Wednesday, 2 September 2026

RICH

If the strengths of Russia, India and China (RIC) come together, they could create a powerful economic network with significantly less dependence on Western countries. I like to call this potential alliance RICH — Russia, India and China Harmony.

Together, these three countries represent more than 36% of the world’s population, with a combined population of around 3.01 billion people.

They have a combined Nominal GDP of approximately $26 trillion, a PPP economy exceeding $65 trillion, and account for roughly 21% of global military expenditure. Together, they represent approximately 22% of the global economy.

Closer cooperation could also strengthen their strategic autonomy in energy, supply chains, trade, defence, technology, critical minerals, manufacturing and finance.

However, under the current circumstances, RICH is unlikely to develop into a fully integrated political and economic bloc like the European Union (EU). Differences, particularly between India and China, remain significant. Nevertheless, there is considerable potential for a strong strategic partnership in selected areas where their interests converge.

RICH does not necessarily have to be an alliance against anyone. It could instead become a framework based on cooperation, mutual respect, strategic autonomy and shared strength — contributing to a more balanced and multipolar global order.

Monday, 31 August 2026

“100% literacy sir.”

കേരളം ഒറ്റക്കെട്ടായി, മതസൗഹാർദ്ദത്തോടെ മുന്നോട്ട് പോകുന്നത് കാണാൻ ഇഷ്ടപ്പെടാത്തവർ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലുമുണ്ട്. കേരളത്തിന്റെ ഉയർന്ന literacy rate പോലും ചിലർക്ക് കുശുമ്പിനും പരിഹാസത്തിനും കാരണമാകുന്നുണ്ട്.

നിങ്ങൾ North Indian Insta/YouTube reels നോക്കാറുണ്ടോ എന്നറിയില്ല. ഞാൻ നോക്കാറുണ്ട്. തെറ്റായ കാര്യങ്ങൾ പറയുമ്പോൾ കഴിയുന്നത്ര മറുപടി കൊടുക്കാറുമുണ്ട്.

ഇന്നലെ മുതൽ ആലപ്പുഴയിലെ ഒരു റെസ്റ്റോറന്റിൽ മാവേലി വേഷം ധരിച്ച ഒരാളുടെ മേൽ ചൂട് എണ്ണ ഒഴിച്ച സംഭവത്തെക്കുറിച്ച് ചില reels വളരെ എരിവ് കൂട്ടി പ്രചരിപ്പിക്കുന്നത് കാണാം. സംഭവം തെറ്റാണെങ്കിൽ അതിനെ ശക്തമായി വിമർശിക്കണം. കുറ്റം ചെയ്തവർ ആരായാലും നിയമപരമായി നടപടി വേണം. അതിൽ യാതൊരു സംശയവുമില്ല.

പക്ഷേ ഇത്തരം reels-ന്റെ താഴെയുള്ള comments ശ്രദ്ധിച്ചാൽ ഒരു സ്ഥിരം comment കാണാം:

“100% literacy sir.”

കേരളത്തെ പരിഹസിക്കാനായി ഉപയോഗിക്കുന്ന ഒരു troll ആയി അത് മാറിയിരിക്കുന്നു. അതിന്റെ പിന്നിലെ message വ്യക്തമാണ് — “കേരളത്തിൽ literacy ഉണ്ടെങ്കിലും common sense ഇല്ല” എന്ന രീതിയിൽ ഒരു മുഴുവൻ ജനതയെ അപമാനിക്കുക.

അതിനോടൊപ്പം “Kerala is Mini Pakistan”, “അധികം താമസിക്കാതെ Kerala Kashmir ആകും” തുടങ്ങിയ comments-ുകളും ഇപ്പോൾ കേരളവുമായി ബന്ധപ്പെട്ട പല news posts-ന്റെയും താഴെ കാണാം.
ഞാൻ പലപ്പോഴും അതിന് മറുപടി കൊടുക്കാറുണ്ട്. പക്ഷേ പിന്നീട് ഒരു കാര്യം മനസ്സിലായി.

അവർക്ക് നമ്മുടെ മറുപടിയല്ല വേണ്ടത്.
കേരളത്തിലെ ഒരു സംഭവത്തെ എടുത്ത് കേരളത്തിലെ മുഴുവൻ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും തമ്മിൽ സംശയത്തോടെ കാണുന്ന ഒരു narrative ഉണ്ടാക്കുകയാണ് ലക്ഷ്യം. കേരളീയർ തമ്മിൽ തല്ലുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണ് ഇത്തരം ആളുകളിൽ പലരും.

കേരളത്തിന്റെ യഥാർത്ഥ ശക്തി എന്താണെന്ന് നമ്മൾ മറക്കരുത്.
വ്യത്യസ്ത മതങ്ങളും വിശ്വാസങ്ങളും രാഷ്ട്രീയ അഭിപ്രായങ്ങളും ഉള്ളവർ ഒരുമിച്ച് ജീവിക്കുന്നതാണ് കേരളത്തിന്റെ സൗന്ദര്യം. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. തെറ്റുകൾ സംഭവിക്കാം. കുറ്റകൃത്യങ്ങൾ ഉണ്ടാകാം. പക്ഷേ അതിന്റെ പേരിൽ ഒരു മുഴുവൻ സമൂഹത്തെയും സംസ്ഥാനത്തെയും അപമാനിക്കേണ്ട ആവശ്യമില്ല.

അതുകൊണ്ട് ഒരു കാര്യം നമ്മൾ മനസ്സിലാക്കണം:
ഒരു കുറ്റവാളിയുടെ മതം നോക്കി ഒരു സമൂഹത്തെ കുറ്റപ്പെടുത്തരുത്.
ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തനം നോക്കി ഒരു സംസ്ഥാനത്തെ കുറ്റപ്പെടുത്തരുത്.
ഒരു വ്യക്തിയുടെ തെറ്റ് നോക്കി ഒരു ജനതയെ വിധിക്കരുത്.

Saturday, 22 August 2026

കേരളം മാറിപ്പോയി — Gen X മുതൽ Gen Beta വരെ

കേരളം ശരിക്കും മാറിപ്പോയി.
ഞങ്ങളുടെ Gen X തലമുറയ്ക്കും ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്ന സെപ്റ്റേജേറിയൻസിനും, ഒക്ടോജേറിയൻസിനും, നോനേജേറിയൻസിനുമൊക്കെ ഒരു പ്രത്യേക ശാന്തതയുണ്ടായിരുന്നു. ഞങ്ങളുടെ പിന്നാലെ വന്ന Millennials പോലും അത്ര “ലൗഡ്” ആയിരുന്നില്ല.

പക്ഷേ Gen Z… അത് വേറൊരു ലെവൽ തന്നെയാണ്!

Gen Z-യെക്കുറിച്ച് പല സർവേകളും പഠനങ്ങളും പലതരത്തിലുള്ള വിമർശനങ്ങൾ പറയുന്നുണ്ട്—മുൻതലമുറകളെ അപേക്ഷിച്ച് പൊതുവിജ്ഞാനം, പക്വത, അറിവ് തുടങ്ങിയ കാര്യങ്ങളിൽ അവർ പിന്നിലാണെന്ന് ചിലർ വാദിക്കുന്നു. അതൊക്കെ ശരിയാണോ എന്നത് വേറെ വിഷയം. പക്ഷേ ഒരു കാര്യം സമ്മതിക്കാതെ വയ്യ: ജീവിതം ആസ്വദിച്ച് ജീവിക്കാൻ അവർക്ക് അറിയാം.
അവകാശങ്ങൾ ചോദിച്ച് വാങ്ങാനും, തങ്ങൾക്ക് ഇഷ്ടമുള്ളത് തുറന്നു പറയാനും, സമൂഹം എന്ത് പറയും എന്ന പേടിയിൽ ജീവിതം പാഴാക്കാതിരിക്കാനും അവർ പഠിച്ചു.

സമൂഹത്തിന്റെ “ഇങ്ങനെ വേണം, അങ്ങനെ പാടില്ല” എന്ന നിയമങ്ങൾക്കും, തങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും അവർ വലിയ വില കൊടുക്കുന്നില്ല. അതുകൊണ്ടുതന്നെ ജീവിതത്തെ കുറച്ചുകൂടി ആഘോഷമാക്കാൻ അവർക്കറിയാം.

ഒരു പക്ഷേ, ഇവരെ കണ്ട് ഞങ്ങളുടെ തലമുറയും അതിന് മുമ്പുള്ള തലമുറകളും കുറച്ചെങ്കിലും മാറി നിൽക്കാൻ തുടങ്ങിയിട്ടുണ്ട്.

കാരണം ഞങ്ങളുടെ കാലത്ത് പ്രണയം പോലും ഒരു വലിയ രഹസ്യമായിരുന്നു. എതിർലിംഗത്തിൽപ്പെട്ട ഒരാളോട് കുറച്ചുനേരം സംസാരിച്ചാൽ പോലും അതൊരു വലിയ അപരാധം പോലെ കണ്ടിരുന്ന കാലം. പ്രണയിക്കുക മാത്രമല്ല, പ്രണയിക്കുന്നതായി തോന്നിപ്പിക്കുന്നതുപോലും പലപ്പോഴും അപകടമായിരുന്നു!

ഞങ്ങളുടെ കാലത്ത് ഒരു കല്യാണം പോലും എത്ര ശാന്തമായിട്ടായിരുന്നു നടന്നിരുന്നത്! ക്ഷണിക്കപ്പെട്ടവർ വന്നു. ഭക്ഷണം കഴിച്ചു. വധൂവരന്മാരെ ആശീർവദിച്ചു. ഫോട്ടോ എടുത്തു. വീട്ടിലേക്ക് പോയി.

ഞാൻ പിന്നീട് ഉത്തരേന്ത്യയിൽ എത്തിയപ്പോൾ അവിടുത്തെ കല്യാണങ്ങൾ കണ്ടപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടത്.
“ഇതെന്താ… കല്യാണമാണോ അതോ ഉത്സവമാണോ?”
ബാൻഡ് മേളം, നൃത്തം, റോഡിലൂടെ ബാരാത്ത്… എല്ലാം കൂടി വലിയ ആഘോഷം.

അപ്പോൾ ഞാൻ ഓർത്തു—
“നമ്മുടെ കേരളത്തിലെ കല്യാണത്തിൽ ഡാൻസ് എന്നൊരു പരിപാടി തന്നെ ഇല്ലല്ലോ!”

ഇന്ന് കഥ മാറി.
ഇപ്പോൾ കേരളത്തിലെ കല്യാണങ്ങൾക്ക് റിഹേഴ്സൽ വരെ നടക്കുന്നു. കല്യാണദിവസം കുടുംബക്കാരും സുഹൃത്തുക്കളും ഒത്തുചേർന്ന് അടിപൊളി ഡാൻസ്!
സത്യത്തിൽ, ഉത്തരേന്ത്യയിലെ ചില ബാരാത്തുകളിൽ ആളുകൾ താളബോധമൊന്നുമില്ലാതെ റോഡിൽ ചാടിക്കളിക്കുന്നത് കണ്ടിട്ടുള്ളതുകൊണ്ട്, ഇപ്പോഴത്തെ കേരളത്തിലെ കല്യാണ ഡാൻസ് കണ്ടാൽ അതൊക്കെ എത്ര ഭംഗിയാണെന്ന് തോന്നും!

ഏറ്റവും വലിയ മാറ്റം കാണുന്നത് ഓണാഘോഷത്തിലാണ്.
ഞങ്ങളുടെ ചെറുപ്പത്തിൽ ഓണം എന്ന് പറഞ്ഞാൽ—
ഓണാവധി, പൂക്കളം, ഊഞ്ഞാൽ, തിരുവാതിരക്കളി, കടുവകളി, വള്ളംകളി, പുത്തൻഉടുപ്പ്, ഓണസദ്യ. അത്രയൊക്കെയായിരുന്നു ഓർമ്മയിൽ.

ഇന്നത്തെ ഓണം പക്ഷേ ശരിക്കും ഒരു ഉത്സവം തന്നെയാണ്. ഓണം ഇന്ന് വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. നാട്ടുകാരും സ്ഥാപനങ്ങളും സംഘടനകളും കോളേജുകളും സ്കൂളുകളും എല്ലാം ചേർന്ന് വലിയ ആഘോഷങ്ങളാണ് നടത്തുന്നത്.

അതുപോലെ തന്നെയാണ് ക്രിസ്മസും.
ഒരിക്കൽ മതവിഭാഗങ്ങളുടെ ആഘോഷങ്ങളായി കണ്ടിരുന്ന ഓണവും ക്രിസ്മസും ഇന്ന് മതത്തിന്റെ അതിരുകൾ കടന്ന് കേരളത്തിന്റെ തന്നെ ആഘോഷങ്ങളായി മാറിയിരിക്കുന്നു.

ഉത്സവം എന്ന് പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്—അമ്പലങ്ങളിലെ ഉത്സവങ്ങൾ.

ഞങ്ങളുടെ കാലത്ത് പത്ത് ദിവസത്തെ അമ്പല ഉത്സവം എന്നത് ശരിക്കും ഒരു അനുഭവമായിരുന്നു. രാത്രി ഉറക്കം കളഞ്ഞ് ബാലേ, കഥകളി, ഓട്ടൻതുള്ളൽ, പാട്ടുമേള, നാടകം, ചാക്യാർകൂത്ത്, നൃത്തം… ഓരോ രാത്രിയും ഓരോ പരിപാടി. അടുത്ത ദിവസം ഉറക്കമില്ലാത്ത കണ്ണുകളുമായി ക്ലാസിൽ പോയി ഇരിക്കുമ്പോൾ സാർമാർ നോക്കി പറയും:
“നോക്കി പേടിപ്പിക്കാതെടാ… ഉപ്പന്റെ കണ്ണുപോലെ ചുവന്നിരിക്കുന്നല്ലോ!”

അന്ന് മൊബൈൽ ഫോണില്ല. സോഷ്യൽ മീഡിയയില്ല. YouTube ഇല്ല. Netflix ഇല്ല.
അതിനാൽ ഉത്സവം തന്നെയായിരുന്നു ഞങ്ങളുടെ entertainment.

രാത്രിയായാൽ അമ്പലപ്പറമ്പ് ആളുകളെക്കൊണ്ട് നിറയും. പള്ളിപ്പറമ്പിലും അതുപോലെ തന്നെ.
സ്റ്റേജ് പരിപാടികൾ കാണാൻ ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തും. റോഡരികിൽ നിരന്നുനിൽക്കുന്ന കളിപ്പാട്ടക്കടകൾ, ചാടക്കടകൾ, കൈനോട്ടക്കാർ, പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ…
അവയ്ക്കൊക്കെ ഒരു പ്രത്യേക ഹരമായിരുന്നു.

ഇന്ന് പല ഉത്സവങ്ങളും പകൽ കേന്ദ്രീകരിച്ചിരിക്കുന്നു. രാത്രി മുഴുവൻ നാട്ടുകാരെ പിടിച്ചിരുത്തിയിരുന്ന ആ പഴയ ഉത്സവാന്തരീക്ഷം പല സ്ഥലങ്ങളിലും കുറഞ്ഞുപോയി.
ആൻഡ്രോയിഡ് ഫോൺ വന്നതോടെ അമ്പല ഉത്സവത്തിന്റെ പഴയ പൊലിമ കുറഞ്ഞുപോയോ എന്ന് പോലും ചിലപ്പോൾ തോന്നാറുണ്ട്.

അന്ന് entertainment തേടി നമ്മൾ ഉത്സവപ്പറമ്പിലേക്ക് പോകുകയായിരുന്നു. ഇന്ന് entertainment നമ്മുടെ കൈയിലെ ഫോണിൽ തന്നെയുണ്ട്.

ഞങ്ങളുടെ ചെറുപ്പകാലത്ത് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിലും ഇന്നത്തേതിനേക്കാൾ വലിയ വൈവിധ്യം കാണാമായിരുന്നു. പിന്നീട് ഒരു കാലഘട്ടത്തിൽ ചില മതപരമായ വ്യാഖ്യാനങ്ങളുടെയും സാമൂഹിക സമ്മർദ്ദങ്ങളുടെയും സ്വാധീനത്തിൽ കൂടുതൽ മൂടിയ വസ്ത്രധാരണരീതികൾ ശക്തമായതായി തോന്നി. കേരളത്തിലെ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥയിൽ അതിനോട് എങ്ങനെ പൊരുത്തപ്പെട്ടുവെന്ന് ഇന്നും ചിന്തിക്കാറുണ്ട്.

എന്നാൽ ഇന്നത്തെ യുവതലമുറയിൽ മറ്റൊരു മാറ്റം കാണാം.
മുസ്ലിം യുവാക്കളും യുവതികളും അവരുടെ വിശ്വാസവും മതപരമായ തിരിച്ചറിയലും നിലനിർത്തിക്കൊണ്ട് തന്നെ പൊതുസമൂഹത്തിന്റെ ആഘോഷങ്ങളിൽ കൂടുതൽ സ്വാഭാവികമായി പങ്കെടുക്കുന്നു.
തലയിൽ തട്ടമിട്ടുകൊണ്ടുതന്നെ ഓണാഘോഷത്തിൽ പങ്കെടുക്കാം. സ്വന്തം വിശ്വാസം ഉപേക്ഷിക്കാതെ തന്നെ മറ്റുള്ളവരുടെ ആഘോഷങ്ങളിൽ സന്തോഷത്തോടെ ചേരാം.

മുസ്ലിം കുട്ടികൾ ആഘോഷങ്ങളിൽ ചുറുചുറുക്കോടെ ഡാൻസ് കളിക്കുന്നത് കാണുമ്പോൾ അതിനൊരു പ്രത്യേക ഭംഗിയുണ്ട്.

അവിടെ മതം ഇല്ലാതാകുന്നില്ല.
പക്ഷേ മതം മതിൽ ആകുന്നില്ല.

അതാണ് പുതിയ തലമുറയുടെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് എന്ന് തോന്നുന്നു.

ഇതെല്ലാം കാണുമ്പോൾ ഒരു കാര്യം മനസ്സിലാകും. ഓരോ തലമുറയും തങ്ങൾക്ക് മുമ്പുള്ള തലമുറയുടെ ചില നിയന്ത്രണങ്ങൾ തകർത്താണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടെ തലമുറ ഞങ്ങൾക്ക് മുമ്പുള്ളവരിൽ നിന്ന് കുറച്ച് സ്വാതന്ത്ര്യം നേടി. Millennials അതിലും കൂടുതൽ നേടി. Gen Z അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി.

ഇനി Gen Alphaയും Gen Betaയും വരുന്നു.
അവർ എങ്ങനെയായിരിക്കും എന്ന് നമുക്ക് ഇപ്പോൾ പറയാനാകില്ല.
പക്ഷേ ഒരു കാര്യം ഉറപ്പാണ്—
നമ്മൾ “ഇങ്ങനെ പാടില്ല” എന്ന് കരുതിയ പല കാര്യങ്ങളും അവർ “എന്തുകൊണ്ട് പാടില്ല?” എന്ന് ചോദിക്കും.

നമ്മൾ സമൂഹത്തെ പേടിച്ചു.
അവർ സമൂഹത്തോട് ചോദ്യം ചോദിക്കും.
നമ്മൾ ദൈവത്തിന്റെ പേരിൽ പലതും ഒഴിവാക്കി.
അവർ ദൈവവിശ്വാസവും വ്യക്തിസ്വാതന്ത്ര്യവും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിച്ചേക്കാം.

നമ്മൾ ആഘോഷങ്ങൾക്കായി കാത്തിരുന്നു. അവർക്ക് കിട്ടുന്ന ഓരോ അവസരവും ആഘോഷമാക്കാൻ അറിയാം. ഒടുവിൽ തലമുറകൾ മാറുമ്പോൾ സമൂഹവും മാറും.
അതിൽ നല്ലതും ചീത്തയും ഉണ്ടാകും.
പക്ഷേ ഒരു മാറ്റത്തെ മാത്രം കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഒരു ചോദ്യം ചോദിക്കാം:

നമ്മൾ “അച്ചടക്കം” എന്ന് വിളിച്ചിരുന്നത് ചിലപ്പോൾ പേടിയായിരുന്നില്ലേ?

അവർ “സ്വാതന്ത്ര്യം” എന്ന് വിളിക്കുന്നത് ചിലപ്പോൾ നമ്മൾ നഷ്ടപ്പെടുത്തിയ ജീവിതമല്ലേ?

കാലം മാറുകയാണ്. കേരളവും മാറുകയാണ്. ഒരുപക്ഷേ നാളെ Gen Beta Gen Z നെ നോക്കി പറയുമായിരിക്കും—
“ഇവരൊക്കെ എന്തൊരു ശാന്തമായിട്ടാണ് ജീവിച്ചിരുന്നത്!”

Friday, 21 August 2026

മഹാബലിയും ഓണവും ആയി ബന്ധപ്പെട്ട ക്വിസ്

മഹാബലിയും ഓണവും ആയി ബന്ധപ്പെട്ട ക്വിസ് – കുട്ടികൾക്കായി
മഹാബലിയുടെ പിതാവ് ആരാണ്?
A) പ്രഹ്ലാദൻ
B) വിരോചനൻ
C) ഹിരണ്യകശിപു
D) കശ്യപൻ
മഹാബലിയുടെ മുത്തച്ഛൻ ആരായിരുന്നു?
A) ഹിരണ്യാക്ഷൻ
B) പ്രഹ്ലാദൻ
C) വിരോചനൻ
D) ബാണാസുരൻ
മഹാബലിയുടെ ഭാര്യയുടെ പേര് എന്താണ്?
A) ദേവയാനി
B) വിന്ധ്യാവലി
C) അശനാ
D) രുക്മിണി
ശ്രീമദ് ഭാഗവതത്തിൽ മഹാബലിയുടെ ഭാര്യയായി പറയുന്ന പേര് ഏതാണ്?
A) വിന്ധ്യാവലി
B) അശനാ
C) ദേവസേന
D) ഉഷ
മഹാബലിക്ക് എത്ര പുത്രന്മാർ ഉണ്ടായിരുന്നുവെന്ന് ഭാഗവതത്തിൽ പറയുന്നു?
A) 10
B) 50
C) 100
D) 1000
മഹാബലിയുടെ പുത്രന്മാരിൽ മൂത്തവൻ ആരായിരുന്നു?
A) അനിരുദ്ധൻ
B) ബാണൻ
C) വിരോചനൻ
D) പ്രഹ്ലാദൻ
ബാണാസുരന് എത്ര കൈകളുണ്ടായിരുന്നുവെന്ന് പുരാണങ്ങളിൽ പറയുന്നു?
A) 4
B) 10
C) 100
D) 1000
ബാണാസുരന്റെ മകൾ ആരാണ്?
A) രാധ
B) ഉഷ
C) വിന്ധ്യാവലി
D) ദേവസേന
ഉഷ വിവാഹം കഴിച്ചത് ആരെയാണ്?
A) അഭിമന്യു
B) അനിരുദ്ധൻ
C) പ്രദ്യുമ്നൻ
D) സാംബൻ
അനിരുദ്ധൻ ആരുടെ കൊച്ചുമകനാണ്?
A) ശിവൻ
B) ഇന്ദ്രൻ
C) ശ്രീകൃഷ്ണൻ
D) ബലരാമൻ
മഹാബലി യാഗം നടത്തിയതായി ശ്രീമദ് ഭാഗവതത്തിൽ പറയുന്ന സ്ഥലം ഏതാണ്?
A) മഥുര
B) അയോധ്യ
C) ഭൃഗുകച്ഛം
D) ദ്വാരക
ഭൃഗുകച്ഛം ഇന്നത്തെ ഏത് സ്ഥലവുമായി ബന്ധിപ്പിക്കപ്പെടുന്നു?
A) ഭറൂച്ച്
B) വാരണാസി
C) ഉജ്ജയിനി
D) നാസിക്
ഭൃഗുകച്ഛം ഏത് നദിയുടെ തീരത്താണ്?
A) ഗംഗ
B) യമുന
C) ഗോദാവരി
D) നർമ്മദ
മഹാബലി യാഗം നടത്തിക്കൊണ്ടിരിക്കുമ്പോൾ അവിടെ എത്തിയത് ആരാണ്?
A) ശ്രീകൃഷ്ണൻ
B) വാമനൻ
C) ശിവൻ
D) ഇന്ദ്രൻ
വാമനൻ മഹാബലിയോട് ആവശ്യപ്പെട്ടത് എത്ര അടി ഭൂമിയാണ്?
A) ഒരു അടി
B) രണ്ട് അടി
C) മൂന്ന് അടി
D) അഞ്ച് അടി
വാമനൻ ആരുടെ അവതാരമാണ്?
A) ശിവൻ
B) ബ്രഹ്മാവ്
C) വിഷ്ണു
D) ഇന്ദ്രൻ
വാമനൻ മൂന്ന് അടി ഭൂമി ചോദിച്ചപ്പോൾ മഹാബലി എന്താണ് ചെയ്തത്?
A) നിരസിച്ചു
B) യുദ്ധം ചെയ്തു
C) ദാനം ചെയ്യാൻ സമ്മതിച്ചു
D) യാഗം നിർത്തി
മഹാബലിയുടെ ഏറ്റവും പ്രശസ്തമായ ഗുണം ഏതാണ്?
A) ദാനശീലം
B) കോപം
C) യുദ്ധവൈഭവം
D) സമ്പത്ത്
കേരളത്തിലെ ഓണാഘോഷം പ്രധാനമായും ആരുടെ ഓർമ്മയുമായി ബന്ധപ്പെട്ടതാണ്?
A) ബാണാസുരൻ
B) മഹാബലി
C) വിരോചനൻ
D) പ്രഹ്ലാദൻ
ഓണം സാധാരണയായി ഏത് മലയാള മാസത്തിലാണ് ആഘോഷിക്കുന്നത്?
A) മേടം
B) ചിങ്ങം
C) കന്നി
D) തുലാം
ഓണത്തിലെ പ്രധാന ദിവസമായി കണക്കാക്കപ്പെടുന്നത് ഏത്?
A) തിരുവോണം
B) വിഷു
C) ശിവരാത്രി
D) ദീപാവലി
ഓണത്തിന് വീടുകളുടെ മുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരം എന്താണ് അറിയപ്പെടുന്നത്?
A) കോലം
B) പൂക്കളം
C) രംഗോലി
D) ദീപാലങ്കാരം
ഓണസദ്യ സാധാരണയായി എവിടെയാണ് വിളമ്പുന്നത്?
A) മേശയിൽ
B) വാഴയിലയിൽ
C) മൺപാത്രത്തിൽ
D) തളികയിൽ
ഓണസദ്യയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഇല ഏതാണ്?
A) മാവില
B) വാഴയില
C) തെങ്ങിൻപട്ട
D) താമരയില
ഓണക്കാലത്ത് കേരളത്തിൽ പ്രസിദ്ധമായ പരമ്പരാഗത വള്ളംകളി ഏത് പേരിലാണ് അറിയപ്പെടുന്നത്?
A) തോണിയോട്ടം
B) വള്ളപ്പാട്ട്
C) വള്ളംകളി
D) ജലോത്സവം
ഓണവുമായി ബന്ധപ്പെട്ട പരമ്പരാഗത കായിക വിനോദങ്ങളിൽ ഒന്നാണ് ഏത്?
A) പുലിക്കളി
B) കഥകളി
C) മോഹിനിയാട്ടം
D) തിരുവാതിര
ഓണവുമായി ബന്ധപ്പെട്ട് സ്ത്രീകൾ അവതരിപ്പിക്കുന്ന പ്രശസ്തമായ നൃത്തപരമ്പര ഏതാണ്?
A) തിരുവാതിരക്കളി
B) കഥകളി
C) ഒപ്പന
D) തെയ്യം
ഓണത്തിന്റെ ഭാഗമായി മഹാബലി കേരളത്തിലേക്ക് ഓരോ വർഷവും എത്തുന്നു എന്നാണ് ഐതിഹ്യം പറയുന്നത്?
A) ഒന്നാം ഓണം
B) ഉത്രാടം
C) തിരുവോണം
D) അവിട്ടം
“മാവേലി നാട് വാണീടും കാലം” എന്നത് ഏത് ആഘോഷവുമായി ബന്ധപ്പെട്ട പ്രശസ്തമായ പാട്ടിന്റെ ഭാഗമാണ്?
A) വിഷു
B) ഓണം
C) ദീപാവലി
D) നവരാത്രി
മഹാബലി–വാമന കഥയിൽ മഹാബലിയുടെ പ്രധാന പ്രത്യേകതയായി പറയപ്പെടുന്നത് എന്താണ്?
A) ദാനശീലം
B) സമ്പത്ത് മാത്രം
C) യുദ്ധശക്തി മാത്രം
D) രാജ്യം വികസിപ്പിച്ചത് മാത്രം
ഉത്തരങ്ങൾ
1-B 2-B 3-C 4-B 5-C 6-B 7-D 8-B 9-B 10-C 11-C 12-A 13-D 14-B 15-C 16-C 17-C 18-A 19-B 20-B 21-A 22-B 23-B 24-B 25-C 26-A 27-A 28-C 29-B 30-A

Saturday, 15 August 2026

കുറി തൊടുമ്പോഴും ശ്രദ്ധിക്കേണ്ട വിരലുകൾ — ആചാരത്തിന് പിന്നിലെ സങ്കൽപ്പം

പലരും പ്രസാദമായി ലഭിക്കുന്ന ചന്ദനം ചൂണ്ടുവിരൽ ഉപയോഗിച്ചാണ് സ്വയം നെറ്റിയിൽ തൊടുന്നത്. എന്നാൽ മധ്യമ വിരലിനാണ് ഈ കർമ്മത്തിന് പ്രാധാന്യം നൽകുന്ന ആചാരപരമ്പര അനുസരിച്ച്, സ്വയം നെറ്റിയിൽ കുറി തൊടാൻ മധ്യമ വിരലാണ് ഉപയോഗിക്കേണ്ടത്.

• ദൈവത്തിന് — മോതിരവിരൽ
• ശുഭകാര്യത്തിനായി മറ്റൊരാൾക്ക് — പെരുവിരൽ
• സ്വയം — മധ്യമ വിരൽ
• പിതൃസങ്കൽപ്പത്തിൽ — തർജനി

അനുഷ്ഠാനപരമായി കുറി തൊടുന്നതിന്‌ ചില സവിശേഷരീതികളുണ്ട്‌.
ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ്‌ കുറി തൊടുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രതീകമാണ്.

പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ്‌ വിധി.

ഭാരതീയ ആചാര–ജ്യോതിഷ പാരമ്പര്യത്തിൽ ശരീരം, വിരലുകൾ, നാഡികൾ, ഗ്രഹങ്ങൾ, ഊർജ്ജം എന്നിവ തമ്മിൽ പ്രതീകാത്മകമായ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഓരോ വിരലിനും പ്രത്യേക ഊർജ്ജവും ഗ്രഹബന്ധവും ഉണ്ട്.

മോതിരവിരൽ — സൂര്യന്റെ പ്രതീകം
മോതിരവിരൽ അഥവാ അനാമികയെ സൂര്യഗ്രഹവുമായി ബന്ധപ്പെടുത്തുന്നു.
തേജസ്സ്, പവിത്രത, ദൈവിക ഊർജ്ജം എന്നിവയുടെ പ്രതീകമായാണ് ഇതിനെ കാണുന്നത്. അതുകൊണ്ടാണ് ഭഗവാന്റെ വിഗ്രഹത്തിലും ദൈവത്തിന്റെ ചിത്രങ്ങളിലും കുറിയോ ചന്ദനമോ അർപ്പിക്കുമ്പോൾ മോതിരവിരൽ ഉപയോഗിക്കണം എന്ന് ആചാരപരമ്പരകൾ പറയുന്നത്.
ദൈവത്തിന് അർപ്പിക്കുന്ന വസ്തുവിൽ സൂര്യന്റെ തേജസ്സിന്റെയും പവിത്രതയുടെയും പ്രതീകമായ വിരലിന്റെ സ്പർശം നൽകുക എന്നതാണ് ഇതിന് പിന്നിലെ സങ്കൽപ്പം.

പെരുവിരൽ — ശക്തിയുടെയും ശുഭതയുടെയും പ്രതീകം
പെരുവിരൽ അഥവാ അംഗുഷ്ഠം ശുക്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്ന പാരമ്പര്യങ്ങളും കാണാം. ശക്തി, സാഹസം, ഉത്സാഹം, സമൃദ്ധി തുടങ്ങിയ ആശയങ്ങളുമായി പെരുവിരലിനെ ബന്ധപ്പെടുത്തുന്നു.
അതുകൊണ്ട് അതിഥികൾക്കും ശുഭകാര്യങ്ങൾക്ക് പുറപ്പെടുന്നവർക്കും കുറി തൊടുമ്പോൾ പെരുവിരൽ ഉപയോഗിക്കണം എന്ന രീതിയിലുള്ള ആചാരങ്ങൾ ചില പ്രദേശങ്ങളിലും സമ്പ്രദായങ്ങളിലും കാണപ്പെടുന്നു.

നടുവിരൽ — ശനിയുടെ പ്രതീകം
നടുവിരൽ അഥവാ മധ്യമ ശനിഗ്രഹവുമായി ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ആയുസ്സ്, സ്ഥിരത, ഏകാഗ്രത, ക്ഷമ തുടങ്ങിയ ഗുണങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുന്നു. അതുകൊണ്ട് ഈ ആചാരപരമായ വ്യാഖ്യാനം പിന്തുടരുന്നവർ സ്വന്തം നെറ്റിയിൽ കുറിയോ ചന്ദനമോ തൊടുമ്പോൾ മധ്യമ വിരൽ ഉപയോഗിക്കണം എന്നാണ് പറയുന്നത്.

ചൂണ്ടുവിരൽ — വ്യാഴത്തിന്റെയും പിതൃസങ്കൽപ്പത്തിന്റെയും ബന്ധം
ചൂണ്ടുവിരൽ അഥവാ തർജനി വ്യാഴം/ബൃഹസ്പതിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്ന പാരമ്പര്യങ്ങളുണ്ട്.
ജ്ഞാനം, ആത്മീയത, ധർമ്മം, മോക്ഷം തുടങ്ങിയ ആശയങ്ങളാണ് ഇതുമായി ബന്ധിപ്പിക്കുന്നത്. ചില പിതൃകർമ്മ പാരമ്പര്യങ്ങളിൽ തർജനിക്ക് പ്രത്യേക പ്രയോഗങ്ങളുണ്ട്. അതിനാൽ പിതൃക്കളുടെ ചിത്രത്തിൽ കുറി തൊടുന്നതിന് ചൂണ്ടുവിരൽ ഉപയോഗിക്കുന്നു.

ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തേയവുമാണ്‌. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍,കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം,പുറത്ത്‌ രണ്ട്‌, കണങ്കാലുകള്‍ എന്നിങ്ങനെ 12 ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമംഎന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ്‌ കുറി തൊടല്‍ എന്നു പറയുന്നത്‌.അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം. നെറ്റിത്തടമാണ്‌ കുറിതൊടുന്നതില്‍ പ്രധാന ഭാഗം.

ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ്‌ ഭസ്മം നെറ്റിക്ക്‌ കുറുകെ ധരിക്കുന്നത്‌. ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച്‌ കുറിയിട്ടശേഷം തലയ്ക്ക്‌ ചുറ്റുമായി പ്രദക്ഷിണം വച്ച്‌ പുരികള്‍ങ്ങള്‍ക്ക്‌ മധ്യേ സ്പറ്‍ശിച്ച്‌ നിർത്തണമെന്നാണ്‌ വിധി.

സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാന്‍ സാധിക്കും. ചന്ദനം ശീതമായതിനാല്‍ ശരീരത്തിന്ടെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും.

ആചാരം വെറും ശീലമാകുമ്പോൾ അത് ഒരു പ്രവൃത്തി മാത്രം.
അർത്ഥം മനസ്സിലാക്കി ആചരിക്കുമ്പോൾ അതൊരു സംസ്കാരമാകുന്നു.

Tuesday, 11 August 2026

വിശ്വാസത്തിൻ്റെ ആഴം


ആത്മാവിന്റെ പരിണാമവും വിശ്വാസത്തിന്റെ ആഴവും
ഹിന്ദു പാരമ്പര്യത്തിൽ 84 ലക്ഷം യോനികൾ എന്നൊരു ആശയം നിലനിൽക്കുന്നുണ്ട്. ഇങ്ങനെയാണ് അത് വിഭജിക്കുന്നത്.

സസ്യങ്ങൾ — 20 ലക്ഷം
കീടങ്ങൾ/ചെറിയ ജീവികൾ — 11 ലക്ഷം
പക്ഷികൾ — 10 ലക്ഷം
മൃഗങ്ങൾ — 30 ലക്ഷം
മനുഷ്യർ — 4 ലക്ഷം
ആകെ — 84 ലക്ഷം യോനികൾ.

ഇത് ഓരോ ആത്മാവും കൃത്യമായി ഇത്ര തവണ ഓരോ ജീവരൂപത്തിലും ജനിക്കുന്നു എന്ന കണക്കായി കാണേണ്ടതില്ല. വിവിധ പാരമ്പര്യങ്ങളിൽ ഈ കണക്കുകളിലും വ്യാഖ്യാനങ്ങളിലും വ്യത്യാസങ്ങളുണ്ട്.

എന്നാൽ ആത്മാവ് പല ജന്മങ്ങളിലൂടെ അനുഭവങ്ങളും കർമ്മസംസ്കാരങ്ങളും സമ്പാദിച്ച് ആത്മീയമായി പരിണമിക്കുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ, മനുഷ്യജന്മങ്ങളുടെ എണ്ണം ഒരാളുടെ ചിന്താഗതിയെയും ആത്മീയ പക്വതയെയും സ്വാധീനിക്കാം എന്ന് വിശ്വസിക്കപ്പെടുന്നു.

മനുഷ്യഗണത്തിൽ അധികം ജന്മങ്ങൾ അനുഭവിച്ചിട്ടില്ലാത്ത ഒരാളുടെ ചിന്തയും, അനേകം മനുഷ്യജന്മങ്ങളിലൂടെ കടന്നുപോയ ഒരാളുടെ ചിന്തയും ഒരുപോലെയായിരിക്കണമെന്നില്ല. അവരുടെ ജീവിതത്തെ കാണുന്ന രീതിയും പ്രവർത്തനശൈലിയും മൂല്യബോധവും ദൈവബോധവും ആത്മീയ താൽപര്യങ്ങളും വ്യത്യസ്തമായിരിക്കാം.

വിശ്വാസങ്ങളും ഓരോരുത്തരുടെയും സ്വന്തം അനുഭവങ്ങൾ, മുൻജന്മ കർമ്മങ്ങൾ, കർമ്മസംസ്കാരങ്ങൾ, ദൈവാധീനം, ആത്മീയ യാത്ര എന്നിവ ഉൾപ്പെടെ പല ഘടകങ്ങളാലും രൂപപ്പെടുന്നതാണ്.

ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, ഒരാൾ എത്രയധികം മനുഷ്യജന്മങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോ, അതനുസരിച്ച് അവന്റെ സുകൃതവും ആത്മീയ പക്വതയും ദൈവബോധവും കൂടുതൽ വികസിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു.
അതുകൊണ്ട്, 20–40 മനുഷ്യജന്മങ്ങൾ മാത്രം പിന്നിട്ട ഒരാളുടെ ചിന്തയും അനുഭവവും ദൈവബോധവും, 3000–4000 മനുഷ്യജന്മങ്ങൾ പിന്നിട്ട ഒരാളുടേതുമായി ഒരുപോലെയായിരിക്കണമെന്നില്ല.

ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസവുമായി പൊരുത്തപ്പെടുന്നില്ല എന്നതുകൊണ്ട് മാത്രം ആരാണ് ശരി, ആരാണ് തെറ്റ് എന്ന് വിധിക്കാനാവില്ല. ഓരോരുത്തരും അവരുടെ സ്വന്തം കർമ്മസംസ്കാരങ്ങളുടെയും അനുഭവങ്ങളുടെയും ആത്മീയ യാത്രയുടെയും വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കാം.
അതുകൊണ്ട് തന്നെ, മറ്റൊരാളുടെ വിശ്വാസത്തെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, “അവൻ എങ്ങനെ ചിന്തിക്കുന്നു?” എന്നതിനു മുമ്പ് “അവന്റെ ആത്മീയ യാത്ര എവിടെയാണ്?” എന്ന് ചിന്തിക്കുന്നതാണ് കൂടുതൽ ഉചിതം.

Friday, 17 July 2026

रामायण माह


हर साल का जैसे आज से रामायण का महीना शुरू हो रहा है, जो 17 जुलाई, 2026 से शुरू होकर 16 अगस्त, 2026 को समाप्त होगा।

जिनके पास रामायण पढ़ने का समय नहीं है, उनके लिए इस श्लोक को तीन बार पढ़ना ही पर्याप्त है।

राम रामेति रामेति रमे रामे मनोरमे।
सहस्रनाम तत् तुल्यं रामनाम वरानने॥

इसी प्रकार, संपूर्ण रामायण इन चार पंक्तियों में समाहित है -

आदौ राम तपोवनादि गमनं, हत्वा मृगं काञ्चनम्।
वैदेही हरणं, जटायुमरणं, सुग्रीवसंभाषणम्॥
वाली निग्रहणं, समुद्रतरणं, लंकापुरीदाहनम्।
पश्चाद् रावण-कुम्भकर्ण-हननम्, एतद्धि रामायणम्॥

इसी प्रकार, रामायण का पाठ करने से पहले इस प्रकार ध्यान करना चाहिए -

ध्यायेदाजानुबाहुं धृतशरधनुषं बद्धपद्मासनस्थं
पीतं वासो वसानं नवकमलदलस्पर्धिनेत्रं प्रसन्नम्।
वामाङ्कारूढसीतामुखकमलमिलल्लोचनं नीरदाभं
नानालङ्कारदीप्तं दधतमुरुजटामण्डलं रामचन्द्रम्॥

राम रामेति रामेति रमे रामे मनोरमे।
सहस्रनाम तत् तुल्यं रामनाम वरानने॥

रामायण के प्रत्येक पाठ से पहले इस श्लोक का पाठ करना उचित है। मन को शांत करने के बाद, इस ध्यान श्लोक का तीन बार जाप करने से आपकी ध्यान क्षमता और भक्ति में वृद्धि होगी।

मैंने पहले भी लिखा है, चाहे रामायण हो या महाभारत, हर बात घटित होने के बाद नहीं लिखी गई।  महाऋषियों जो पहले लिखते हैं, वही बाद में घटित होता है। यानी, वे पहले पटकथा लिखते हैं, और फिर वह घटित होती है। अगस्त्य मुनि ने नाड़ी शास्त्र में हमारे, हमारी पिछली पीढ़ियों और हमारे उत्तराधिकारियों के भविष्य के बारे में इसी प्रकार लिखा है। पहले भी कहा जा चुका है कि संसार  महाऋषियों द्वारा लिखी गई पटकथा के अनुसार चल रहा है। 

इसका उल्लेख किया गया था, तब यह प्रश्न उठता है कि ईश्वर की भूमिका क्या है, उनके लिए सृष्टि, स्थिति और संहार ही सर्वोपरि हैं। इस संसार में सृजित प्राणियों की भूमिका क्या है, यह महान ऋषियों द्वारा लिखित रूप में देखा जा रहा है।