ളവരുടെ കാര്യങ്ങൾ കേൾക്കാനുള്ള അമിതമായ താൽപര്യം കുറയാൻ.

കിടക്കയിൽ വിശ്രമിക്കേണ്ട അവസ്ഥയാക്കി → ജീവിതത്തോടുള്ള അമിതമായ മോഹം പതുക്കെ കുറയാൻ.

പിന്നീട് ദൈവം പറഞ്ഞു:
മനുഷ്യൻ ഒരിക്കലും വൃദ്ധനായിരുന്നില്ലെങ്കിൽ, ഈ മനോഹരമായ ലോകത്തോടുള്ള മോഹം ഉപേക്ഷിച്ച് മരണത്തെ സ്വാഭാവികമായി സ്വീകരിക്കാൻ അവന് കഴിയുമായിരുന്നോ?

യൗവനത്തിൽ മരണം സംഭവിച്ചാൽ കുടുംബത്തിന് വർഷങ്ങളോളം അതിന്റെ ദുഃഖം നിലനിൽക്കും.
എന്നാൽ വാർദ്ധക്യത്തിൽ മരണം സംഭവിക്കുമ്പോൾ, ആളുകൾ അതിനെ കൂടുതൽ സ്വാഭാവികമായി സ്വീകരിക്കുകയും കുറച്ച് കാലത്തിനുശേഷം ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നു.

അതുകൊണ്ടാണ് മനുഷ്യന്റെ ലൗകിക മോഹങ്ങൾ പതുക്കെ കുറച്ച്, ജീവിതത്തിന്റെ അവസാനഘട്ടത്തെ ശാന്തമായും സ്വീകാര്യതയോടെയും നേരിടാൻ സഹായിക്കുന്നതിനായി ദൈവം വാർദ്ധക്യം നൽകിയതെന്ന് പറയുന്നത്.

വാർദ്ധക്യം ഒരു ശാപമല്ല; മറിച്ച് ദൈവത്തിന്റെ അനുഗ്രഹമാണ്.
അത് പതുക്കെ നമ്മെ ലോകമോഹങ്ങളിൽ നിന്ന് മോചിപ്പിക്കുന്നു. ജീവിതത്തിന്റെ അവസാന പടിയിലേക്ക് എത്തുമ്പോൾ ശാന്തിയോടും സ്വീകാര്യതയോടും കൂടി അതിനെ ജീവിക്കാൻ നമ്മെ ഒരുക്കുന്നു.

Wednesday, 9 September 2026

महावतार बाबाजी और क्रिया योग

महावतार बाबाजी और क्रिया योग

महावतार बाबाजी, जो 1800 वर्षों तक हिमालय में बद्रीनाथ के निकट निवास करते रहे और भौतिक रूप से अदृश्य होते हुए भी आध्यात्मिक जगत में अत्यंत प्रसिद्ध हैं, एक अमर महान योगी के रूप में वर्णित हैं। उन्हें "आदिगुरु" भी कहा जाता है। कुछ आत्मकथाओं और मान्यताओं के अनुसार, उनके माता-पिता केरल के नंबूथिरी ब्राह्मण थे।

महावतार बाबाजी ने श्री लाहिड़ी महाशय के माध्यम से श्री युक्तेश्वर गिरि को क्रिया योग की अवधारणा और व्यावहारिक ज्ञान सिखाया, जिन्होंने इसे अपने शिष्य स्वामी श्री परमहंस योगानंदजी को आगे बढ़ाया। श्री युक्तेश्वर गिरि की पुस्तक "पवित्र विज्ञान" में वेदांत और ईसाई धर्म के वैज्ञानिक स्वरूप के बीच समानताएं बताई गई हैं।

परमहंस योगानंद ने 1920 में अमेरिका की यात्रा की और पश्चिमी दुनिया में "क्रिया योग" का प्रसार किया। उनकी आत्मकथा, "ऑटोबायोग्राफी ऑफ अ योगी", ने दुनिया भर के कई लोगों को प्रेरित किया।

क्रिया योग के माध्यम से व्यक्ति अपनी श्वास पर नियंत्रण कर सकता है, अपनी आयु बढ़ा सकता है और शारीरिक और मानसिक शांति प्राप्त कर सकता है।

सामान्यतः, जीवों का जीवनकाल उनकी श्वसन दर से संबंधित होता है। जो जीव अधिक तेजी से सांस लेते हैं उनका जीवनकाल आमतौर पर कम होता है, जबकि जो जीव कम बार सांस लेते हैं उनका जीवनकाल अधिक होता है।

सटीक वैज्ञानिक मापों के अनुसार, मनुष्य प्रति मिनट लगभग 12-20 बार सांस लेता है (श्वसन दर)। कुत्ता बहुत तेजी से सांस लेता है और 12 साल तक जीवित रहता है। कछुआ प्रति मिनट 5 बार सांस लेता है और 300 साल तक जीवित रहता है।

Thursday, 3 September 2026

അയോധ്യ ക്ഷേത്രം

ദൈവത്തെ ക്ഷേത്രങ്ങളിൽ പോയി കാണുന്ന ഭക്തജനങ്ങൾ അവരുടെ മനസ്സിന്റെ തൃപ്തിക്കുവേണ്ടിയാണ് കാണിക്ക ഇടുന്നതും, വഴിപാട് കഴിക്കുന്നതും, ദക്ഷിണ നൽകുന്നതുമൊക്കെ. ഭഗവാന് പണത്തിന്റെയോ സ്വർണ്ണത്തിന്റെയോ ആവശ്യമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭക്തർ ഇതെല്ലാം ചെയ്യുന്നത്.

അതുപോലെ, അവിടുത്തെ കാണിക്കയിൽ നിന്ന് ആരെങ്കിലും കട്ട് തിന്നുകയാണെങ്കിൽ, അതുകൊണ്ട് ഭഗവാന് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടുന്നില്ല. അങ്ങേർക്ക് എന്തിനാണ് പണവും സ്വർണ്ണവും? ഒരുപക്ഷേ കട്ടത് ഒരു നേരത്തെ ആഹാരത്തിനുവേണ്ടിയാണെങ്കിൽ, അങ്ങേർ കണ്ടില്ലെന്ന് നടിച്ചേക്കാം.

പക്ഷേ കട്ടത് ആർത്തി മൂത്തതുകൊണ്ടാണെങ്കിൽ? അതിന്റെ ഫലം എന്തായിരിക്കുമെന്ന് മനുഷ്യന് അറിയില്ല. ഭഗവാന് വിരോധം ഉണ്ടായിരുന്നെങ്കിൽ അത് കാണിക്കാൻ അങ്ങേർക്ക് നന്നായി അറിയാം.

കട്ടവരുടെ വീട്ടിൽ തന്നെ രോഗം, ദുരിതം, ആശുപത്രിച്ചെലവ്, അടുത്ത തലമുറയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാകുമ്പോൾ തെറ്റ് മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്താലും കുടുംബം ക്ഷയിച്ചുകൊണ്ടേയിരിക്കും. കർമ്മഫലം അനുഭവിച്ച് തന്നെയെ തീരൂ.

2026-ൽ അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയെന്ന വാർത്തകൾ വന്നിരുന്നു. അതിന് ശേഷം “ഭക്തരുടെ എണ്ണം കുറഞ്ഞു” എന്ന് പറഞ്ഞ് പോസ്റ്റ് ഷെയർ ചെയ്ത് സന്തോഷിക്കുന്ന ഒരു വിഭാഗത്തെയും കണ്ടു.

പക്ഷേ ലഭ്യമായ കണക്കുകൾ എന്താണ് പറയുന്നത്?
21 ജൂൺ 2026: 94,419 ദർശനം
2025-ലെ അതേ ദിവസം: 81,303
26 ജൂൺ: 97,603
27 ജൂൺ: 97,134
28 ജൂൺ: 1,02,672 — ആ കാലയളവിലെ ഏറ്റവും ഉയർന്ന എണ്ണം.

അതായത്, കാണിക്ക വിവാദത്തിന് ശേഷം ഭക്തർ ക്ഷേത്രത്തിലേക്ക് വരുന്നത് കുറഞ്ഞുവെന്ന് പറയാനുള്ള തെളിവല്ല ഈ കണക്കുകൾ നൽകുന്നത്. ചില ദിവസങ്ങളിൽ മുൻവർഷത്തേക്കാൾ കൂടുതൽ ഭക്തരാണ് എത്തിയിരിക്കുന്നത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം, 2024 ജനുവരി 22-ലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം 2026 മധ്യത്തോടെ ഏകദേശം 12 കോടി ഭക്തർ രാമക്ഷേത്രം ദർശിച്ചിട്ടുണ്ട്.

Wednesday, 2 September 2026

RICH

If the strengths of Russia, India and China (RIC) come together, they could create a powerful economic network with significantly less dependence on Western countries. I like to call this potential alliance RICH — Russia, India and China Harmony.

Together, these three countries represent more than 36% of the world’s population, with a combined population of around 3.01 billion people.

They have a combined Nominal GDP of approximately $26 trillion, a PPP economy exceeding $65 trillion, and account for roughly 21% of global military expenditure. Together, they represent approximately 22% of the global economy.

Closer cooperation could also strengthen their strategic autonomy in energy, supply chains, trade, defence, technology, critical minerals, manufacturing and finance.

However, under the current circumstances, RICH is unlikely to develop into a fully integrated political and economic bloc like the European Union (EU). Differences, particularly between India and China, remain significant. Nevertheless, there is considerable potential for a strong strategic partnership in selected areas where their interests converge.

RICH does not necessarily have to be an alliance against anyone. It could instead become a framework based on cooperation, mutual respect, strategic autonomy and shared strength — contributing to a more balanced and multipolar global order.

Monday, 31 August 2026

“100% literacy sir.”

കേരളം ഒറ്റക്കെട്ടായി, മതസൗഹാർദ്ദത്തോടെ മുന്നോട്ട് പോകുന്നത് കാണാൻ ഇഷ്ടപ്പെടാത്തവർ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിന്റെ ഉയർന്ന literacy rate പോലും ചിലർക്ക് കുശുമ്പിനും പരിഹാസത്തിനും കാരണമാകുന്നുണ്ട്.

നിങ്ങൾ North Indian Insta/YouTube reels നോക്കാറുണ്ടോ എന്നറിയില്ല. ഞാൻ നോക്കാറുണ്ട്. തെറ്റായ കാര്യങ്ങൾ പറയുമ്പോൾ കഴിയുന്നത്ര മറുപടി കൊടുക്കാറുമുണ്ട്.

ഇന്നലെ മുതൽ ആലപ്പുഴയിലെ ഒരു റെസ്റ്റോറന്റിൽ മാവേലി വേഷം ധരിച്ച ഒരാളുടെ മേൽ ചൂട് എണ്ണ ഒഴിച്ച സംഭവത്തെക്കുറിച്ച് ചില reels വളരെ എരിവ് കൂട്ടി പ്രചരിപ്പിക്കുന്നത് കാണാം. സംഭവം തെറ്റാണെങ്കിൽ അതിനെ ശക്തമായി വിമർശിക്കണം. കുറ്റം ചെയ്തവർ ആരായാലും നിയമപരമായി നടപടി വേണം. അതിൽ യാതൊരു സംശയവുമില്ല.

പക്ഷേ ഇത്തരം reels-ന്റെ താഴെയുള്ള comments ശ്രദ്ധിച്ചാൽ ഒരു സ്ഥിരം comment കാണാം:

“100% literacy sir.”

കേരളത്തെ പരിഹസിക്കാനായി ഉപയോഗിക്കുന്ന ഒരു troll ആയി അത് മാറിയിരിക്കുന്നു. അതിന്റെ പിന്നിലെ message വ്യക്തമാണ് — “കേരളത്തിൽ literacy ഉണ്ടെങ്കിലും common sense ഇല്ല” എന്ന രീതിയിൽ ഒരു മുഴുവൻ ജനതയെ അപമാനിക്കുക.

അതിനോടൊപ്പം “Kerala is Mini Pakistan”, “അധികം താമസിക്കാതെ Kerala Kashmir ആകും” തുടങ്ങിയ comments-ുകളും ഇപ്പോൾ കേരളവുമായി ബന്ധപ്പെട്ട പല news posts-ന്റെയും താഴെ കാണാം.
ഞാൻ പലപ്പോഴും അതിന് മറുപടി കൊടുക്കാറുണ്ട്. പക്ഷേ പിന്നീട് ഒരു കാര്യം മനസ്സിലായി.

അവർക്ക് നമ്മുടെ മറുപടിയല്ല വേണ്ടത്.
കേരളത്തിലെ ഒരു സംഭവത്തെ എടുത്ത് കേരളത്തിലെ മുഴുവൻ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിൽ സംശയത്തോടെ കാണുന്ന ഒരു narrative ഉണ്ടാക്കുകയാണ് ലക്ഷ്യം. കേരളീയർ തമ്മിൽ തല്ലുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണ് ഇത്തരം ആളുകളിൽ പലരും.

കേരളത്തിന്റെ യഥാർത്ഥ ശക്തി എന്താണെന്ന് നമ്മൾ മറക്കരുത്.
വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയ അഭിപ്രായങ്ങളും ഉള്ളവർ ഒരുമിച്ച് ജീവിക്കുന്നതാണ് കേരളത്തിന്റെ സൗന്ദര്യം. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. തെറ്റുകൾ സംഭവിക്കാം. കുറ്റകൃത്യങ്ങൾ ഉണ്ടാകാം. പക്ഷേ അതിന്റെ പേരിൽ ഒരു മുഴുവൻ സമൂഹത്തെയും സംസ്ഥാനത്തെയും അപമാനിക്കേണ്ട ആവശ്യമില്ല.

അതുകൊണ്ട് ഒരു കാര്യം നമ്മൾ മനസ്സിലാക്കണം:
ഒരു കുറ്റവാളിയുടെ മതം നോക്കി ഒരു സമൂഹത്തെ കുറ്റപ്പെടുത്തരുത്.
ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനം നോക്കി ഒരു സംസ്ഥാനത്തെ കുറ്റപ്പെടുത്തരുത്.
ഒരു വ്യക്തിയുടെ തെറ്റ് നോക്കി ഒരു ജനതയെ വിധിക്കരുത്.

Saturday, 22 August 2026

കേരളം മാറിപ്പോയി — Gen X മുതൽ Gen Beta വരെ

കേരളം ശരിക്കും മാറിപ്പോയി.
ഞങ്ങളുടെ Gen X തലമുറയ്ക്കും ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്ന സെപ്റ്റേജേറിയൻസിനും, ഒക്ടോജേറിയൻസിനും, നോനേജേറിയൻസിനുമൊക്കെ ഒരു പ്രത്യേക ശാന്തതയുണ്ടായിരുന്നു. ഞങ്ങളുടെ പിന്നാലെ വന്ന Millennials പോലും അത്ര “ലൗഡ്” ആയിരുന്നില്ല.

പക്ഷേ Gen Z… അത് വേറൊരു ലെവൽ തന്നെയാണ്!

Gen Z-യെക്കുറിച്ച് പല സർവേകളും പഠനങ്ങളും പലതരത്തിലുള്ള വിമർശനങ്ങൾ പറയുന്നുണ്ട്—മുൻതലമുറകളെ അപേക്ഷിച്ച് പൊതുവിജ്ഞാനം, പക്വത, അറിവ് തുടങ്ങിയ കാര്യങ്ങളിൽ അവർ പിന്നിലാണെന്ന് ചിലർ വാദിക്കുന്നു. അതൊക്കെ ശരിയാണോ എന്നത് വേറെ വിഷയം. പക്ഷേ ഒരു കാര്യം സമ്മതിക്കാതെ വയ്യ: ജീവിതം ആസ്വദിച്ച് ജീവിക്കാൻ അവർക്ക് അറിയാം.
അവകാശങ്ങൾ ചോദിച്ച് വാങ്ങാനും, തങ്ങൾക്ക് ഇഷ്ടമുള്ളത് തുറന്നു പറയാനും, സമൂഹം എന്ത് പറയും എന്ന പേടിയിൽ ജീവിതം പാഴാക്കാതിരിക്കാനും അവർ പഠിച്ചു.

സമൂഹത്തിന്റെ “ഇങ്ങനെ വേണം, അങ്ങനെ പാടില്ല” എന്ന നിയമങ്ങൾക്കും, തങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും അവർ വലിയ വില കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ ജീവിതത്തെ കുറച്ചുകൂടി ആഘോഷമാക്കാൻ അവർക്കറിയാം.

ഒരു പക്ഷേ, ഇവരെ കണ്ട് ഞങ്ങളുടെ തലമുറയും അതിന് മുമ്പുള്ള തലമുറകളും കുറച്ചെങ്കിലും മാറി നിൽക്കാൻ തുടങ്ങിയിട്ടുണ്ട്.

കാരണം ഞങ്ങളുടെ കാലത്ത് പ്രണയം പോലും ഒരു വലിയ രഹസ്യമായിരുന്നു. എതിർലിംഗത്തിൽപ്പെട്ട ഒരാളോട് കുറച്ചുനേരം സംസാരിച്ചാൽ പോലും അതൊരു വലിയ അപരാധം പോലെ കണ്ടിരുന്ന കാലം. പ്രണയിക്കുക മാത്രമല്ല, പ്രണയിക്കുന്നതായി തോന്നിപ്പിക്കുന്നതുപോലും പലപ്പോഴും അപകടമായിരുന്നു!

ഞങ്ങളുടെ കാലത്ത് ഒരു കല്യാണം പോലും എത്ര ശാന്തമായിട്ടായിരുന്നു നടന്നിരുന്നത്! ക്ഷണിക്കപ്പെട്ടവർ വന്നു. ഭക്ഷണം കഴിച്ചു. വധൂവരന്മാരെ ആശീർവദിച്ചു. ഫോട്ടോ എടുത്തു. വീട്ടിലേക്ക് പോയി.

ഞാൻ പിന്നീട് ഉത്തരേന്ത്യയിൽ എത്തിയപ്പോൾ അവിടുത്തെ കല്യാണങ്ങൾ കണ്ടപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടത്.
“ഇതെന്താ… കല്യാണമാണോ അതോ ഉത്സവമാണോ?”
ബാൻഡ് മേളം, നൃത്തം, റോഡിലൂടെ ബാരാത്ത്… എല്ലാം കൂടി വലിയ ആഘോഷം.

അപ്പോൾ ഞാൻ ഓർത്തു—
“നമ്മുടെ കേരളത്തിലെ കല്യാണത്തിൽ ഡാൻസ് എന്നൊരു പരിപാടി തന്നെ ഇല്ലല്ലോ!”

ഇന്ന് കഥ മാറി.
ഇപ്പോൾ കേരളത്തിലെ കല്യാണങ്ങൾക്ക് റിഹേഴ്സൽ വരെ നടക്കുന്നു. കല്യാണദിവസം കുടുംബക്കാരും സുഹൃത്തുക്കളും ഒത്തുചേർന്ന് അടിപൊളി ഡാൻസ്!
സത്യത്തിൽ, ഉത്തരേന്ത്യയിലെ ചില ബാരാത്തുകളിൽ ആളുകൾ താളബോധമൊന്നുമില്ലാതെ റോഡിൽ ചാടിക്കളിക്കുന്നത് കണ്ടിട്ടുള്ളതുകൊണ്ട്, ഇപ്പോഴത്തെ കേരളത്തിലെ കല്യാണ ഡാൻസ് കണ്ടാൽ അതൊക്കെ എത്ര ഭംഗിയാണെന്ന് തോന്നും!

ഏറ്റവും വലിയ മാറ്റം കാണുന്നത് ഓണാഘോഷത്തിലാണ്.
ഞങ്ങളുടെ ചെറുപ്പത്തിൽ ഓണം എന്ന് പറഞ്ഞാൽ—
ഓണാവധി, പൂക്കളം, ഊഞ്ഞാൽ, തിരുവാതിരക്കളി, കടുവകളി, വള്ളംകളി, പുത്തൻഉടുപ്പ്, ഓണസദ്യ. അത്രയൊക്കെയായിരുന്നു ഓർമ്മയിൽ.

ഇന്നത്തെ ഓണം പക്ഷേ ശരിക്കും ഒരു ഉത്സവം തന്നെയാണ്. ഓണം ഇന്ന് വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. നാട്ടുകാരും സ്ഥാപനങ്ങളും സംഘടനകളും കോളേജുകളും സ്കൂളുകളും എല്ലാം ചേർന്ന് വലിയ ആഘോഷങ്ങളാണ് നടത്തുന്നത്.

അതുപോലെ തന്നെയാണ് ക്രിസ്മസും.
ഒരിക്കൽ മതവിഭാഗങ്ങളുടെ ആഘോഷങ്ങളായി കണ്ടിരുന്ന ഓണവും ക്രിസ്മസും ഇന്ന് മതത്തിന്റെ അതിരുകൾ കടന്ന് കേരളത്തിന്റെ തന്നെ ആഘോഷങ്ങളായി മാറിയിരിക്കുന്നു.

ഉത്സവം എന്ന് പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്—അമ്പലങ്ങളിലെ ഉത്സവങ്ങൾ.

ഞങ്ങളുടെ കാലത്ത് പത്ത് ദിവസത്തെ അമ്പല ഉത്സവം എന്നത് ശരിക്കും ഒരു അനുഭവമായിരുന്നു. രാത്രി ഉറക്കം കളഞ്ഞ് ബാലേ, കഥകളി, ഓട്ടൻതുള്ളൽ, പാട്ടുമേള, നാടകം, ചാക്യാർകൂത്ത്, നൃത്തം… ഓരോ രാത്രിയും ഓരോ പരിപാടി. അടുത്ത ദിവസം ഉറക്കമില്ലാത്ത കണ്ണുകളുമായി ക്ലാസിൽ പോയി ഇരിക്കുമ്പോൾ സാർമാർ നോക്കി പറയും:
“നോക്കി പേടിപ്പിക്കാതെടാ… ഉപ്പന്റെ കണ്ണുപോലെ ചുവന്നിരിക്കുന്നല്ലോ!”

അന്ന് മൊബൈൽ ഫോണില്ല. സോഷ്യൽ മീഡിയയില്ല. YouTube ഇല്ല. Netflix ഇല്ല.
അതിനാൽ ഉത്സവം തന്നെയായിരുന്നു ഞങ്ങളുടെ entertainment.

രാത്രിയായാൽ അമ്പലപ്പറമ്പ് ആളുകളെക്കൊണ്ട് നിറയും. പള്ളിപ്പറമ്പിലും അതുപോലെ തന്നെ.
സ്റ്റേജ് പരിപാടികൾ കാണാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തും. റോഡരികിൽ നിരന്നുനിൽക്കുന്ന കളിപ്പാട്ടക്കടകൾ, ചാടക്കടകൾ, കൈനോട്ടക്കാർ, പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ…
അവയ്ക്കൊക്കെ ഒരു പ്രത്യേക ഹരമായിരുന്നു.

ഇന്ന് പല ഉത്സവങ്ങളും പകൽ കേന്ദ്രീകരിച്ചിരിക്കുന്നു. രാത്രി മുഴുവൻ നാട്ടുകാരെ പിടിച്ചിരുത്തിയിരുന്ന ആ പഴയ ഉത്സവാന്തരീക്ഷം പല സ്ഥലങ്ങളിലും കുറഞ്ഞുപോയി.
ആൻഡ്രോയിഡ് ഫോൺ വന്നതോടെ അമ്പല ഉത്സവത്തിന്റെ പഴയ പൊലിമ കുറഞ്ഞുപോയോ എന്ന് പോലും ചിലപ്പോൾ തോന്നാറുണ്ട്.

അന്ന് entertainment തേടി നമ്മൾ ഉത്സവപ്പറമ്പിലേക്ക് പോകുകയായിരുന്നു. ഇന്ന് entertainment നമ്മുടെ കൈയിലെ ഫോണിൽ തന്നെയുണ്ട്.

ഞങ്ങളുടെ ചെറുപ്പകാലത്ത് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിലും ഇന്നത്തേതിനേക്കാൾ വലിയ വൈവിധ്യം കാണാമായിരുന്നു. പിന്നീട് ഒരു കാലഘട്ടത്തിൽ ചില മതപരമായ വ്യാഖ്യാനങ്ങളുടെയും സാമൂഹിക സമ്മർദ്ദങ്ങളുടെയും സ്വാധീനത്തിൽ കൂടുതൽ മൂടിയ വസ്ത്രധാരണരീതികൾ ശക്തമായതായി തോന്നി. കേരളത്തിലെ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയിൽ അതിനോട് എങ്ങനെ പൊരുത്തപ്പെട്ടുവെന്ന് ഇന്നും ചിന്തിക്കാറുണ്ട്.

എന്നാൽ ഇന്നത്തെ യുവതലമുറയിൽ മറ്റൊരു മാറ്റം കാണാം.
മുസ്ലിം യുവാക്കളും യുവതികളും അവരുടെ വിശ്വാസവും മതപരമായ തിരിച്ചറിയലും നിലനിർത്തിക്കൊണ്ട് തന്നെ പൊതുസമൂഹത്തിന്റെ ആഘോഷങ്ങളിൽ കൂടുതൽ സ്വാഭാവികമായി പങ്കെടുക്കുന്നു.
തലയിൽ തട്ടമിട്ടുകൊണ്ടുതന്നെ ഓണാഘോഷത്തിൽ പങ്കെടുക്കാം. സ്വന്തം വിശ്വാസം ഉപേക്ഷിക്കാതെ തന്നെ മറ്റുള്ളവരുടെ ആഘോഷങ്ങളിൽ സന്തോഷത്തോടെ ചേരാം.

മുസ്ലിം കുട്ടികൾ ആഘോഷങ്ങളിൽ ചുറുചുറുക്കോടെ ഡാൻസ് കളിക്കുന്നത് കാണുമ്പോൾ അതിനൊരു പ്രത്യേക ഭംഗിയുണ്ട്.

അവിടെ മതം ഇല്ലാതാകുന്നില്ല.
പക്ഷേ മതം മതിൽ ആകുന്നില്ല.

അതാണ് പുതിയ തലമുറയുടെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് എന്ന് തോന്നുന്നു.

ഇതെല്ലാം കാണുമ്പോൾ ഒരു കാര്യം മനസ്സിലാകും. ഓരോ തലമുറയും തങ്ങൾക്ക് മുമ്പുള്ള തലമുറയുടെ ചില നിയന്ത്രണങ്ങൾ തകർത്താണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ തലമുറ ഞങ്ങൾക്ക് മുമ്പുള്ളവരിൽ നിന്ന് കുറച്ച് സ്വാതന്ത്ര്യം നേടി. Millennials അതിലും കൂടുതൽ നേടി. Gen Z അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.

ഇനി Gen Alphaയും Gen Betaയും വരുന്നു.
അവർ എങ്ങനെയായിരിക്കും എന്ന് നമുക്ക് ഇപ്പോൾ പറയാനാകില്ല.
പക്ഷേ ഒരു കാര്യം ഉറപ്പാണ്—
നമ്മൾ “ഇങ്ങനെ പാടില്ല” എന്ന് കരുതിയ പല കാര്യങ്ങളും അവർ “എന്തുകൊണ്ട് പാടില്ല?” എന്ന് ചോദിക്കും.

നമ്മൾ സമൂഹത്തെ പേടിച്ചു.
അവർ സമൂഹത്തോട് ചോദ്യം ചോദിക്കും.
നമ്മൾ ദൈവത്തിന്റെ പേരിൽ പലതും ഒഴിവാക്കി.
അവർ ദൈവവിശ്വാസവും വ്യക്തിസ്വാതന്ത്ര്യവും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചേക്കാം.

നമ്മൾ ആഘോഷങ്ങൾക്കായി കാത്തിരുന്നു. അവർക്ക് കിട്ടുന്ന ഓരോ അവസരവും ആഘോഷമാക്കാൻ അറിയാം. ഒടുവിൽ തലമുറകൾ മാറുമ്പോൾ സമൂഹവും മാറും.
അതിൽ നല്ലതും ചീത്തയും ഉണ്ടാകും.
പക്ഷേ ഒരു മാറ്റത്തെ മാത്രം കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഒരു ചോദ്യം ചോദിക്കാം:

നമ്മൾ “അച്ചടക്കം” എന്ന് വിളിച്ചിരുന്നത് ചിലപ്പോൾ പേടിയായിരുന്നില്ലേ?

അവർ “സ്വാതന്ത്ര്യം” എന്ന് വിളിക്കുന്നത് ചിലപ്പോൾ നമ്മൾ നഷ്ടപ്പെടുത്തിയ ജീവിതമല്ലേ?

കാലം മാറുകയാണ്. കേരളവും മാറുകയാണ്. ഒരുപക്ഷേ നാളെ Gen Beta Gen Z നെ നോക്കി പറയുമായിരിക്കും—
“ഇവരൊക്കെ എന്തൊരു ശാന്തമായിട്ടാണ് ജീവിച്ചിരുന്നത്!”