Thursday, 3 September 2026

അയോധ്യ ക്ഷേത്രം

ദൈവത്തെ ക്ഷേത്രങ്ങളിൽ പോയി കാണുന്ന ഭക്തജനങ്ങൾ അവരുടെ മനസ്സിന്റെ തൃപ്തിക്കുവേണ്ടിയാണ് കാണിക്ക ഇടുന്നതും, വഴിപാട് കഴിക്കുന്നതും, ദക്ഷിണ നൽകുന്നതുമൊക്കെ. ഭഗവാന് പണത്തിന്റെയോ സ്വർണ്ണത്തിന്റെയോ ആവശ്യമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭക്തർ ഇതെല്ലാം ചെയ്യുന്നത്.

അതുപോലെ, അവിടുത്തെ കാണിക്കയിൽ നിന്ന് ആരെങ്കിലും കട്ട് തിന്നുകയാണെങ്കിൽ, അതുകൊണ്ട് ഭഗവാന് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടുന്നില്ല. അങ്ങേർക്ക് എന്തിനാണ് പണവും സ്വർണ്ണവും? ഒരുപക്ഷേ കട്ടത് ഒരു നേരത്തെ ആഹാരത്തിനുവേണ്ടിയാണെങ്കിൽ, അങ്ങേർ കണ്ടില്ലെന്ന് നടിച്ചേക്കാം.

പക്ഷേ കട്ടത് ആർത്തി മൂത്തതുകൊണ്ടാണെങ്കിൽ? അതിന്റെ ഫലം എന്തായിരിക്കുമെന്ന് മനുഷ്യന് അറിയില്ല. ഭഗവാന് വിരോധം ഉണ്ടായിരുന്നെങ്കിൽ അത് കാണിക്കാൻ അങ്ങേർക്ക് നന്നായി അറിയാം.

കട്ടവരുടെ വീട്ടിൽ തന്നെ രോഗം, ദുരിതം, ആശുപത്രിച്ചെലവ്, അടുത്ത തലമുറയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാകുമ്പോൾ തെറ്റ് മനസ്സിലാക്കി പ്രായശ്ചിത്തം ചെയ്താലും കുടുംബം ക്ഷയിച്ചുകൊണ്ടേയിരിക്കും. കർമ്മഫലം അനുഭവിച്ച് തന്നെയെ തീരൂ.

2026-ൽ അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയെന്ന വാർത്തകൾ വന്നിരുന്നു. അതിന് ശേഷം “ഭക്തരുടെ എണ്ണം കുറഞ്ഞു” എന്ന് പറഞ്ഞ് പോസ്റ്റ് ഷെയർ ചെയ്ത് സന്തോഷിക്കുന്ന ഒരു വിഭാഗത്തെയും കണ്ടു.

പക്ഷേ ലഭ്യമായ കണക്കുകൾ എന്താണ് പറയുന്നത്?
21 ജൂൺ 2026: 94,419 ദർശനം
2025-ലെ അതേ ദിവസം: 81,303
26 ജൂൺ: 97,603
27 ജൂൺ: 97,134
28 ജൂൺ: 1,02,672 — ആ കാലയളവിലെ ഏറ്റവും ഉയർന്ന എണ്ണം.

അതായത്, കാണിക്ക വിവാദത്തിന് ശേഷം ഭക്തർ ക്ഷേത്രത്തിലേക്ക് വരുന്നത് കുറഞ്ഞുവെന്ന് പറയാനുള്ള തെളിവല്ല ഈ കണക്കുകൾ നൽകുന്നത്. ചില ദിവസങ്ങളിൽ മുൻവർഷത്തേക്കാൾ കൂടുതൽ ഭക്തരാണ് എത്തിയിരിക്കുന്നത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം, 2024 ജനുവരി 22-ലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം 2026 മധ്യത്തോടെ ഏകദേശം 12 കോടി ഭക്തർ രാമക്ഷേത്രം ദർശിച്ചിട്ടുണ്ട്.

No comments:

Post a Comment