Wednesday, 28 May 2025
ബിഗ് ബോസ് റിയാലിറ്റി ഷോ
Sunday, 25 May 2025
ഇന്ത്യ നാലാം സ്ഥാനത്ത്
Thursday, 22 May 2025
പ്രണയം
Tuesday, 13 May 2025
സ്വപ്നങ്ങൾ എന്തുകൊണ്ട്? സ്വപ്ന ഫലങ്ങൾ
നവരാത്രി പൂജ
മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.
പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ഡേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമാതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിധാത്രിതി പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ
നവരാത്രി മന്ത്ര ജപത്തിനുത്തമമായ കാലമാണ്. ഒന്‍പതു ദിനങ്ങളും ഉപാസനകള്‍ക്കും മന്ത്രജപങ്ങള്‍ക്കും അത്യുത്തമമെന്നു പുരാണമതം. നവരാത്രി വ്രതത്തിനൊപ്പമുള്ള മന്ത്രജപം കൂടുതല്‍ ഫലദായകം. ഒന്‍പതു ദിവസം ജപിക്കേണ്ട മന്ത്രങ്ങളും ജപസംഖ്യയും ജപത്തിനൊപ്പം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങളും മന്ത്ര ഫലങ്ങളും ചുവടെ പറയുന്നു. ഈ മന്ത്രങ്ങള്‍ ‘ദശമഹാവിദ്യ’യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.
നവരാത്രിയുടെ ഒമ്പത് ദിവസം ഇന്ന് ആരംഭിച്ചു.
P
ആദ്യ ദിവസം, ഗുഡി പഡ്വവ ശൈലപുത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ഹ്രീം നമ: 108 പ്രാവശ്യം 2 നേരം, ചുവന്ന വസ്ത്രം. ഫലം: പാപ ശാന്തി
രണ്ടാം ദിവസം, സർവ്വ സിദ്ധി യോഗ, ബ്രഹ്മചാരിനി ദേവിയുടെ ആരാധന
മന്ത്രം -
ഓം വേദാത്മികായെ നമ. 336 പ്രാവശ്യം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: മനശാന്തി.
മൂന്നാം ദിവസം, സർവ്വ സിദ്ധി യോഗ, ചന്ദ്രഘണ്ഡാ ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രി ശക്ത്യെ നമ. 108 വീതം, 3 നേരം. വെളുത്തവസ്ത്രം. അരയാല്‍, തുളസിത്തയ്ക്കു സമീപമുള്ള ജപം കൂടുതല്‍ ഗുണദായകം. ഫലം: ശാപ ദോഷ നിവാരണം.
നാലാം ദിവസം ദേവി കൂഷ്മാണ്ഡ ദേവിയുടെ ആരാധന
മന്ത്രം -
ഓം സ്വസ്ഥായെ നമ. 241 വീതം, 2 നേരം. വടക്ക് തിരിഞ്ഞുള്ള ജപം ഗുണദായകം. വെള്ള വസ്ത്രം. ഫലം: കുടുംബ സമാധാനം, ശാന്തി.
അഞ്ചാം ദിവസം, രവി യോഗ, സ്കന്ദമാത ദേവിയുടെ ആരാധന
മന്ത്രം -
ഓം ഭുവനെശ്വര്യെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: ഇഷ്ടകാര്യ സിദ്ധി.
ആറാം ദിവസം കാർത്യായനി ദേവിയുടെ ആരാധന
മന്ത്രം -
ഓം മഹായോഗിനൈ്യ നമ. 241 വീതം, 2 നേരം. കിഴക്കോട്ടു തിരിഞ്ഞുള്ള ജപം ഗുണദായകം. ചുവന്ന വസ്ത്രം. ഫലം: ഉപാസനാ ശക്തി ഉണ്ടാകാന്‍, ദൈവാനുഗ്രഹം ഉണ്ടാകാന്‍.
ഏഴാം ദിവസം കാലരാത്രി (ദേവി ശുഭംകരി) ദേവിയുടെ ആരാധന
മന്ത്രം -
ഓം സാമപ്രിയായെ നമ. 336 വീതം, രണ്ടു നേരം. ദീപം തെളിച്ചുകൊണ്ടുള്ള ജപം ഗുണദായകം. വെളുത്ത വസ്ത്രം. ഫലം: ഐശ്വര്യം, ദാരിദ്ര്യം നീങ്ങി ധന സമൃദ്ധി.
അഷ്ടമി, മഹാഗൗരി ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രികോണസ്ഥായെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: വശ്യ ശക്തി, സാമൂഹിക പ്രീതി, ജനഅംഗീകാരം.
നവമി ദിവസം, അമ്മ സിദ്ധിധാത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ത്രിപുരാത്മികായെ നമ. 244 വീതം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: ദുരിതങ്ങള്‍, അലച്ചില്‍ മാറുവാന്‍, ഇഷ്ട കാര്യ ലാഭം.
നവരാത്രി ദിനങ്ങളിൽ ഒൻപത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങൾ:
കുമാരി
ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ
തൃമൂര്‍ത്തി
ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം
കല്യാണി
കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം
രോഹിണി
അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം
കാളിക
കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം
ചണ്ഡികാ
ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം
ശാംഭവി
സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം
ദുര്‍ഗ്ഗ
ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം
സുഭദ്ര
സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം
നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.
അഷ്ടമിക്കും, നവമിക്കും വ്രതം അവസാനിപ്പിക്കുന്ന ദിനത്തിൽ കന്യകമാരെ പൂജിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടത്തുന്നതാണ്. രണ്ട് വയസ്സുള്ള കുമാരി, മൂന്നു വയസുകാരി ത്രിമൂർത്തി, നാലു വയസുള്ള കല്യാണി, അഞ്ചു വയസുകാരി രോഹിണി, ആറു വയസ്സുള്ള കാളി, ഏഴു വയസുള്ള ചണ്ഡിക, എട്ടു വയസുകാരി ശാംഭവി, ഒമ്പത് വയസുള്ളവൾ ദുർഗ്ഗ എന്നിങ്ങനെ നവകന്യകമാരെയാണു പൂജിക്കേണ്ടത്.
നാം നേടിയ എല്ലാ വിദ്യകളും ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക. നവരാത്രി സ്ത്രീത്വത്തെ പൂജിക്കുന്ന, ആരാധിക്കുന്ന സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒമ്പത് ദിനങ്ങൾ ആണ്.
Monday, 5 May 2025
തൃശൂർ പൂരം
ഉത്സവങ്ങൾ ഇല്ലാത്ത ഒരേ ഒരു മഹാക്ഷേത്രം ഏത്?????
ഉത്തരം : തൃശ്ശൂർ വടക്കും നാഥ ക്ഷേത്രം
പൂരം വടക്കും നാഥന്റെ ഉത്സവമല്ല…. മറ്റ് ക്ഷേത്രങ്ങൾക്ക് ഉത്സവം നടത്താനുള്ള വേദിയാണ്……വടക്കും നാഥൻ ഒരു മേൽനോട്ടക്കാരൻ മാത്രം
നൂറ്റാണ്ടുകൾക്ക് മുന്നേതന്നെ ആ ക്ഷേത്രത്തിന് വേണ്ടി നടക്കേണ്ട ഉത്സവങ്ങൾ എല്ലാം നടന്നു കഴിഞ്ഞു എന്ന് ഐതീഹ്യം
തൃശ്ശൂർപ്പൂരത്തിനു മുൻപ് കേരളത്തിലെ ഏറ്റവും വലിയ പൂരമെന്ന ബഹുമതി ആറാട്ട്പുഴപ്പൂരത്തിനായിരുന്നു. ഈ പൂരത്തിൽ പങ്ക്കൊള്ളുവാൻ നാനാ ദേശങ്ങളിലുമുള്ള മറ്റ് ക്ഷേത്രക്കാർകൂടി എത്തിചേരുക എന്നതാണ് രീതി.
എന്നാൽ കനത്ത മഴയും വെള്ളപ്പാച്ചിലും കാരണം : 1798 ലെ പൂരത്തിന് തൃശ്ശൂർ ദേശത്തുനിന്നുള്ള ക്ഷേത്രങ്ങൾക്ക് യഥാവിധി എത്തിച്ചെരാനായി സാധിച്ചില്ല.
സമയം വൈകി എത്തിച്ചേർന്ന സംഘങ്ങളെ അന്നത്തെ പൂരം നടത്തിപ്പുകാർ വഴിതടയുകയും, അപമാനിച്ചു മടക്കി അയയ്ക്കുകയും ചെയ്തു.
അവർ ഈ സംഭവത്തിൽ തങ്ങൾക്കുണ്ടായ അതിയായ വിഷമവും…. അപമാനഭാരവും അന്നത്തെ കൊച്ചി രാജാവായ രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാനെ അറിയിയ്ക്കുകയും ചെയ്യുന്നു.
ശക്തതൻ തമ്പുരാൻ എന്ന നാമധേയത്തിൽ എല്ലാവർക്കും സുപരിചിതനായ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഈ പ്രശ്‌നത്തിന് രമ്യമായ ഒരു പരിഹാരം കാണുകയാണന്ന്.
വടക്കും നാഥ സന്നിധിയ്ക്ക് സമീപമുള്ള 10 ക്ഷേത്രങ്ങൾക്കുമായി ആറാട്ട്പുഴ മാതൃകയിൽ മറ്റൊരു പൂരം നടത്താൻ പോകുന്നു ; അതായിരുന്നു തീരുമാനം.
ജനങ്ങൾ ആ തീരുമാനത്തെ അത്ഭുതാദരങ്ങളോടെ ശിരസാവഹിച്ചു.
ആദ്യമായി ചെയ്തത് 10 ക്ഷേത്രങ്ങളെയും: പടിഞ്ഞാറേ സംഘമെന്നും കിഴക്കെ സംഘമെന്നും 2 ചേരികളായി തിരിയ്ക്കുക എന്നുള്ളതായിരുന്നു
പടിഞ്ഞാറ്
🔸തിരുവമ്പാടിശ്രീകൃഷ്ണ സ്വാമിക്ഷേത്രം
🔸 കണിമംഗലം ശാസ്ത ക്ഷേത്രം.
🔸ലാല്ലൂർ ഭഗവതി ക്ഷേത്രം.
🔸അയ്യന്തോൾ ശ്രീ കാർത്യായനി ക്ഷേത്രം.
🔸നെയ്റ്റിലക്കാവ് ഭഗവതി ക്ഷേത്രം.
[സംഘത്തിന് നേതൃത്വം കൊടുത്തത് തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമായതിനാൽ *തിരുവമ്പാടി സംഘം എന്നറിയപ്പെട്ടു ]
കിഴക്ക്
🔸പാറമേക്കാവ് ഭഗവതി ക്ഷേത്രം
🔸ചെമ്പുകാവ് ഭഗവതി ക്ഷേത്രം.
🔸പനമുക്കുംപള്ളി ശാസ്ത ക്ഷേത്രം.
🔸ചൂരക്കോട്ട് കാവ് ഭഗവതി ക്ഷേത്രം
🔸പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം
[നേതൃത്വം പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന് ആയിരുന്നത്കൊണ്ട്………. * പാറമേകാവ് സംഘം എന്നറിയപ്പെട്ടു ]
ഈ രണ്ട് സംഘങ്ങളെയും വടക്കും നാഥ സന്നിധിയിലേയ്ക്ക് ശക്തൻ തമ്പുരാൻ ക്ഷണിച്ചു വരുത്തുകയും : താൻ ചിട്ടപ്പെടുത്തിയ പൂരം ആചാര- അനുഷ്‌ഠാന രീതികളെപ്പറ്റി ഒരവബോധം ഉണ്ടാക്കികൊടുക്കുകയും ചെയ്തു.
ആചാര അനുഷ്‌ഠാനങ്ങൾ
7 ദിവസമാണ് പൂരത്തിന്റെ ദൈർഖ്യം
ആദ്യമായി 10 ക്ഷേത്രങ്ങളും സന്നിഹിതരായ ചടങ്ങിൽ വയ്ച്ചു കോടിയേറ്റം നടക്കുന്നു.ശേഷം ഒരു ചെറിയ വെടിക്കെട്ടോടു കൂടി പൂരം തുടങ്ങുന്നു.
അതുകഴിഞ്ഞാണ് മലയാളികൾ ആരവത്തോടെ പൂരത്തെ എതിരേൽക്കുന്ന
" പൂര വിളമ്പരം "
"നെയ്ത്തിലക്കാവ് ഭഗവതിയുടെ " തിടമ്പേറ്റിയ ഗജവീരൻ : വടക്കും നാഥ സന്നിധിയിയിലെ തെക്കെ ഗോപുര വാതിൽ തള്ളിത്തുറന്നുകൊണ്ടാണ് പൂരവിളംബരത്തിനു തുടക്കമിടുന്നത്.
തെക്കേ ഗോപുരത്തിന് ഒരു പ്രത്യേകതയുണ്ട്…. "പൂരത്തിന് ഒഴികെ വർഷത്തിലെ മറ്റെല്ലാ ദിവസങ്ങളിലും അടഞ്ഞു കിടക്കുന്ന നടയാണ് തെക്കേ ഗോപുരനട "
സാമ്പിള് വെടിക്കെട്ട്
ഈ പ്രയോഗം ഉടലെടുത്തത് തൃശ്ശൂർപ്പൂരത്തിൽ നിന്നാണ്
പാറമേക്കവും - തിരുവമ്പാടിയും സംയുക്തമായി തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടത്തുന്ന 1 മണിക്കൂർ ദൈർഖ്യമുള്ള വെടിക്കെട്ടാണിത്.
പാറമേക്കാവും…. തിരുവമ്പാടിയും തങ്ങളുടെ ഗജവീരൻമ്മാർക്കായി ചിട്ടപ്പെടുത്തിയ…നെറ്റിപ്പട്ടം…. ആലവട്ടം…. വെഞ്ചാമരം….മുത്തുക്കുടകൾ…. തുടങ്ങിയവയുടെ പ്രദർശനമാണ്
"പൂരം ചമയക്കാഴ്ച്ച "
പൂരം
അതിരാവിലെയുള്ള കണിമംഗലം ശാസ്ഥാവിന്റെ എഴുന്നള്ളത്തോടു കൂടിയാണ് പ്രധാന പൂരത്തിനു തുടക്കം.
മഠത്തിൽ വരവ് —→ പല ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഗജവീരൻമ്മാരും…പലപ്പോഴായി അരങ്ങേറുന്ന …200 ന് മേലെ വാദ്യകലാകാരൻമ്മാരുടെ വാദ്യതാളമേളങ്ങളും ചേർന്നതാണ് മഠത്തിൽ വരവ്
(കേട്ട്.. നിന്നുപോയാൽ തുള്ളാത്തവനും തുള്ളും 100% ഉറപ്പാണത്…)
വടക്കും നാഥ ക്ഷേത്രത്തിന്റെ ഉള്ളിൽ വെച്ചാണ് ഇലഞ്ഞിത്തറ മേളം നടക്കുന്നത്. ഒരു പുത്തിലഞ്ഞിമരച്ചുവട്ടിൽ നടക്കുന്നതിനാൽ തന്നെയാണ് ഈ മേളത്തിന് ഈ പെരു വന്നത്.
വൈകുന്നേരമാണ് കുടമാറ്റം എന്ന വിസ്മയങ്ങളുടെ വർണ്ണ-പൂരം അരങ്ങേരുന്നത്.
പടിഞ്ഞാറേഗോപുര നടയിലൂടെ ഉള്ളിലേയ്ക്ക് കയറുന്ന ഗജവീരൻമ്മാർ ഓരോരുത്തരും തെക്കേ ഗോപുര നടയിലൂടെ പുറത്ത് വന്ന് മൈതാനത്തിന്റെ ഇരു വശങ്ങളിലുമായി അണിനിരക്കുകയാണ്…
മുപ്പതോളം ഗജവീരൻമ്മാർക്കിടയിലായി നിറഞ്ഞു കവിയുന്ന പുരുഷാരം എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും സഹിച്ചു കൊണ്ട് മണിക്കൂറുകൾ അവിടെ ചിലവഴിയ്ക്കുന്നു.
പരസ്പരമുള്ള മൽസരമെന്നപോലെ ഇരു കരക്കാരും ആലവട്ടത്തിന്റെയും വെൺചാമരത്തിന്റെയും….. വാദ്യ ഘോഷങ്ങളുടെയും അകമ്പടിയോടെ…വിവിധ വർണ്ണങ്ങളിലുള്ള കുടകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നു
ജന സാഗരത്തിന്റെ ആർപ്പുവിളിയുടെ അലകൾ വാദ്യഘോഷങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന തരത്തിലാണ്.
കുടമാറ്റത്തിന് ശേഷം നടക്കുന്ന പ്രധാന പരിപാടി " പൂരവെടിക്കെട്ട് " തന്നെയാണ്. 7 ആം ദിവസം അതിരാവിലെ നടക്കുന്ന ഈൗ വെടിക്കെട്ട് കാണാൻ മാത്രമായി ആയിരങ്ങൾ നഗരത്തിൽ ഉറക്കമൊഴിഞ്ഞു കാത്ത്നിൽക്കും.
മാലപ്പടക്കങ്ങളും……കമ്പക്കെട്ടുകളും മെല്ലാം ചേർന്ന് പൂര നഗരിയുടെ രാത്രിനിദ്രയെ ആട്ടിയകറ്റും.
7ആം ദിവസം പകൽപ്പൂരമാണ്….
അതിലെ ഏറ്റവും വികാര നിർഭരമായ ചടങ്ങ് "ഉപചാരം ചൊല്ലിപിരിയലാണ് " പാറമേക്കാവ് അമ്മയുടെയും……തിരുവമ്പാടി ശ്രീകൃഷ്ണന്റെയും തിടമ്പേറ്റിയ ഗജ വീരൻമ്മാർ…
" ഇനി അടുത്ത പൂരത്തിന് ഒത്തു കൂടാം"
എന്ന് പരസ്പരം പറയും പോലെ : തുമ്പികരങ്ങൾ ഉയർത്തി യാത്ര പറയുമ്പോൾ ഏതൊരു പൂരപ്രേമിയുടെയും കണ്ണുകൾനനയും….
ശേഷം നടക്കുന്ന പകൽ വെടിക്കെട്ട് കഴിയുന്നതോടെ ആ വർഷത്തെ പൂരത്തിന് പരിസമാപ്തിയാകുന്നു.