Thursday, 17 April 2025

മുസഫർനഗറിലൂടെ ഒരു യാത്ര

ഇന്ന് കുറച് പഞ്ചാര കാര്യം പറയാം. ത്രെഡിൽ നടന്ന് കൊണ്ടിരിക്കുന്ന പഞ്ചാര അടി അല്ല, റിയൽ പഞ്ചസാരയെ പറ്റി.

രണ്ട് ദിവസായി ഞാൻ മുസഫർനഗറിലെ ഖതൗലി എന്ന സ്ഥലത്താണ്. രാവിലെ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മോണിംഗ് വാക്കിന് പോയപ്പോൾ നല്ല ശർക്കറയുടെ വാസന വന്നപ്പോൾ ആണ് ശ്രദ്ധിച്ചത് സ്റ്റേഷനിൻ്റെ ഒരു സൈഡിൽ ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര മിൽ; ഏഷ്യയിലെ ഏറ്റവും വലിയവയിൽ ഒന്ന്. ട്രിവേണി എഞ്ചിനീയറിങ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (TEIL) 1932ൽ സ്ഥാപിതമായത്. പഞ്ചസാരയും എതനോൾ ഉത്പാദനവും ആണ് പ്രധാനം. ദിവസവും 63000 ടൺ പഞ്ചസാര ഉത്പാദിക്കുന്ന ഈ കമ്പനി ധ്രുവ് സ്വാവ്നെയുടെ ആണ്.

ഒഫീഷിയലി ഇപ്പോഴും ബ്രസീൽ ആണ് ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകർ എങ്കിലും കഴിഞ്ഞ വർഷം തന്നെ ഇന്ത്യ ബ്രസീലിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. പഞ്ചസാര ഉത്പാദിപ്പിക്കുന്ന 110 രാജ്യങ്ങൾ വേറെ ഉണ്ട് എങ്കിലും ഇന്ത്യയുടെ പങ്ക് ആഗോള ഉത്പാദനത്തിന്റെ 15% ആണ്.

കരിമ്പിൽ നിന്ന് 80%ഉം, 
ബീറ്റ്റൂട്ടിൽ നിന്ന് 20%ഉം (യൂറോപ്പിൽ) ആണ് പഞ്ചസാര ഉണ്ടാക്കുന്നത്. മുസഫർനഗറിലെ ഗ്രാമങ്ങളിൽ കൂടി കരിമ്പ് സീസനിൽ സഞ്ചരിച്ചാൽ വീടുകയിൽ മുറ്റത്ത് ശുദ്ധമായ ശർക്കര ഉണ്ടാക്കുന്നത് കാണാം. ഇന്ത്യയിലെ ഏറ്റവും പണം ഉളള ഡിസ്രിട്രിക്‌ട്കളിൽ ഒന്ന് മുസഫർനഗർ ആണെങ്കിലും അവിടുത്തെ ജനങ്ങളെ കണ്ടാൽ സാധാരണ ഗ്രാമവാസികൾ പോലെ സിമ്പിൾ ജിവിതം നയിക്കുന്നവർ ആയിരിക്കും.

പിന്നീട് ഗംഗാ നദിയിൽ പോയി പൂജ ചെയ്തു തിരിച്ച് പോരുന്ന വഴി അവിടുത്തെ ഫേമസ് ഖസ്ത കഴിച്ചു. കഴിച്ചോണ്ടിരുന്നപ്പോൾ ആണ് ഓർത്തത് ഇന്ന് വെള്ളിയാഴ്ച്ച ആണല്ലോ, പുളി കൂട്ടരുതാത്ത ദിവസം ആണല്ലോ എന്ന്, വായിലുണ്ടായിരുന്നത് അപ്പോഴേ തുപ്പി, വാ കഴുകി വെള്ളവും കുടിച്ച് റൂമിലേക്ക് പോണൂ. ഗംഗാ നദിയുമായി എന്തോ ആധ്യാത്മിക ബന്ധം എനിക്ക് കുഞ്ഞിലെ തൊട്ട് ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഗംഗാമാ എന്നാണ് വിളിക്കാറ്. ഗംഗാമാ ഒഴുകുന്ന തീരങ്ങളിൽ എല്ലാം ക്ഷേത്രങ്ങളും ആശ്രമങ്ങളും ആണെങ്കിൽ യമുന തീരങ്ങളിൽ രാജ കൊട്ടാരങ്ങൾ ആണ്, ബ്രഹ്മയുടെ മകൾ ഹിണ്ടൻ്റെ പേരിലുള്ള ഹിണ്ടൻ നദിയുടെ തീരത്തുള്ളവർ ഗുണ്ടകളും ആക്രമികളും ആണ് എന്നാണ് വിശ്വാസം. രാവണൻ ജനിച്ചതും തപസ്സ് ചെയ്തതും ഗ്രേറ്റർ നോയിഡയിലെ ബിസ്രഖ് എന്ന ഹിണ്ടൻ നദീ തീരത്തെ ഗ്രാത്തിൽ ആണ്. ഞാൻ പോയിട്ടുണ്ട് അവിടെ. നദികൾക്ക് പറയാൻ ഓറിയിരം കഥകളും സംസ്‌കാരങ്ങളും ഉണ്ട്.

Sunday, 13 April 2025

Twin flame/soulൻ്റെ ഉത്തമ ഉദാഹരണമാണ് രാധാകൃഷ്ണ ബന്ധം

ശ്രീകൃഷ്ണൻ ഗോകുലം വിട്ട ശേഷം രാധക്ക് എന്തു പറ്റി??? രാധയുടെ അന്ത്യം എങ്ങനെ?

Twin flame/soulൻ്റെ ഉത്തമ ഉദാഹരണമാണ് രാധാകൃഷ്ണ ബന്ധം

സത്യത്തിൽ കൃഷ്ണൻ പോകുമ്പോൾ രാധ വിരഹദുഃഖത്താൽ നീറി എന്നത് നേര് തന്നെ. എന്നാൽ രാധ കരഞ്ഞില്ല. കൃഷ്ണൻ പോയാലും കരയില്ലന്നു രാധ കൃഷ്ണന് വാക്കു കൊടുത്തു. 

പോകുന്നതിനു മുൻപ് ഉള്ള കൂടികാഴ്‌ചയിൽ കൃഷ്ണൻ രാധക്ക് തന്റെ പുല്ലാങ്കുഴൽ സമ്മാനിച്ചു.
രാധയില്ലാതെ ഇനി പുല്ലാങ്കുഴൽ വായിക്കില്ലന്നും പറഞ്ഞു. ആ പുല്ലാങ്കുഴൽ ആണ് വിരഹത്തീയിൽ രാധക്ക് സാന്ത്വനമായത്.

കൃഷ്ണൻ യാത്രയാകുന്ന വേളയിൽ ,, ഗോകുല വാസികൾ അങ്ങേയറ്റം വേദനിച്ചു. വിലപിച്ചു. വിലാപത്തോടെ ഭഗവാനേറിയ രഥത്തിനു പിന്നാലെ പോവുകയും, കൂട്ടികൊണ്ട് പോകാൻ വന്ന അക്രൂരനെ ആക്രമിക്കുകയും ചെയ്തു. 

എന്നാൽ രാധ ഏറെ മാറി നിന്ന് ഭഗവാനെ നോക്കി വിരഹ വേദനയിൽ നീറി. രാധ ഭഗവാന്‌ സമീപം പോയില്ല. കരഞ്ഞില്ല. ഒരുതരം നിശ്ചലാവസ്ഥയിൽ ആയ രാധ എല്ലാം മറന്നു നിന്നു. 

ഭഗവാൻ പോയ ശേഷവും രാധ വള്ളികുടിനുള്ളിലും, വൃന്ദാവനത്തിലും, കാളിന്ദീ ഓരത്തും അലഞ്ഞു നടന്നു. സ്വർണകാന്തി ശോഭയുള്ള രാധയുടെ ശരീരം കാർവർണമായി. മുടിക്കെട്ടു അലങ്കരിക്കാതെ കെട്ടുപിണഞ്ഞു. താമരയിതൾ തോറ്റു പോയിരുന്ന ഭംഗിയാർന്ന നയനങ്ങളിൽ ജീവൻ കെട്ടു,, എപ്പോഴും കണ്ണുകളിൽ ദുഃഖം തളം കെട്ടി നിന്നു. 
രാധയുടെ ഓരോ ദിനങ്ങളും യാന്ത്രികമായി കടന്നുപോയി. 

ഭഗവാൻ ലോക പരിപാലകൻ ആണെന്നും,, കർത്തവ്യങ്ങൾ നിറവേറ്റേണ്ടതുണ്ടന്നും, ഭഗവാൻ എല്ലാവരുടെയും കൂടിയാണെന്നും രാധക്ക് ബോധ്യമായിരുന്നു. അതിനാൽ തന്നെ ആ വിരഹദുഃഖം രാധ സഹനത്തിലൂടെ മറികടന്നു. 

ദിനങ്ങൾ പലതും കടന്നു പോയി. എങ്കിലും രാധക്ക് കൃഷ്ണനെയും കൃഷ്ണന് രാധയെയും കാണാൻ കഴിഞ്ഞില്ല. അവർ രണ്ടല്ല ഒന്നാണ്, ഇരുദേഹവും ഒരു ആത്മാവുമാണ്. എന്നിരുന്നാലും,, വിരഹത്തിന്റെ താപം വേദന പകർന്നു. 

രാധയുടെ_അന്ത്യം 

രുക്മിണീ,, സത്യഭാമ എന്നീ പത്നിമാർക്ക് പുറമെ,, 6 പേരും, ഭഗവാന്റെ പത്നിമാരായി. നരകാസുരനിൽ നിന്നു മോചിപ്പിച്ച 16100 പേരും. അങ്ങനെ ഇരിക്കെ,,, അവതാരോദ്ദേശം എല്ലാം പൂർത്തിയായ ആ സമയത്ത്, ഭഗവാൻ ദ്വാരകയിൽ വസിക്കുന്ന കാലം,, രാധക്ക് ഭഗവാനെ ദർശിക്കാൻ അതിയായ ആഗ്രഹം തോന്നി. 

രാധ ദ്വാരകയിലേക്ക് വന്നു. ഭഗവാന്റെ പത്നിമാർ രാധയെ ആനയിച്ചിരുത്തി. ആതിഥ്യം അർപ്പിച്ചു. ഭോജനം നൽകി. എന്നാൽ ഭഗവാനെ അവിടെ എങ്ങും കാണാനായില്ല. രാധയുടെ കണ്ണുകൾ ഭഗവാനെ തിരഞ്ഞു കൊണ്ടേ ഇരുന്നു. അപ്പോൾ ഭഗവാന്റെ പത്നിമാർ രാധക്ക് ചുറ്റിനും കൂടി ഇരുന്ന് ഭഗവാന്റെ ബാലലീലകളും, കുസൃതികളും ഒക്കെ രാധയിൽ നിന്നു കേട്ടറിഞ്ഞു. അത് കേൾക്കാൻ അവർക്ക് ഏറെ ആകാംഷയും പ്രിയവുമായിരുന്നു. അതിനാൽ തന്നെ രാധ വേഗം തിരികെ പോവാതെ ഇരിക്കാനും, അല്പം കൂടി അവിടെ തുടരാനുമായി രുക്മിണി ദേവി രാധക്ക് ചൂട് പാൽ ആണ് നൽകിയത്. അത് ഒരു ഭവ വ്യത്യാസവുമില്ലാതെ രാധ കുടിച്ചു തീർക്കുകയും ചെയ്തു. ശേഷം ഭഗവാനെ ദർശിക്കാൻ തിടുക്കപ്പെട്ട രാധയോട്‌ വിശ്രമിക്കാൻ പറഞ്ഞു കൊണ്ട് പത്നിമാർ പോയി. 
ഭഗവാനടുത്തെത്തിയ രുക്മിണി ദേവി കണ്ടത് ശരീരത്തിൽ പൊള്ളലുമായി ഇരിക്കുന്ന ഭഗവാനെ ആണ്. ഇതെന്താണ് എന്ന ചോദ്യത്തിന് ""രാധക്ക് ചൂടുപാൽ കൊടുത്തപ്പോൾ പൊള്ളിയത് എനിക്കാണ്"" എന്നാണ് ഭഗവാൻ പറഞ്ഞത്. അപ്പോഴാണ് രാധാകൃഷ്ണ പ്രണയമെന്തെന്നും,, രാധയും കൃഷ്ണനും രണ്ടല്ല, ഒന്നാണെന്നും പത്നിമാർക്ക് മനസിലാവുന്നത്. അവർ ഭഗവാനോട് മാപ്പ് പറഞ്ഞു.

 ശേഷം,, ഭഗവാൻ രാധയുടെ അരികിലേക്ക് പോയി. എന്നാൽ രാധയെ കാണാനായില്ല. ഭഗവാൻ നോക്കുമ്പോൾ പുറത്തേക് ഇറങ്ങി പോകുന്ന രാധയെ ആണ് കണ്ടത്. രാധയെ വിളിച്ച ശേഷം ഭഗവാൻ രാധാക്കരികിലേക്ക് പോവുകയും ആനന്ദത്താൽ രാധയുടെ കണ്ണുകളിൽ അശ്രുക്കൾ അടരുകയും ചെയ്തു. 

ആ സംഭവത്തിന്‌ ശേഷം രാധയെ ആരും കണ്ടിട്ടില്ല. രാധ തിരികെ ഗോകുലത്തിലോ, ഗൃഹത്തിലോ, റാവലിലോ, ബ്രാജിലോ എങ്ങും എത്തിയിട്ടില്ല. 
രാധ എന്നെന്നേക്കുമായി ഭഗവാനിൽ ലയിച്ചു ചേർന്നു എന്നാണ് വിശ്വാസം. 

ഇത്തരത്തിൽ ആണ് രാധ ഭൂലോകത്തു നിന്നും പോയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

(ഒരുപാട് നാളുകൾക്കു ശേഷം ഭഗവാൻ വേണുവൂതിയെന്നും, ആ നാദം കേട്ട രാധ അവിടെ പ്രത്യക്ഷ ആയെന്നും എന്നെന്നേക്കുമായി ഭഗവാന്റെ വേണുവിലേക്ക് അലിഞ്ഞു ചേർന്നു എന്നും വിശ്വസിക്കപ്പെടുന്നു)

ഇത്തരത്തിൽ ആണ് രാധ ഭൂലോകത്തിൽ നിന്നും അപ്രത്യക്ഷയായത് എന്ന് വിശ്വസിക്കപ്പെടുന്നു.

എന്നിട്ടും എത്ര യുഗങ്ങൾ കഴിഞ്ഞാലും പ്രണയം എന്നത് രാധാകൃഷ്ണ പ്രണയം തന്നെ.. അന്നും ഇന്നും എന്നും ആ ദിവ്യപ്രേമം വാഴ്ത്തപ്പെട്ടു കൊണ്ടേയിരിക്കും.

Saturday, 12 April 2025

വിഷു

വിഷുവിൻ്റെ തലേന്ന് രാത്രി അമ്മ പതിവില്ലാതെ അടിച്ച് വാരി നിലം തൂക്കുന്നത് കണ്ടപ്പോൾ ചോദിച്ചപ്പോൾ പറഞ്ഞത് ഭൂമി ദേവിയുടെ മകനായ നരകാസുരനെ കൃഷ്ണൻ കൊന്നത് കൊണ്ട് നാളെ ഭൂമിദേവിയെ വേദനിപ്പിക്കാൻ പാടില്ല എന്നത്രേ.

ശ്രീകൃഷ്ണൻ്റെ 16108 ഭാര്യമാരിൽ 16100 പേർ എങ്ങനെ കൃഷൻ്റെ ഭാര്യമാരായി എന്നത് ഇന്നും ആയി ബന്ധപ്പെട്ടതാണ്

ശ്രീകൃഷ്ണൻ 16,108 ഭാര്യമാരിൽ 8 പേർ പ്രധാന ഭാര്യമാരാണ്: രുക്മിണി, സത്യഭാമ, ജാംബവതി, കാളിന്ദി, മിത്രവിന്ദ, നാഗ്നജിത, ഭദ്ര, ലക്ഷണ

നരകാസുരനെ കൊന്ന് അവിടുത്തെ തടവിൽ നിന്ന് 16,100 സ്ത്രീകളെ ശ്രീകൃഷ്ണൻ മോചിപ്പിച്ചപ്പോൾ, അവരുടെ സാമൂഹിക സ്ഥാനം നഷ്ടപ്പെട്ടെന്നും, ഇനി ആരും തങ്ങളെ വിവാഹം കഴിക്കില്ലെന്ന ആശങ്കയും ഉണ്ടായി. അതുകൊണ്ട്, അവരുടെ അഭ്യർത്ഥന പ്രകാരം, ശ്രീകൃഷ്ണൻ അവരെ സ്വന്തം ഭാര്യമാരായി സ്വീകരിച്ചു

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമാണ് വിഷു എന്ന്‌ പറയാം. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു.

വിഷുവം
വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം.അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നത്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു..മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.

ഭൂമീ ദേവിയുടെ പുത്രനായ നരകാസുരനുമായി ബന്ധപ്പെട്ട കഥകളാണ് പ്രധാനമായും വിഷുവിനു പിന്നിൽ പുരാണങ്ങളിലുള്ളത്. ഭാഗവതം ദശമസ്ക്കന്ധത്തെ ആധാരമാക്കിയുള്ള ഒരു കഥയിൽ പ്രാഗ്ജ്യോതിഷത്തിലെ ദാനവരാജാവാണ് നരകാസുരൻ. ഇദ്ദേഹം വിവിധ രാജ്യങ്ങളിൽ നിന്നും 16100 രാജകുമാരിമാരെ തട്ടിക്കൊണ്ടുവന്ന് ഇങ്ങനെ കാലങ്ങളോളം സകല ലോകങ്ങളെയും ഭീതിയിലാഴ്ത്തിയ ഈ ദാനവരാജാവ് ഇന്ദ്രന്റെ വെൺകൊറ്റക്കുടയും ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും അപഹരിച്ചതോടെയാണ് പരാതി ശ്രീകൃഷ്ണനിലെത്തുന്നത്.

അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ആളുകൾ ശ്രീകൃഷ്ണനുമുന്നിൽ അഭയം തേടിയെത്തി. തുടർന്ന് നരകാസുര ദർപ്പം ശമിപ്പിക്കാൻ കൃഷ്ണൻ യുദ്ധത്തിനൊരുങ്ങി. ഭാര്യയായ സത്യഭാമയുമൊന്നിച്ച ഗരുഡവാഹനത്തിലേറി കൃഷ്ണൻ നരകാസുരന്റെ നഗരമായ പ്രാഗജ്യോതിഷത്തിലെത്തി യുദ്ധത്തിന് വെല്ലുവിളിച്ചു.

തുടർന്ന് പ്രാഗ്ജ്യോതിഷത്തിൽ വെച്ച് ഘോരമായ യുദ്ധത്തിൽ മുരൻ, താമ്രൻ, അന്തരീക്ഷൻ, ശ്രവണൻ, വസു വിഭാസു, നഭസ്വാൻ, അരുണൻ ആദിയായ അസുര പ്രമുഖരെയെല്ലാം കൃഷ്ണൻ നിഗ്രഹിച്ചു. ശേഷം നരകാസുരൻ കൃഷ്ണനുമായി യുദ്ധത്തിനിറങ്ങി. അതിഘോരമായ യുദ്ധത്തിനൊടുവിൽ നരകാസുരൻ വധിക്കപ്പെട്ടു. ശ്രീകൃഷ്ണൻ അസുര ശക്തിക്കു മേൽ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

നരകാസുരൻ തടവിൽ പാർപ്പിച്ച 16100 രാജകുമാരിമാരെയും കൃഷ്ണൻ മോചിപ്പിക്കുകയും ചെയ്തു. അസുരന്റെ തടവറയിൽ കിടന്നിരുന്നതിനാൽ സമൂഹത്തിന്റെ അപമാനം ഭയന്ന അവരെ കൃഷ്ണൻ തന്റെ ഭാര്യമാരായി സ്വീകരിച്ചുവെന്നും പറയപ്പെടുന്നു.

മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത് അയാൾ സൂര്യനെ നേരേ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കൽ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം.

കാലങ്ങൾക്ക് ശേഷം, ശ്രീരാമൻ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യൻ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തിൽ ജനങ്ങൾക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.

വിഷുവിന്റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു

വിഷുവും വിഷുവവും

സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാർച്ച് 20നും സെപ്റ്റംബർ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങൾ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്.

ഭൂമധ്യരേഖ ഖഗോളത്തെ ഛേദിക്കുമ്പോൾ ലഭിക്കുന്ന മഹാവൃത്തത്തിന്‌ ഖഗോളമധ്യ രേഖ (celestial equator) അഥവാ ഘടികാമണ്ഡലം എന്ന്‌ പറയുന്നു. രാശിചക്രത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്ന പാതയെ ക്രാന്തിവൃത്തം (ecliptic) എന്നും പറയുന്നു. ഭൂമിയുടെ അച്ചുതണ്ട്‌ 23.5° ചെരിഞ്ഞാണ്‌ കറങ്ങുന്നത്‌ . അപ്പോൾ ഖഗോളമധ്യ രേഖയും ക്രാന്തിവൃത്തവും തമ്മിൽ 23.5° യുടെ ചരിവ്‌ ഉണ്ട്‌.

അതിനാൽ ഈ രണ്ട്‌ മഹാവൃത്തങ്ങൾ തമ്മിൽ രണ്ട്‌ ബിന്ദുക്കളിൽ മാത്രമേ കൂട്ടിമുട്ടുന്നുള്ളൂ‌. ഈ ബിന്ദുക്കളെ വിഷുവങ്ങൾ (Equinox)എന്ന് വിളിക്കുന്നു. Equinox എന്ന വാക്കിന്റെ മൂല പദം ലാറ്റിൻ ഭാഷയിൽ നിന്നുള്ള ഒരു പദമാണ്‌. Equal night എന്നാണ്‌ അതിന്റെ അർത്ഥം. സൂര്യൻ ഈ രണ്ട്‌ ബിന്ദുക്കളിലുള്ളപ്പോൾ രാത്രിക്കും പകലിനും തുല്യദൈർഘ്യമായിരിക്കും

സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വ ആകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന്‌ പുറമേ 26,000 വർഷം കൊണ്ട്‌ പൂർത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്‌. ഇത്‌ പുരസ്സരണം (precission) എന്ന പേരിൽ അറിയപ്പെടുന്നു.

ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഘടികാമണ്ഡലം ഓരോ വർഷവും 50.26‘’ (50.26 ആർക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി വർഷം തോറും വിഷുവങ്ങളുടെ സ്ഥാനവും ഇത്രയും ദൂരം മാറുന്നു. ഏകദേശം 71 വർഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും.

അയനം മഹാവിഷുവം, തുലാ വിഷുവം‍, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം തുടങ്ങിയ ക്രാന്തിവൃത്തത്തിലെ വിവിധ ബിന്ദുക്കൾക്ക് പുരസ്സരണം കാരണം സംഭവിക്കുന്ന സ്ഥാനചനത്തിനു അയനം എന്നു പറയുന്നു. ഈ ബിന്ദുക്കളെല്ലാം വർഷം തോറും 50.26 ആർക് സെക്കന്റ്‌ വീതം നീങ്ങി കൊണ്ടിരിക്കുന്നു.

സായന രീതി അനുസരിച്ച് വിഷുവം വരുന്ന മാർച്ച് 21 അടിസ്ഥാനമാക്കി കണക്കാക്കി മേടമാസം കണക്കാക്കേണ്ടി വരും. എന്നാൽ പഞ്ചാംഗവും നമ്മുടെപല കലണ്ടറുകളും ഗണിച്ചിരിക്കുന്നത് നിരയന രീതി അനുസരിച്ചാണ്. അതാണ് വിഷുവും വിഷുവവും രണ്ടു വെവ്വേറെ ദിവസങ്ങളാവാൻ കാരണം

Wednesday, 9 April 2025

മുഖ സൗന്ദര്യം

ഒന്നൊരുങ്ങി ഒന്നുകൂടി അത് മിനുക്കി കണ്ണാടി മുന്നിൽ നിൽക്കുമ്പോൾ ഒരിത്തിരി കൂടി സൗന്ദര്യം ഉണ്ടായിരുന്നെങ്കിൽ…എന്നാശിക്കാത്തവർ കുറവാണ്. ഐശ്വര്യ റായിയേയും ദീപിക പദുക്കോണിനെയും പോലെ നാലാൾ അംഗീകരിക്കുന്ന സൗന്ദര്യ റാണിമാരാകുന്നത് സ്വപ്നം കാണാത്തവരുണ്ടോ? കാഴ്ചയിൽ നന്നായിരിക്കാനുള്ള പരിശ്രമങ്ങൾ ലോകമെമ്പാടുമുള്ള സ്ത്രീകൾ ചെയ്യുന്നു. ഇപ്പോൾ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും സൗന്ദര്യ കാര്യങ്ങളിൽ ശ്രദ്ധാലുക്കളാണ്. ഐശ്വര്യ റായിയുടെ മനം മയക്കുന്ന സൗന്ദര്യത്തെക്കുറിച്ച് പറയുന്നതുപോലെ തന്നെ ഹൃത്വിക് റോഷന്റെ സൗന്ദര്യത്തെക്കുറിച്ചും നാം ഇന്നു സംസാരിക്കുന്നു.

സം‌വേദനത്തിൽ, ആനന്ദം, പൊരുൾബോധം, സംതൃപ്തി എന്നീ അനുഭവങ്ങൾ പകർന്നുതരുമാറ്, ഒരു വ്യക്തിയിലോ, ജന്തുവിലോ, സ്ഥലത്തിലോ, വസ്തുവിലോ, ആശയത്തിലോ കാണപ്പെടുന്ന സവിശേഷതയാണ് സൗന്ദര്യം.

Facial harmony + ആന്തരിക തേജസ് + ആത്മവിശ്വാസം ഒന്നിച്ച് ചേർന്നാലേ ആ മുഖം സുന്ദരമാകൂ.
ആത്മവിശ്വാസം + സ്നേഹം = ഏറ്റവും മനോഹരമായ മുഖം. പിന്നെ -
കണ്ണിന്റെ സ്ഥാനം
നുണകുഴികളുടെ ആഴം
ചുണ്ടിന്റെ ആകൃതി
താടിയുടെ ചന്തം
കവിളിൻ്റെ നിർമ്മിതി
ഇവയൊക്കെ ചേർന്നാണ് പ്രകൃതിദത്ത സൗന്ദര്യം നിർണ്ണയിക്കപ്പെടുന്നത്. ഫിൽട്ടറുകൾ കൊണ്ട് അത് താൽക്കാലികമായി നന്നാക്കി കാണിക്കും, എന്നാൽ സൗന്ദര്യത്തിന്റെ അടിസ്ഥാനഘടന മാറ്റാൻ കഴിയില്ല.

സ്നേഹത്തിനു പോലും പല സമയത്ത് പല സൗന്ദര്യം ആണ്. ഒരു പിഞ്ചുകുഞ്ഞിനെ കാണുമ്പോളുളള മാതാപിതാക്കളുടെ സ്നേഹം, സഹോദരങ്ങൾ തമ്മിലുളള സ്നേഹം, ഭാര്യയും ഭർത്താവും തമ്മിലുള്ളത്, പ്രണയിതാക്കൾ തമ്മിലുള്ളത്, അധ്യാപക വിദ്യാർത്ഥി ബന്ധം...ഇവിടെ എല്ലാം സ്നേഹത്തിന്റെ പല തരത്തിലുള്ള സൗന്ദര്യം ആണ് കാണുന്നത്.

ശരീരപരമായ ഏറ്റവും ആകർഷകമായ മുഖങ്ങൾ പോലും ഒരുനിമിഷം dull ആകാം — മനസ്സിൽ തീക്ഷ്ണത ഇല്ലെങ്കിൽ.

മുഖം സുന്ദരമായി തോന്നാൻ ആദ്യം വേണ്ടത് വെറുതെ ഫെയ്‌സിനുള്ള പരിചരണങ്ങൾ അല്ല, ഉൾക്കാഴ്ചയും ആകർഷകമായ auraഉം കൂടി ഒരുപോലെ പ്രാധാന്യമുള്ളതാണ്.

Expressions/ഭാവങ്ങൾ ഇല്ലാത്ത മുഖം എത്ര സുന്ദരമായിരുന്നാലും ആകർഷകമാകില്ല. സ്നേഹം നിറഞ്ഞ, ആത്മവിശ്വാസമുള്ള പുഞ്ചിരി, മനസ്സിൽ നിന്ന് വരുന്നത് കണ്ണുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയുന്നത്, ആകർഷകമായ ശരീര ഘടനയും ചലനങ്ങളും ആണ് മറ്റൊന്ന്. പിന്നെ മുഖത്തിനും ശരീരത്തിനും ചേരുന്ന വസ്ത്ര ധാരണയും വസ്ത്രത്തിൻ്റെ നിറം ധരിക്കുന്നതും.
 
ഉദാഹരണത്തിന്, ഒരാൾക്ക് കൃത്യമായ symmetry ഇല്ലാത്ത മുഖമായിരിക്കാം. പക്ഷേ അവന്റെ കണ്ണുകളിൽ കരുണയും, മുഖഭാവത്തിൽ ആത്മാർത്ഥതയും കാണുമ്പോൾ നമ്മൾ അവനെ “സുന്ദരൻ” എന്നു മനസ്സിൽ തന്നെ വിളിക്കും. അല്ലേ?

നിങ്ങൾക്ക് മുഖശാസ്ത്രത്തിൽ കൂടുതൽ ഇഷ്ടമുള്ള ഭാഗം ഏതാണ്? കപോലങ്ങളുടെ ആകൃതി?
കണ്ണിന്റെ സ്ഥാനം?
താടിയുടെ ഘടന? അല്ലെങ്കിൽ,
സംസാരിക്കുമ്പോൾ മുഖത്തിൽ ഉണ്ടാകുന്ന expressions?

"ആദർശസൗന്ദര്യം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഒരു പ്രത്യേക സംസ്കൃതിയിൽ സന്ദര്യത്തിന്റേതായി കരുതപ്പെടുന്ന ഗുണങ്ങളുടെ സമ്പൂർണ്ണത ചേർന്ന സത്ത എന്നാണ്.

മിക്കവാറും ജീവജാതികളിൽ ഇണകളുടെ ആകർഷണീയത ശാരീരികഗുണങ്ങളെ ആകർഷിച്ചാണെങ്കിലും മനുഷ്യരിൽ ചിലർ തങ്ങളുടെ തെരഞ്ഞെടുപ്പിനുപിന്നിൽ ആന്തരികസൗന്ദര്യമാണെന്ന് അവകാശപ്പെടാറുണ്ട്. ദയ, സം‌വേദനക്ഷമത, സ്വഭാവമൃദുത്വം, കാരുണ്യം, സർഗ്ഗവാസന തുടങ്ങിയവയൊക്കെ ഇത്തരം ആകർഷണങ്ങളിൽ പെടുന്നതായി പൗരാണികകാലം മുതൽ കരുതപ്പെട്ടിരുന്നു.

സൗന്ദര്യത്തെപ്പോലെ വൈരൂപ്യവും ആന്തരികമാവാം. ഉദാഹരണമായി പുറമേ ആകർഷണീയത കാട്ടുന്ന ഒരു വ്യക്തിയുടെ സ്വഭാവം ഭാവനാരഹിതവും ക്രൂരവും ആകാം. അസുഖകരമായ മാനസികാവസ്ഥകൾ ചിലപ്പോൾ താൽക്കാലികമായ വൈരൂപ്യവും സൃഷ്ടിച്ചേക്കാം.

ദർശനം അസുഖകരമായ അനുഭവം ഉളവാക്കുമെന്നതിനാൽ പ്രതികൂലമായി വിലയിരുത്തപ്പെടുന്ന ഗുണമോ ഗുണസഞ്ചയമോ വൈരൂപ്യം ആയി കരുതപ്പെടുന്നു. വിരൂപത കാട്ടുകയെന്നാൽ, സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്താതിരിക്കുക, അകൽച്ചയും വെറുപ്പും ഉളവാക്കുക എന്നൊക്കെയാണർത്ഥം. സൗന്ദര്യത്തെപ്പോലെ തന്നെ വൈരൂപ്യവും വ്യക്തിനിഷ്ടമാണെന്നതിനാൽ ഒരു പരിധിവരെയെങ്കിലും "ദ്രഷ്ടാവിന്റെ കണ്ണിലാണ്".

ഒരാൾക്ക് എത്ര പണം സമ്പാദിക്കാനാകുമെന്നതിന് സൗന്ദര്യവുമായി ബന്ധമുണ്ടെന്നും കുറഞ്ഞ ശാരീരിക ആകർഷണീയതയുള്ളവർക്ക് അല്ലാത്തവരേക്കാൾ 5-10 ശതമാനം കുറച്ച് വരുമാനമേ നേടാൻ കഴിയുന്നുള്ളുവെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

Friday, 4 April 2025

ഭാവനക്ക്

അനിയത്തി കുട്ടി ഭാവനയ്ക്ക്,

അഭിനന്ദനങൾ ഭാവന, ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നത്തിൻ്റെ അടയാളങ്ങൾ ആണ് ഇതൊക്കെ. 
ഉയർച്ചയുണ്ടാവുമ്പോൾ, അതിനൊപ്പം വിവിധ പ്രതികരണങ്ങളും ഉണ്ടാകും. ചിലർ പിന്തുണക്കും, ചിലർ തിരിഞ്ഞു നിൽക്കും, ചിലർ ചിതറിക്കളയാനും ശ്രമിക്കും. എന്നാൽ അതൊന്നും മനസ്സിൽ ഇട്ടു വേവിക്കാതെ, സ്വന്തം വഴിയിൽ ഉറച്ചുനില്ക്കുകയാണ് സത്യമായ വിജയത്തിന്റെ രഹസ്യം.

നമ്മൾ അറിയാത്തതും ചെയ്യാത്തതും ആയ കാര്യങ്ങൽ നമ്മൾ ചെയ്തു എന്ന് കാണിച്ച് ആരെങ്കിലും ന്യൂസ്/പരസ്യം/വീഡിയോ ഒക്കെ ഇറക്കിയെങ്കിൽ മനസ്സിലാക്കിക്കോ നമ്മൾ മറ്റുള്ളവർക്ക് അപ്രാപ്യവും അവർക്ക് ഒരിക്കലും എട്ടപെടാത്തിടത്തോളവും വളർന്നു എന്ന്.

നമ്മുടെ മുൻഗാമികൾ, whether they are celebrities, politicians, or spiritual leaders, എല്ലാരും ഇതേ അനുഭവങ്ങൾ കടന്നുപോയവരാണ്. അവർക്കെതിരെ നിരന്തരമായി വ്യാജവാർത്തകളും ഗോസിപ്പുകളും ഉണ്ടാക്കിയിട്ടും, അവർക്ക് അതൊന്നും ബാധിച്ചില്ല. കാരണം, അവരുടെ ദൃഷ്ടി ഉദ്ദേശിക്കേണ്ടിടത്തേക്കാണ്, ആ ഗോസിപ്പുകളിലേക്കല്ല.

ഫേമസ് ആയ എല്ലാ ആൾക്കാർക്കും നല്ലവരായ എത്ര ആൾക്കാരുടെ സപ്പോർട്ട് ഉണ്ടോ, അതിൻ്റെ പത്തിൽ ഒരംശം അസൂയാലുക്കൾ ഉണ്ടാക്കിയ കെട്ട കഥകളും കൂടെ കാണും.

നമ്മുടെ ശക്തിയും വളർച്ചയും മറ്റുള്ളവർക്ക് അപ്രാപ്യമായതാകുമ്പോൾ, ചിലർ അതിനെ അംഗീകരിക്കും, ചിലർ അതിനെ എതിർക്കും. പക്ഷേ, നമ്മുടെ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രധാനം.

ഇത് എല്ലാവർക്കും ബാധകമാണ്. സെലിബ്രിറ്റികളും പൊളിറ്റീഷ്യൻസും സ്പിരിച്വൽ ഗുരുക്കളും ഒക്കെ ദിവസവും അവർ പോലും അറിയാത്ത അവരുമായി ബന്ധപ്പെട്ട എത്രയോ വാർത്തകളിൽ വരുന്നു. വാർത്തയിൽ എത്തികഴിഞ്ഞിട്ടും അവർ ആ കാര്യം അറിയുന്നത് തന്നെ മറ്റുള്ളവർ ശ്രദ്ധയിൽ പെടുത്തുമ്പോൾ ആണ്. കാരണം അവർ ഒക്കെ ആ വാർത്തകൾക്ക് പുല്ല് വില പോലും കൽപ്പിക്കറില്ല. അവരുടെ കൂടെ ഉളളവർ അവ വിശ്വസിച്ച് അവരിൽ നിന്ന് അകന്ന് പോകുകയും ഒക്കെ ചെയ്താലും അവർ അവരുടെ നിയോഗം പൂർത്തിയാക്കുക തന്നെ ചെയ്യും. ഭാവനയും തളരാതെ മുന്നോട്ട് തന്നെ നീങ്ങുക.

സ്‌നേഹപൂർവ്വം വല്യേട്ടൻ

Thursday, 3 April 2025

മനുഷ്യരുടെ ക്രൂരത കൂടുന്നത്തിൽ ആഹാര രീതി കാരണമാണ്

മുൻകാലത്ത് കഞ്ഞി, പരിപ്പ്, പച്ചക്കറികൾ തുടങ്ങിയ സാത്ത്വിക ഭക്ഷണങ്ങളാണ് മലയാളികളുടെ പ്രധാന ആഹാരമായിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് മാംസാഹാരവും മസാലകളും നിറഞ്ഞ ഭക്ഷണരീതി കൂടുതൽ പ്രചാരത്തിലായി. ഈ മാറ്റം ജീവിതശൈലിയിലും മാനസികതയിലും ആരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

സമൂഹത്തിൽ ക്രൂരതയും അസഹിഷ്ണുതയും വർധിക്കുന്നതിൽ ഈ ഭക്ഷണപരമായ മാറ്റങ്ങൾ ഒരു കാരണം തന്നെയാണെന്ന് ചില വിശകലനങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ അമിത മാംസാഹാരത്തിൽ നിന്ന് ഉറിയാസ്ൺ, അമിത കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾക്കും ഉദരരോഗങ്ങൾക്കും സാധ്യത കൂടുതലാണ്.

ഭക്ഷണം മനുഷ്യന്റെ ശരീരത്തിലും മനസ്സിലും നേരിട്ടുള്ള പ്രഭാവം ചെലുത്തുന്ന ശക്തിയാണെന്ന് ആദിമകാലം മുതൽ വിവിധ സംസ്‌കാരങ്ങളും ആചാരങ്ങളും സമ്മതിച്ചിട്ടുണ്ട്.

ശാസ്ത്രീയമായി നോക്കിയാൽ, മാംസം കഴിക്കുന്നത് പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ തുടങ്ങിയവ നൽകുമെങ്കിലും അതിലെ തമോഗുണവും രാജോഗുണവും കൂടി മനസ്സിനും ശരീരത്തിനും പ്രഭാവം ചെലുത്തും. മൃഗങ്ങളെ കൊല്ലുമ്പോഴുണ്ടാകുന്ന പേടി, വേദന തുടങ്ങിയ മനോവൈദ്യുത സ്രാവങ്ങൾ (hormones like cortisol) മാംസത്തിൽ അടങ്ങിയിരിക്കും. മാംസാഹരികൾക്ക് സാത്ത്വിക ആഹാരം കഴിക്കുന്നവരെക്കാൽ മൃഗീയ സ്വഭാവങ്ങൾ കൂടുതലാണ്. 

ആധ്യാത്മികമായി, എല്ലാത്തിനും ഒരു നാഡീസംഘടനയും, വൈബ്രേഷൻ ഫീൽഡും ഉണ്ട്. മൃഗങ്ങളിൽ പ്രത്യേകിച്ചും ബലമുള്ള ജീവാത്മ ബലവും പതിനൊന്നാമത്തെ ഇന്ദ്രിയങ്ങളായ ഈർ, ക്രുദ്ധി, അതിക്രമം എന്നിവയും കാണപ്പെടുന്നു. മാംസം നിരന്തരം കഴിക്കുന്നവർക്ക് ഈ രാജസിക-തമസിക ഗുണങ്ങൾ ശക്തമാകാൻ സാധ്യതയുണ്ട്, അതുവഴി മൃഗസംഗതി പോലുള്ള സ്വഭാവങ്ങൾ — ക്രോധം, ഉന്മാദം, മാരകത, അതിക്രമം എന്നിവ — ഉദിക്കാം.

അതിനാൽ, സാത്ത്വിക ആഹാരം മനസ്സിനെ ശാന്തമാക്കാൻ, ചിന്തയ്ക്ക് തെളിമ ലഭിക്കാൻ, ധ്യാനം വളർത്താൻ സഹായകരം. അതിനാലാണ് യോഗികളും ധ്യാനികളും മാംസാഹാരം ഒഴിവാക്കുന്നത്.

ഈ പ്രക്രിയ ശരീരത്തിൽ തമോഗുണവും രാജോഗുണവും വർധിപ്പിക്കുകയും ശാന്തവും പ്രസന്നവുമായ സാത്ത്വിക ഗുണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. അതുവഴി അമിതാകാംക്ഷ, ക്രുദ്ധി, അസഹിഷ്ണുത എന്നിവ മനസ്സിൽ ഊഷ്മളമാകുന്നു.

ആയുർവേദവും യോഗശാസ്ത്രവും ഭക്ഷണത്തെ സാത്ത്വികം, രാജസികം, തമസികം എന്നിങ്ങനെ ത്രിത്വമായി വിഭജിക്കുന്നു.

സാത്ത്വികം: പച്ചക്കറികൾ, ധാന്യങ്ങൾ, പഴങ്ങൾ — മനസ്സിനെ ശാന്തവും തെളിമയുള്ളതുമായി നിലനിർത്തുന്നു.

രാജസികം: മസാലയുള്ള ഭക്ഷണങ്ങളും മാംസവും — അമിതോത്സാഹവും അസ്വസ്ഥതയും വളർത്തും.

തമസികം: പഴകിയ ഭക്ഷണം, മദ്യപാനം — അനാസക്തിയും അശ്രദ്ധയും ഉണ്ടാക്കും.

മാംസം തീർത്തും രാജസിക-തമസിക വിഭാഗത്തിൽപ്പെടുന്നതുകൊണ്ട് നിരന്തരം മാംസം കഴിക്കുന്നത് മനസ്സിൽ ക്രോധം, അതിക്രമം, പേടി തുടങ്ങിയ മൃഗഗുണങ്ങൾ ഉളവാക്കാൻ ഇടയാക്കുന്നു. ഈ ഗുണങ്ങൾ മൂലാധാര ചക്രം, സ്വാധിഷ്ഠാന ചക്രം എന്നിവയിൽ അധികം പ്രവർത്തനം സൃഷ്ടിക്കുകയും ആധ്യാത്മിക പ്രയാണത്തെ നിശ്ശേഷം തടസപ്പെടുകയും ചെയ്യുന്നു.

മൃഗങ്ങളിൽ മാരകത, ക്രോധം, സ്വാർത്ഥം തുടങ്ങിയ ഗുണങ്ങൾ ശക്തമാണ്. ഈ ഗുണങ്ങളുടെ സ്മൃതിയും നാഡീസമൂഹവും മാംസത്തിലൂടെ മനുഷ്യരിലേക്ക് കൈമാറപ്പെടാൻ സാധ്യതയുണ്ട്.

നിരന്തരം മാംസം കഴിക്കുന്നത് ധ്യാനശക്തി കുറയ്ക്കുകയും ആകാംക്ഷയും അസ്ഥിരതയും വർധിപ്പിക്കുകയും ചെയ്യുന്നു.

സ്വാതിക ആഹാരം മനസ്സിന് ശാന്തിയും ചിന്തയ്ക്ക് തെളിമയും ധ്യാനത്തിനു ആഴവും നൽകുന്നു. അതുപോലെ പ്രാണായാമത്തെയും, ചക്രശുദ്ധിയെയും പ്രോത്സാഹിപ്പിക്കുന്നു. ദയ, കാരുണ്യം, ക്ഷമ എന്നിവ സാത്ത്വികഭക്ഷണത്തിൽ നിന്നാണ് വളരുന്നത്.

മാംസാഹാരം തെറ്റെന്ന് പറയുന്നില്ല, പക്ഷേ അതിന്റെ അമിതവും നിരന്തരവുമായ ഉപഭോഗം മനസ്സും ശരീരവും മൃഗീയമായ ഗുണങ്ങളിലേക്ക് ചലിപ്പിക്കുന്നു. സാത്ത്വിക ആഹാരരീതിയിലേക്ക് മടങ്ങുന്നത് മാത്രമേ അന്തരാത്മാവിനും മാനസിക സമാധാനത്തിനും ഉത്തമ മാർഗം ആയിട്ടുള്ളൂ.

സമകാലിക ലോകത്തിൽ, ആഹാരശീലങ്ങളിൽ സ്വസ്ഥമായ മാറ്റം വരുത്തി സാത്ത്വികതയിലേക്ക് മടങ്ങുമ്പോഴേ മനുഷ്യത്വം നിലനിൽക്കൂ.