Friday, 4 April 2025

ഭാവനക്ക്

അനിയത്തി കുട്ടി ഭാവനയ്ക്ക്,

അഭിനന്ദനങൾ ഭാവന, ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നത്തിൻ്റെ അടയാളങ്ങൾ ആണ് ഇതൊക്കെ. 
ഉയർച്ചയുണ്ടാവുമ്പോൾ, അതിനൊപ്പം വിവിധ പ്രതികരണങ്ങളും ഉണ്ടാകും. ചിലർ പിന്തുണക്കും, ചിലർ തിരിഞ്ഞു നിൽക്കും, ചിലർ ചിതറിക്കളയാനും ശ്രമിക്കും. എന്നാൽ അതൊന്നും മനസ്സിൽ ഇട്ടു വേവിക്കാതെ, സ്വന്തം വഴിയിൽ ഉറച്ചുനില്ക്കുകയാണ് സത്യമായ വിജയത്തിന്റെ രഹസ്യം.

നമ്മൾ അറിയാത്തതും ചെയ്യാത്തതും ആയ കാര്യങ്ങൽ നമ്മൾ ചെയ്തു എന്ന് കാണിച്ച് ആരെങ്കിലും ന്യൂസ്/പരസ്യം/വീഡിയോ ഒക്കെ ഇറക്കിയെങ്കിൽ മനസ്സിലാക്കിക്കോ നമ്മൾ മറ്റുള്ളവർക്ക് അപ്രാപ്യവും അവർക്ക് ഒരിക്കലും എട്ടപെടാത്തിടത്തോളവും വളർന്നു എന്ന്.

നമ്മുടെ മുൻഗാമികൾ, whether they are celebrities, politicians, or spiritual leaders, എല്ലാരും ഇതേ അനുഭവങ്ങൾ കടന്നുപോയവരാണ്. അവർക്കെതിരെ നിരന്തരമായി വ്യാജവാർത്തകളും ഗോസിപ്പുകളും ഉണ്ടാക്കിയിട്ടും, അവർക്ക് അതൊന്നും ബാധിച്ചില്ല. കാരണം, അവരുടെ ദൃഷ്ടി ഉദ്ദേശിക്കേണ്ടിടത്തേക്കാണ്, ആ ഗോസിപ്പുകളിലേക്കല്ല.

ഫേമസ് ആയ എല്ലാ ആൾക്കാർക്കും നല്ലവരായ എത്ര ആൾക്കാരുടെ സപ്പോർട്ട് ഉണ്ടോ, അതിൻ്റെ പത്തിൽ ഒരംശം അസൂയാലുക്കൾ ഉണ്ടാക്കിയ കെട്ട കഥകളും കൂടെ കാണും.

നമ്മുടെ ശക്തിയും വളർച്ചയും മറ്റുള്ളവർക്ക് അപ്രാപ്യമായതാകുമ്പോൾ, ചിലർ അതിനെ അംഗീകരിക്കും, ചിലർ അതിനെ എതിർക്കും. പക്ഷേ, നമ്മുടെ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രധാനം.

ഇത് എല്ലാവർക്കും ബാധകമാണ്. സെലിബ്രിറ്റികളും പൊളിറ്റീഷ്യൻസും സ്പിരിച്വൽ ഗുരുക്കളും ഒക്കെ ദിവസവും അവർ പോലും അറിയാത്ത അവരുമായി ബന്ധപ്പെട്ട എത്രയോ വാർത്തകളിൽ വരുന്നു. വാർത്തയിൽ എത്തികഴിഞ്ഞിട്ടും അവർ ആ കാര്യം അറിയുന്നത് തന്നെ മറ്റുള്ളവർ ശ്രദ്ധയിൽ പെടുത്തുമ്പോൾ ആണ്. കാരണം അവർ ഒക്കെ ആ വാർത്തകൾക്ക് പുല്ല് വില പോലും കൽപ്പിക്കറില്ല. അവരുടെ കൂടെ ഉളളവർ അവ വിശ്വസിച്ച് അവരിൽ നിന്ന് അകന്ന് പോകുകയും ഒക്കെ ചെയ്താലും അവർ അവരുടെ നിയോഗം പൂർത്തിയാക്കുക തന്നെ ചെയ്യും. ഭാവനയും തളരാതെ മുന്നോട്ട് തന്നെ നീങ്ങുക.

സ്‌നേഹപൂർവ്വം വല്യേട്ടൻ

Thursday, 3 April 2025

മനുഷ്യരുടെ ക്രൂരത കൂടുന്നത്തിൽ ആഹാര രീതി കാരണമാണ്

മുൻകാലത്ത് കഞ്ഞി, പരിപ്പ്, പച്ചക്കറികൾ തുടങ്ങിയ സാത്ത്വിക ഭക്ഷണങ്ങളാണ് മലയാളികളുടെ പ്രധാന ആഹാരമായിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് മാംസാഹാരവും മസാലകളും നിറഞ്ഞ ഭക്ഷണരീതി കൂടുതൽ പ്രചാരത്തിലായി. ഈ മാറ്റം ജീവിതശൈലിയിലും മാനസികതയിലും ആരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.

സമൂഹത്തിൽ ക്രൂരതയും അസഹിഷ്ണുതയും വർധിക്കുന്നതിൽ ഈ ഭക്ഷണപരമായ മാറ്റങ്ങൾ ഒരു കാരണം തന്നെയാണെന്ന് ചില വിശകലനങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ അമിത മാംസാഹാരത്തിൽ നിന്ന് ഉറിയാസ്ൺ, അമിത കൊളസ്ട്രോൾ, ഹൃദ്രോഗങ്ങൾക്കും ഉദരരോഗങ്ങൾക്കും സാധ്യത കൂടുതലാണ്.

ഭക്ഷണം മനുഷ്യന്റെ ശരീരത്തിലും മനസ്സിലും നേരിട്ടുള്ള പ്രഭാവം ചെലുത്തുന്ന ശക്തിയാണെന്ന് ആദിമകാലം മുതൽ വിവിധ സംസ്‌കാരങ്ങളും ആചാരങ്ങളും സമ്മതിച്ചിട്ടുണ്ട്.

ശാസ്ത്രീയമായി നോക്കിയാൽ, മാംസം കഴിക്കുന്നത് പ്രോട്ടീനുകൾ, അമിനോ ആസിഡുകൾ തുടങ്ങിയവ നൽകുമെങ്കിലും അതിലെ തമോഗുണവും രാജോഗുണവും കൂടി മനസ്സിനും ശരീരത്തിനും പ്രഭാവം ചെലുത്തും. മൃഗങ്ങളെ കൊല്ലുമ്പോഴുണ്ടാകുന്ന പേടി, വേദന തുടങ്ങിയ മനോവൈദ്യുത സ്രാവങ്ങൾ (hormones like cortisol) മാംസത്തിൽ അടങ്ങിയിരിക്കും. മാംസാഹരികൾക്ക് സാത്ത്വിക ആഹാരം കഴിക്കുന്നവരെക്കാൽ മൃഗീയ സ്വഭാവങ്ങൾ കൂടുതലാണ്. 

ആധ്യാത്മികമായി, എല്ലാത്തിനും ഒരു നാഡീസംഘടനയും, വൈബ്രേഷൻ ഫീൽഡും ഉണ്ട്. മൃഗങ്ങളിൽ പ്രത്യേകിച്ചും ബലമുള്ള ജീവാത്മ ബലവും പതിനൊന്നാമത്തെ ഇന്ദ്രിയങ്ങളായ ഈർ, ക്രുദ്ധി, അതിക്രമം എന്നിവയും കാണപ്പെടുന്നു. മാംസം നിരന്തരം കഴിക്കുന്നവർക്ക് ഈ രാജസിക-തമസിക ഗുണങ്ങൾ ശക്തമാകാൻ സാധ്യതയുണ്ട്, അതുവഴി മൃഗസംഗതി പോലുള്ള സ്വഭാവങ്ങൾ — ക്രോധം, ഉന്മാദം, മാരകത, അതിക്രമം എന്നിവ — ഉദിക്കാം.

അതിനാൽ, സാത്ത്വിക ആഹാരം മനസ്സിനെ ശാന്തമാക്കാൻ, ചിന്തയ്ക്ക് തെളിമ ലഭിക്കാൻ, ധ്യാനം വളർത്താൻ സഹായകരം. അതിനാലാണ് യോഗികളും ധ്യാനികളും മാംസാഹാരം ഒഴിവാക്കുന്നത്.

ഈ പ്രക്രിയ ശരീരത്തിൽ തമോഗുണവും രാജോഗുണവും വർധിപ്പിക്കുകയും ശാന്തവും പ്രസന്നവുമായ സാത്ത്വിക ഗുണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. അതുവഴി അമിതാകാംക്ഷ, ക്രുദ്ധി, അസഹിഷ്ണുത എന്നിവ മനസ്സിൽ ഊഷ്മളമാകുന്നു.

ആയുർവേദവും യോഗശാസ്ത്രവും ഭക്ഷണത്തെ സാത്ത്വികം, രാജസികം, തമസികം എന്നിങ്ങനെ ത്രിത്വമായി വിഭജിക്കുന്നു.

സാത്ത്വികം: പച്ചക്കറികൾ, ധാന്യങ്ങൾ, പഴങ്ങൾ — മനസ്സിനെ ശാന്തവും തെളിമയുള്ളതുമായി നിലനിർത്തുന്നു.

രാജസികം: മസാലയുള്ള ഭക്ഷണങ്ങളും മാംസവും — അമിതോത്സാഹവും അസ്വസ്ഥതയും വളർത്തും.

തമസികം: പഴകിയ ഭക്ഷണം, മദ്യപാനം — അനാസക്തിയും അശ്രദ്ധയും ഉണ്ടാക്കും.

മാംസം തീർത്തും രാജസിക-തമസിക വിഭാഗത്തിൽപ്പെടുന്നതുകൊണ്ട് നിരന്തരം മാംസം കഴിക്കുന്നത് മനസ്സിൽ ക്രോധം, അതിക്രമം, പേടി തുടങ്ങിയ മൃഗഗുണങ്ങൾ ഉളവാക്കാൻ ഇടയാക്കുന്നു. ഈ ഗുണങ്ങൾ മൂലാധാര ചക്രം, സ്വാധിഷ്ഠാന ചക്രം എന്നിവയിൽ അധികം പ്രവർത്തനം സൃഷ്ടിക്കുകയും ആധ്യാത്മിക പ്രയാണത്തെ നിശ്ശേഷം തടസപ്പെടുകയും ചെയ്യുന്നു.

മൃഗങ്ങളിൽ മാരകത, ക്രോധം, സ്വാർത്ഥം തുടങ്ങിയ ഗുണങ്ങൾ ശക്തമാണ്. ഈ ഗുണങ്ങളുടെ സ്മൃതിയും നാഡീസമൂഹവും മാംസത്തിലൂടെ മനുഷ്യരിലേക്ക് കൈമാറപ്പെടാൻ സാധ്യതയുണ്ട്.

നിരന്തരം മാംസം കഴിക്കുന്നത് ധ്യാനശക്തി കുറയ്ക്കുകയും ആകാംക്ഷയും അസ്ഥിരതയും വർധിപ്പിക്കുകയും ചെയ്യുന്നു.

സ്വാതിക ആഹാരം മനസ്സിന് ശാന്തിയും ചിന്തയ്ക്ക് തെളിമയും ധ്യാനത്തിനു ആഴവും നൽകുന്നു. അതുപോലെ പ്രാണായാമത്തെയും, ചക്രശുദ്ധിയെയും പ്രോത്സാഹിപ്പിക്കുന്നു. ദയ, കാരുണ്യം, ക്ഷമ എന്നിവ സാത്ത്വികഭക്ഷണത്തിൽ നിന്നാണ് വളരുന്നത്.

മാംസാഹാരം തെറ്റെന്ന് പറയുന്നില്ല, പക്ഷേ അതിന്റെ അമിതവും നിരന്തരവുമായ ഉപഭോഗം മനസ്സും ശരീരവും മൃഗീയമായ ഗുണങ്ങളിലേക്ക് ചലിപ്പിക്കുന്നു. സാത്ത്വിക ആഹാരരീതിയിലേക്ക് മടങ്ങുന്നത് മാത്രമേ അന്തരാത്മാവിനും മാനസിക സമാധാനത്തിനും ഉത്തമ മാർഗം ആയിട്ടുള്ളൂ.

സമകാലിക ലോകത്തിൽ, ആഹാരശീലങ്ങളിൽ സ്വസ്ഥമായ മാറ്റം വരുത്തി സാത്ത്വികതയിലേക്ക് മടങ്ങുമ്പോഴേ മനുഷ്യത്വം നിലനിൽക്കൂ.

Tuesday, 1 April 2025

ശരീരത്തിൻ്റെ വണ്ണം കൂടാനും കുറഞ്ഞിരികാനും കാരണങ്ങൾ

വയറിൻ്റെ ആരോഗ്യത്തിന് മൂന്ന് Fs - Fermented ആഹാരങ്ങൾ (പുളിച്ചത്), fibre ആഹാരങ്ങൾ (നാരുകൾ ഉളളത്), fluids (വെള്ളവും ജ്യൂസുകളും).

ശരീരത്തിന് ഏറ്റവും ആവശ്യമുള്ളത് വെള്ളവും deep breathing ഉം പോഷകയുക്തമായ ശരീരഘടനക്ക് ചേർന്ന ആഹാരം ആണ്. വാതം പിത്തം കഫം എന്നിവയുടെ ഏറ്റ കുറച്ചിളുകൾ ഏത് ആഹാരം ഉചിതം എന്ന് നിർണ്ണയിക്കുന്നു. 25 കിലോ ഭാരം ഉളള ഒരാൾ കുറഞ്ഞത് 1 ലിറ്റർ വെള്ളം എന്ന നിരക്കിൽ ഭാരത്തിന് അനുസരിച്ച് തോത് കൂട്ടണം, അതുപോലെ ഓരോ ടിസ്സ്യൂവും പ്രവർത്തിക്കാൻ അതിൽ വായു കടക്കുന്ന വിധത്തിൽ ഡീപ് ബ്രീതിങ് ചെയ്യുക. പിന്നെ ഉള്ളത് ജിവിത ശൈലി ആണ് പ്രധാനം, രാത്രി 11 കഴിഞ്ഞ് ഉറങ്ങാൻ എത്ര താമസിക്കുന്നുവോ, അത്രയും വണ്ണം കൂടുവാനും ഹൃദോഗി ആകുവാനും ചാൻസ് കൂടുന്നു. റെഗുലർ എകസർസൈസും യോഗയും ഒക്കെ ജിവിതത്തിൽ സമയനിഷ്ഠ ഉള്ളവർക്ക് ഗുണം ചെയ്യും. ജിവിത ശൈലിയും പോസിറ്റിവിറ്റിയും അസുഖങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കും. അധ്യാത്മീയം നല്ലതാണ് പക്ഷേ മറ്റുള്ളവർ പറയുന്നത് അന്ധമായി വിശ്വസിക്കാതെ വസ്തുനിഷ്ഠമായി മനസ്സിലാക്കി ചെയ്യുക. കാരണം നമ്മുടെ ശരീരത്തിൻ്റെ എനർജി റിസോഴ്സസ് പ്രാണശക്തിയിലും സ്പിരിച്വൽ എനർജിയിലും വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ആഹാരത്തിൽ നിന്ന് 10% എനർജി മാത്രമാണ് കിട്ടുന്നത്. അതും എക്സർസൈസും യോഗയും പ്രാണായാമവും ചെയ്താൽ ആഹാരത്തിൽ നിന്ന് കിട്ടിയതിനെ എനർജിയിലേക്ക് കൺവർട്ട് ചെയ്യും. അതും 20%. ബാക്കി 70% എനർജി ആത്മശക്തിയിൽ നിന്ന് ആണ് കിട്ടുന്നത്. ആത്മാവിൻ്റെ ആഹാരം ആധ്യാത്മിക ശക്തിയിൽ നിന്നാണ് എന്ന് സാരം. അതിന് പൂജയും ആരാധനാലയങ്ങളും മാത്രം പോര, നല്ലപോലെ പോസിറ്റിവ് ആയി ചിന്തിക്കാനും പരോപകാരം ചെയ്യാനും സഹജീവികളെയും ജന്തുസസ്യലതാദികളെയും സ്നേഹിക്കാനും ഉളള മനസ്സും കൂടെ വേണം.

ഒരാളുടെ വണ്ണം കൂടാനും കുറഞ്ഞിരിക്കാനും ഉളള കാരണം
പ്രധാനം metabolism എന്ന പ്രക്രിയയുടെ വേഗതയിൽ നിന്നുമാണ് നിർണ്ണയിക്കുന്നത്. ചിലരുടെ ശരീരത്തിന് ഭക്ഷണം വേഗത്തിൽ എനർജിയാക്കി ഉപയോഗിക്കാൻ കഴിയും, അതിനാൽ അവർ എത്ര ഭക്ഷണം കഴിച്ചാലും  അമിതവണ്ണം ഉണ്ടാകാൻ സാധ്യത കുറവാണ്. ഇത് high metabolism എന്നു വിളിക്കുന്നു.

അതേസമയം, ചിലർക്ക് slow metabolism ആകാം, അതായത് അവരുടെ ശരീരം ആഹാരം ദഹിപ്പിച്ച് എനർജി സൃഷ്ടിക്കുന്ന പ്രക്രിയ മന്ദഗതിയിലായിരിക്കും. ഇതു കാരണം, അവർക്കു ചെറിയ അളവിൽ ഭക്ഷണം കഴിച്ചാലും ആ എനർജി സേഫ് ചെയ്ത് കൊഴുപ്പായി ശേഖരിക്കുന്ന സാധ്യത കൂടുതലാണ്. അപ്പൊൾ വണ്ണം കൂടുന്നു.

ചിലർക്കു പൈതൃകമായി വേഗതയുള്ള അല്ലെങ്കിൽ മന്ദഗതിയിലുള്ള metabolism ഉണ്ടായിരിക്കും.

ശരീരത്തിൽ കൂടുതൽ മസിലുകൾ (പേശികൾ) ഉണ്ടെങ്കിൽ metabolism കൂടുതലായിരിക്കും, കൊഴുപ്പ് കൂടാതെ സുഷിരം ആയിരിക്കും.


സ്ഥിരമായി വ്യായാമം ചെയ്യുന്നവർക്കു metabolism കൂടുതലായിരിക്കും, അതിനാൽ അവർ ആരോഗ്യം ഉള്ള മെലിഞ്ഞ ശരീര പ്രകൃതമായിരിക്കും.

തൈറോയിഡ് ഹോർമോൺ പ്രശ്നങ്ങൾ (Hypothyroidism, Hyperthyroidism) metabolism നേരിട്ട് ബാധിക്കാം.

ചില ഭക്ഷണങ്ങൾ metabolism വേഗത്തിലാക്കും (ഉദാ: പ്രോട്ടീൻ, മസാലകൾ), whereas ചില ഭക്ഷണങ്ങൾ fat ശേഖരിക്കാൻ സഹായിക്കും.

ചില അസുഖങ്ങൾ metabolism കുറയ്ക്കാനും, ചിലത് കൂട്ടാനും കാരണമാകാം.

വ്യായാമം, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിക്കുക, നല്ല രീതിയിൽ ഉറങ്ങുക, ജലപാനം കൃത്യമായി ചെയ്യുക എല്ലാം metabolism influence ചെയ്യുന്നു. അതിനാൽ ചിലർക്ക് വേഗം കൊഴുപ്പ് കൂടാനും, ചിലർക്ക് എത്ര ഭക്ഷണം കഴിച്ചാലും മെലിഞ്ഞിരിക്കാനും സാധ്യതയുണ്ട്.

അധികഭാരം / ഒബേസിറ്റി ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്.

പ്രായം കൂടുന്തോറും മെറ്റബോളിസം കുറഞ്ഞുവരും. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൊഴുപ്പ് ശേഖരിക്കാനുള്ള പ്രവണത കൂടുതലാണ്.

ഇത് മെറ്റബോളിക് സിൻഡ്രോം എന്നറിയപ്പെടുന്ന അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ഉയർന്ന രക്തമർദ്ദം, ഉയർന്ന രക്തശർക്കര, ദോഷകരമായ രക്ത കോഴ്സം എന്നിവ ഉൾപ്പെടുന്നു.

മെറ്റബോളിക് സിൻഡ്രോം ഉള്ളവർക്കു ഹൃദ്രോഗത്തിനും ടൈപ്പ് 2 പ്രമേഹത്തിനും സാധ്യത കൂടുതലാണ്.

വെല്ലുവിളി നിറഞ്ഞ ഈ അവസ്ഥയെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും പലരും ശ്രമിക്കുന്നു.

ചിലർ അധികഭാരത്തിനും ഒബേസിറ്റിക്കും പ്രധാന കാരണമായി മനശക്തിയില്ലായ്മയെ കാണുന്നു.
പക്ഷേ, ഇത് ഭാഗികമായ സത്യമാണ്.

ഭക്ഷണ സ്വഭാവവും ജീവിതശൈലിയുമാണ് പ്രധാന ഘടകങ്ങൾ, എന്നാൽ ചിലർക്ക് കഴിക്കുന്ന ഭക്ഷണത്തെ നിയന്ത്രിക്കാനായുള്ള പരിമിതികൾ സ്വഭാവഗുണങ്ങളാലോ ജീനുകളാലോ (ജനിതകവ്യവസ്ഥയാലോ) വരാം.

ചിലർക്ക് ജീനുകളാൽ ശരീരഭാരം കൂടാനുള്ള സാധ്യത കൂടുതലാണ്.
പക്ഷേ, ജീവിതശൈലി മാറ്റിക്കൊണ്ട് ഈ അവസ്ഥയെ നിയന്ത്രിക്കാം.

ശരീരഭാരം കൂടാനുള്ള 10 പ്രധാന ഘടകങ്ങൾ

1. ജനിതക ഗുണങ്ങൾ (Genetics)
മാതാപിതാക്കൾക്ക് ഒബേസിറ്റി ഉണ്ടെങ്കിൽ, അവരുടെ കുട്ടികൾക്കും അതിന്റെ സാധ്യത കൂടുതലാണ്.

എന്നാൽ, ശരിയായ ഭക്ഷണ രീതിയും ജീവിതശൈലിയുമാണ് ഇത് നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായത്.

2. പ്രോസസ്സ്ഡ് & ജങ്ക് ഫുഡ് (Engineered Junk Foods)
ഇന്ന് പല ഭക്ഷണങ്ങളും അമിതമായി പ്രോസസ്സിംഗ് ചെയ്യപ്പെടുന്നു.

അത്തരത്തിലുള്ള ഭക്ഷണങ്ങൾ സന്തോഷഹോർമ്മോൺ (dopamine) ഉത്തേജിപ്പിക്കാൻ രൂപകൽപ്പന ചെയ്തവയാണ്.

ഇത് കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തീവ്രമായ ആഗ്രഹം ഉണ്ടാക്കുന്നു.

3. ഭക്ഷണ ആശക്തി (Food Addiction)
അമിതമായി പഞ്ചസാരയും കൊഴുപ്പുമടങ്ങിയ ജങ്ക് ഫുഡ് കഴിക്കുമ്പോൾ, അതിന് മയക്കുമരുന്നുകൾ പോലെയുള്ള ഒരു ലഹരിയാനുഭവം ഉണ്ടാക്കാൻ കഴിയും.

ഇത് ചിലർക്ക് ഭക്ഷണം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കുന്നു.


4. ആകർഷകമായ മാർക്കറ്റിംഗ് (Aggressive Marketing)
പച്ചകറി, പഴം എന്നിവയെ അപേക്ഷിച്ച് ജങ്ക് ഫുഡ് വിപണനത്തിനായി ആകർഷകമായ പരസ്യങ്ങൾ ഒരുക്കുന്നു.

പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ട് ഈ പരസ്യങ്ങൾ തയ്യാറാക്കുന്നത് വളരെ അപകടകരമാണ്.

5. ഇൻസുലിൻ പ്രതിരോധം (Insulin Resistance)
ഇൻസുലിൻ ശരീരത്തിലെ ഊർജ്ജ സംഭരണവും കൊഴുപ്പ് സംഭരണവും നിയന്ത്രിക്കുന്നു.

പാശ്ചാത്യ ഭക്ഷണ ശൈലി ഇൻസുലിൻ പ്രതിരോധം വളർത്തി ഒബേസിറ്റി വർദ്ധിപ്പിക്കുന്നു.

വളരെയധികം പ്രോസസ്സഡ് കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ഇൻസുലിൻ തോത് ഉയർത്തും.

6. ചില മരുന്നുകൾ (Certain Medications)
ചില മരുന്നുകൾ ഭക്ഷ്യ ആഗ്രഹം കൂടുന്നതിനോ മെറ്റബോളിസം കുറയുന്നതിനോ കാരണമാകുന്നു.

ഉദാഹരണങ്ങൾക്ക്:
ഉത്സാഹം കുറയുന്ന (Antidepressants) മരുന്നുകൾ

പ്രമേഹത്തിനുള്ള ചില മരുന്നുകൾ

മനോരോഗ ചികിത്സാ മരുന്നുകൾ (Antipsychotics)

7. ലെപ്റ്റിൻ പ്രതിരോധം (Leptin Resistance)
ലെപ്റ്റിൻ എന്ന ഹോർമോൺ ക്ഷുഭാവസ്ഥയേയും കൊഴുപ്പ് സംഭരണവും നിയന്ത്രിക്കുന്നു.

എന്നാൽ, ചിലർക്ക് ലെപ്റ്റിൻ ശരിയായ രീതിയിൽ പ്രവർത്തിക്കില്ല, അതിനാൽ അവരെ ക്ഷീണിതരായും വിശന്നവരായും തോന്നിക്കും.

8. ഭക്ഷണ ലഭ്യത (Food Availability)
ഇന്ന് വിപുലമായ ഭക്ഷണ ലഭ്യത ഒബേസിറ്റിയുടെ പ്രധാന കാരണമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ചില പ്രദേശങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം കിട്ടാൻ പറ്റാത്ത അവസ്ഥയും ദാരിദ്ര്യവും അപ്രകൃതമായ ഭക്ഷണ ശീലങ്ങൾ ഉയർത്തുന്നു.


9. അധിക പഞ്ചസാര (Excess Sugar)
പഞ്ചസാരയുടെ അമിത ഉപയോഗം ഇൻസുലിൻ പ്രതിരോധം, മെറ്റബോളിക് സിൻഡ്രോം, ഒബേസിറ്റി എന്നിവയ്ക്ക് കാരണമാകും.

പ്രത്യേകിച്ച് ഫ്രക്ടോസ് അടങ്ങിയ പാനീയങ്ങൾ ഈ പ്രശ്നം അതിവേഗം വർദ്ധിപ്പിക്കും.

10. തെറ്റായ വിവരങ്ങൾ (Misinformation)
പലർക്കും തെറ്റായ വിവരങ്ങളാണ് ആരോഗ്യത്തിനും ഭക്ഷണത്തിനുമുള്ളത്.

ചില ഭക്ഷണ കമ്പനികൾ തെറ്റായ വാദങ്ങൾ ഉന്നയിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നു.

നൂറുകണക്കിന് വ്യാജ വസ്തുതകൾ തെറ്റായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

ഒബേസിറ്റി, ചിലപ്പോൾ വ്യക്തിഗത ഉത്തരവാദിത്വം മാത്രമല്ല, പാരിസ്ഥിതികവും ജീനുകളുമായി ബന്ധപ്പെട്ട പ്രശ്നവുമാണ്.

എന്നാൽ, ശരിയായ ഭക്ഷണ ശൈലി, വ്യായാമം, ഉറക്കത്തിന്റെ ഗുണനിലവാരം എന്നിവയെ മാറ്റിയാൽ തള്ളിപ്പോകാനാകുന്ന പ്രശ്നമാണിത്.

Saturday, 29 March 2025

ഗുപ്ത് നവരാത്രി

ശക്തി ആരാധനയുടെ ഉത്സവമായ നവരാത്രിയുടെ (ചൈത്ര നവരാത്രി എന്നും ഗുപ്ത് നവരാത്രി എന്നും അറിയപ്പെടുന്നു) തുടക്കവും ഹിന്ദു നവവർഷത്തിന്റെ തുടക്കവും ആണ് ഇന്ന്. ഗുപ്ത് നവരാത്രി എന്ന് പറയുന്നത് രഹസ്യ പൂജ വിധികളിലൂടെ ഈ സമയത്ത് ചെയ്യുന്ന പൂജകളും തന്ത്രങ്ങളും തന്ത്രികൾക്ക് കൂടുതൽ ശക്തി നേടികൊടുക്കുന്നത് കൊണ്ടാണ്.

ഗുപ്ത് നവരാത്രി (Gupt Navratri) ദേവി ഉപാസകർക്ക് അതീവ ഗൗരവത്തോടെ ശ്രദ്ധിച്ചു ആചരിക്കുന്ന രഹസ്യാത്മകമായ നവരാത്രിയാണ്. നവരാത്രിയിലുടനീളം നിരവധി ദിവ്യശക്തികളെ നേടാനാകും.  സാധാരണയായി വർഷത്തിൽ രണ്ടു ഗുപ്ത് നവരാത്രികൾ ഉണ്ടാകുന്നു — മഘ ഗുപ്ത് നവരാത്രി, ആഷാഢ ഗുപ്ത് നവരാത്രി (ജൂൺ-ജൂലൈ).

ഗുപ്ത് നവരാത്രിയിൽ പ്രധാനമായും അഘോരതന്ത്രം, കപാലതന്ത്രം, ഭൈരവസാധന തുടങ്ങിയ രഹസ്യാത്മകതന്ത്രങ്ങളിലാണ് ഉപാസകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഗുപ്ത് നവരാത്രിയിൽ ദശമഹാവിദ്യകളായ കാലി, താരാ, ഭുവനേശ്വരി, ഭൈരവി, ചിന്നമസ്താ, ദൂമാവതി, ബഗ്ലാമുഖി, മതംഗി, കമലാത്മിക തുടങ്ങിയ ദേവതാ രൂപങ്ങളെ ഉപാസകർ സാദ്ധനം ചെയ്യുന്നു

സാധാരണ നവരാത്രികളിൽ പൊതുവായ പുജകൾക്കും ധ്യാനത്തിനും മുൻതൂക്കം നൽകുമ്പോൾ, ഗുപ്ത് നവരാത്രി സങ്കൽപാനുസരണം രഹസ്യമായി (ഗുപ്തമായി) സാദ്ധനം നടത്തുന്നതാണ്.

മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.

പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ഡേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമാതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിധാത്രിതി പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ

നവരാത്രി മന്ത്ര ജപത്തിനുത്തമമായ കാലമാണ്. ഒന്‍പതു ദിനങ്ങളും ഉപാസനകള്‍ക്കും മന്ത്രജപങ്ങള്‍ക്കും അത്യുത്തമമെന്നു പുരാണമതം. നവരാത്രി വ്രതത്തിനൊപ്പമുള്ള മന്ത്രജപം കൂടുതല്‍ ഫലദായകം. ഒന്‍പതു ദിവസം ജപിക്കേണ്ട മന്ത്രങ്ങളും ജപസംഖ്യയും ജപത്തിനൊപ്പം ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങളും മന്ത്ര ഫലങ്ങളും ചുവടെ പറയുന്നു. ഈ മന്ത്രങ്ങള്‍ ‘ദശമഹാവിദ്യ’യില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

നവരാത്രിയുടെ ഒമ്പത് ദിവസം ഇന്ന് ആരംഭിച്ചു.
P
ആദ്യ ദിവസം,  ഗുഡി പഡ്വവ ശൈലപുത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ഹ്രീം നമ: 108 പ്രാവശ്യം 2 നേരം, ചുവന്ന വസ്ത്രം. ഫലം: പാപ ശാന്തി

രണ്ടാം ദിവസം, സർവ്വ സിദ്ധി യോഗ, ബ്രഹ്മചാരിനി ദേവിയുടെ ആരാധന
മന്ത്രം -
ഓം വേദാത്മികായെ നമ. 336 പ്രാവശ്യം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: മനശാന്തി.

മൂന്നാം ദിവസം, സർവ്വ സിദ്ധി യോഗ, ചന്ദ്രഘണ്ഡാ ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രി ശക്ത്യെ നമ. 108 വീതം, 3 നേരം. വെളുത്തവസ്ത്രം. അരയാല്‍, തുളസിത്തയ്ക്കു സമീപമുള്ള ജപം കൂടുതല്‍ ഗുണദായകം. ഫലം: ശാപ ദോഷ നിവാരണം.

നാലാം ദിവസം ദേവി കൂഷ്മാണ്ഡ ദേവിയുടെ ആരാധന
മന്ത്രം -
ഓം സ്വസ്ഥായെ നമ. 241 വീതം, 2 നേരം. വടക്ക് തിരിഞ്ഞുള്ള ജപം ഗുണദായകം. വെള്ള വസ്ത്രം. ഫലം: കുടുംബ സമാധാനം, ശാന്തി.

അഞ്ചാം ദിവസം, രവി യോഗ, സ്കന്ദമാത ദേവിയുടെ ആരാധന
മന്ത്രം -
ഓം ഭുവനെശ്വര്യെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: ഇഷ്ടകാര്യ സിദ്ധി.

ആറാം ദിവസം കാർത്യായനി ദേവിയുടെ ആരാധന
മന്ത്രം -
ഓം മഹായോഗിനൈ്യ നമ. 241 വീതം, 2 നേരം. കിഴക്കോട്ടു തിരിഞ്ഞുള്ള ജപം ഗുണദായകം. ചുവന്ന വസ്ത്രം. ഫലം: ഉപാസനാ ശക്തി ഉണ്ടാകാന്‍,  ദൈവാനുഗ്രഹം ഉണ്ടാകാന്‍.

ഏഴാം ദിവസം  കാലരാത്രി (ദേവി ശുഭംകരി) ദേവിയുടെ ആരാധന
മന്ത്രം -
ഓം സാമപ്രിയായെ നമ. 336 വീതം, രണ്ടു നേരം.  ദീപം തെളിച്ചുകൊണ്ടുള്ള ജപം ഗുണദായകം. വെളുത്ത വസ്ത്രം. ഫലം:  ഐശ്വര്യം, ദാരിദ്ര്യം നീങ്ങി ധന സമൃദ്ധി.

അഷ്ടമി,  മഹാഗൗരി ദേവിയുടെ ആരാധന
മന്ത്രം -
ഓം ത്രികോണസ്ഥായെ നമ. 108 വീതം, 3 നേരം. ചുവന്ന വസ്ത്രം. ഫലം: വശ്യ ശക്തി, സാമൂഹിക പ്രീതി, ജനഅംഗീകാരം.

നവമി ദിവസം, അമ്മ സിദ്ധിധാത്രി ദേവിയുടെ ആരാധന.
മന്ത്രം -
ഓം ത്രിപുരാത്മികായെ നമ. 244 വീതം, 2 നേരം. വെളുത്ത വസ്ത്രം. ഫലം: ദുരിതങ്ങള്‍, അലച്ചില്‍ മാറുവാന്‍, ഇഷ്ട കാര്യ ലാഭം.

നവരാത്രി ദിനങ്ങളിൽ ഒൻപത് ദിവസം ജപിക്കേണ്ട ദേവീ മന്ത്രങ്ങൾ:

കുമാരി
ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ

തൃമൂര്‍ത്തി
ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം

കല്യാണി
കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

രോഹിണി
അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം

കാളിക
കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം

ചണ്ഡികാ
ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

ശാംഭവി
സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

ദുര്‍ഗ്ഗ
ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം

സുഭദ്ര
സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

നവരാത്രി വെറും ഒമ്പത് രാത്രി മാത്രമല്ല അത് സ്ത്രീത്വത്തെ, മാതൃത്വത്തെ, യുവതിയെ , ബാലികയെ , ശിശുവിനെ ആരാധിക്കുന്ന മഹനീയ ദിനരാത്രങ്ങൾ കൂടിയാണ്.

അഷ്ടമിക്കും, നവമിക്കും വ്രതം അവസാനിപ്പിക്കുന്ന ദിനത്തിൽ കന്യകമാരെ പൂജിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടത്തുന്നതാണ്. രണ്ട് വയസ്സുള്ള കുമാരി, മൂന്നു വയസുകാരി ത്രിമൂർത്തി, നാലു വയസുള്ള കല്യാണി, അഞ്ചു വയസുകാരി രോഹിണി, ആറു വയസ്സുള്ള കാളി, ഏഴു വയസുള്ള ചണ്ഡിക, എട്ടു വയസുകാരി ശാംഭവി, ഒമ്പത് വയസുള്ളവൾ ദുർഗ്ഗ എന്നിങ്ങനെ നവകന്യകമാരെയാണു പൂജിക്കേണ്ടത്.

നാം നേടിയ എല്ലാ വിദ്യകളും ആ പരാശക്തിയുടെ ദാനമാണ് എന്ന വലിയ സത്യം മറക്കാതിരിക്കുക. നവരാത്രി സ്ത്രീത്വത്തെ  പൂജിക്കുന്ന, ആരാധിക്കുന്ന   സ്ത്രീത്വത്തെ ആഘോഷിക്കുന്ന ഒമ്പത്‌ ദിനങ്ങൾ ആണ്.

Thursday, 27 March 2025

कोट्टनकुलंगरा देवी मंदिर

कोट्टनकुलंगरा देवी मंदिर (Kottankulangara Devi Temple, kollam, Kerala) के नाम से प्रसिद्ध इस मंदिर में पुरुषों महिलाओं के रूप में सोलह शृंगार करके माता का पूजन करता है। जो ऐसे करेगा उसे धन, नौकरी और संपत्ति के अलावा अच्छी पत्नी का आशीर्वाद प्राप्त होता है। चाम्याविलक्कू त्योहार के दौरान यहां काफी संख्या में पुरुष माता का आशीर्वाद लेने के लिए आते हैं। इस दौरान सजने-संवरने के लिए एक अलग से मेकअप रूम बनाया जाता है, जहां वे सोलह शृंगार करते हैं। सोलह शृंगार करते हुए पुरुषों को गहने भी पहनने पड़ते हैं और गजरा आदि भी लगाना पड़ता है।

पौराणिक कथा के अनुसार इस मंदिर में मौजूद कोट्टनकुलंगरा देवी की शिला को पहले चरवाहों ने देखा था. उन्होंने एक नारियल को इस शिला पर मारकर फेंका. नारियल मारते ही शिला से खून बहने लगा. इससे चरवाहे घबरा गए. उन्होंने इस बारे में गांव वालों को बताया तो ज्योतिष विशेषज्ञों को बुलाया गया. ज्योतिष विशेषज्ञों ने बताया कि इस शिला में स्वयं वनदेवी विराजमान हैं. फौरन यहां एक मंदिर बनवाओ और इनकी पूजा करने को ज्योतिषियों ने कहा। कहा जाता है कि जिन चरावाहों को शिला मिली थी, उन्होंने महिलाओं का रूप धारण करके मातारानी की पूजा अर्चना शुरू कर दी. इसके बाद से पुरुषों के महिला रूप में पूजा करने की परंपरा शुरू हो गई।

Monday, 24 March 2025

പുരുഷനും സ്ത്രീയും പരസ്പരപൂരകശക്തികളാണ്

പുരുഷനും സ്ത്രീയും പരസ്പരപൂരകശക്തികളായി ഒരുമിച്ചേ പ്രവർത്തനം ചെയ്യാവൂ. പുരുഷൻ സ്ത്രീയേക്കാളും സ്ത്രീ പുരുഷനേക്കാളും ശ്രേഷ്ഠരല്ല. രണ്ട് പേർക്കും അവരവരുടേതായ കർമ്മ മേഖലകളിൽ ശ്രേഷ്ഠത തെളിയിക്കേണ്ടതും ഉണ്ട്. അവരുടേതായ സവിശേഷതകൾ വിട്ട് മറ്റേ ആളിൻ്റെ സവിശേഷതകൾ അനുകരിക്കുമ്പോൾ രണ്ടും കെട്ടവരാകുകയും സമൂഹത്തിൽ അവഗണനകൾ ഏൽക്കുകയും ചെയ്യും.
എന്നാൽ പരസ്പര സാമീപ്യം, ബോധം, മനസ്സിന്റെ സമതുലിതത്വം എന്നിവയിലൂടെ മാത്രമേ ഈ ഊർജ്ജസമതുലിതത്വം രണ്ട് കൂട്ടർക്കും നിലനിർത്താൻ കഴിയൂ. അതില്ലെങ്കിൽ ഹോർമോൺ disbalance ആകുകയും വാർധക്യം വളരെ വേഗം ശരീരത്തെ ബാധിക്കുന്നു, അസുഖങ്ങൾ ഉണ്ടാകുന്നു, മനസ്സിൻ്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു.

പുരുഷൻ സൂര്യതത്ത്വം (സൗരശക്തി) പ്രതിനിധീകരിക്കുന്നു — താപം, ചൈതന്യം, പ്രവർത്തനം.

സ്ത്രീ ചന്ദ്രതത്ത്വം (ശീതശക്തി) പ്രതിനിധീകരിക്കുന്നു — ശീതളത, കാവൽ, പോഷണം.

പലപ്പോഴും എനിക്ക് തോന്നിയ ഒരു ചോദ്യം ഗാന്ധിജി എന്ത് കൊണ്ടാണ് രണ്ട് സ്ത്രീകളെ ഇടവും വലവും ആയി നിർത്തിയിരുന്നത്. അവരിൽ നിന്നും ഗാന്ധിജി എനർജി സ്വീകരിക്കാനും അത് പോലെ അവരുടെ സാമിപ്യത്തിലും ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയുക എന്നത് ഒരു ചലഞ്ച് ആയി എടുത്തിരിക്കണം. അങ്ങനെ സ്വയം കൺട്രോൾ ചെയ്യുമ്പോൾ കിട്ടുന്ന പ്രചോദനങ്ങൾ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാം.

ഗാന്ധിജി ആ ജീവിത ശൈലി സ്വീകരിച്ചത് ബ്രഹ്മചാര്യസാധനയുടെ ഭാഗമായാണ്. ഇന്ദ്രിയജയത്തിനും ആത്മനിയന്ത്രണത്തിനുമുള്ള ഒരു പരമോന്നത പരീക്ഷണമായി അദ്ദേഹം അത് കണ്ടു. സ്ത്രീകളുടെ സാന്നിധ്യത്തിൽ സ്വയം നിയന്ത്രണം നഷ്ടപ്പെടാതിരിക്കുക എന്നത് അദ്ദേഹം ആത്മസാനിധ്യത്തിൻ്റെ ചലഞ്ചായി എടുത്തു.

ഗാന്ധിജിയുടെ വീക്ഷണത്തിൽ, ആ ശുദ്ധമായ സാന്നിധ്യത്താൽ മനസ്സിനെ കൂടുതൽ ശാന്തമാക്കുകയും, ആ വൈബ്രേഷൻസ് ഉണർത്തുകയും ചെയ്യാമെന്നു കരുതി. അദ്ദേഹം വിശ്വസിച്ചിരുന്ന തത്ത്വശാസ്ത്രം പ്രകാരം, പുരുഷ-സ്ത്രീ സമാഗമത്തെ അതി ഉന്നതമായ ആത്മീയ തലത്തിലേക്ക് ഉയർത്താനായിരുന്നു ശ്രമം. ഇതിനെ ആത്മവിജയത്തിനും പ്രഭാവ ശക്തി വർദ്ധിപ്പിക്കാനുമുള്ള മാർഗ്ഗമായി അദ്ദേഹം കണ്ടു. ഇന്ദ്രിയജയത്തിലൂടെ ആത്മശക്തി നേടാനായുള്ള ഉപാധിയായി സമീപിച്ചതുമാണ്.

ഒരാളുടെ അഭാവം മറ്റൊരാളുടെ ജീവിതത്തിലും മനസ്സിലും അസ്ഥിരത സൃഷ്ടിക്കുന്നു. സ്ത്രീയുടെ സാമിപ്യം ഇല്ലാത്തപ്പോൾ പുരുഷൻ്റെ ഊർജ്ജം അകത്തേക്ക് അടങ്ങിയിരിക്കുമ്പോൾ സ്ഫോടനം പോലെയുള്ള അക്രമരൂപം എടുക്കാം.

പുരുഷൻ്റെ സാമിപ്യം ഇല്ലാത്ത സ്ത്രീക്ക് ഭാരം, സുരക്ഷ, പോഷകത്വം എന്നിവയുടെ അഭാവം അനിശ്ചിതത്വം സൃഷ്ടിക്കുന്നു. സാമീപ്യം ഇല്ലാതാകുമ്പോൾ, അഹങ്കാരവും ദുരഹവുമാണ് കൂടുന്നത്. ഇത് മാനസിക സംഘർഷങ്ങളും ശാരീരിക അസ്വസ്ഥതകളും സൃഷ്ടിക്കുന്നു.

ശിവപർവതി ക്ഷേത്രങ്ങളിൽ ലിംഗവും യോനിയും ഒരുമിച്ചു പ്രതിഷ്ഠിക്കപ്പെടുന്നത് ശിവൻ (പുരുഷത്വം) പാർവതി (സ്ത്രീത്വം) എന്ന അതിരുകളില്ലാത്ത ദ്വന്ദസിദ്ധാന്തത്തെ (divine union) പ്രതിനിധീകരിക്കുന്നതിനാണ്. ജലാഭിഷേകം ചെയ്യുന്നത് ഈ യൂണിയൻ സങ്കൽപ്പത്തെ ഊർജ്ജസ്വലമാക്കാൻ, ഊർജ്ജ പ്രഭാവം നിലനിർത്താൻ, അതുപോലെ സൃഷ്ടിയുടെ സാന്ദ്രതയും ജാഗ്രതയും പകർന്നുനൽകാനുമാണ്.

ശിവലിംഗത്തിൽ ജലം ഒഴിക്കുക എന്നത് പൂജയുടെ അവിഭാജ്യ ഘടകമാണെന്ന് കാണിക്കുമ്പോൾ, പ്രകൃതിയുടെ സ്ഥിരതയും സൃഷ്ടിയുടെ പുനർജന്മചക്രവും (creation and regeneration) സംരക്ഷിക്കുന്നതിനുള്ള പ്രബോധനവുമാണ്. അതിനാൽ പുരുഷതത്ത്വവും (Shiva) പ്രക്രിയയുടെ ദിശയായ ശക്തിയും (Shakti) ഒരുമിച്ചു പ്രവർത്തിക്കുമ്പോഴാണ് ലോകം നിലനിൽക്കുന്നത് എന്ന സത്യമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്.

താന്ത്രിക വ്യാഖ്യാനത്തിൽ, പുരുഷന്റെ ശക്തി (ശിവതത്ത്വം) ഉണർന്നാൽ മാത്രമേ സ്ത്രീയുടെ കാമേശ്വരി/കുന്ദലിനി ശക്തി പൂർണ്ണതയിലാകൂ. സമന്വയമില്ലെങ്കിൽ കുണ്ഡലിനി ഉണർവിന് തടസ്സമാകും. അതുകൊണ്ടാണ് ശിവ പാർവതി ക്ഷേത്രങ്ങളിൽ യോനിയിലൂടെ പ്രവേശിക്കപ്പെട്ട ലിംഗത്തിൽ ജലാഭിഷേകം ചെയ്യുന്നത് പ്രപഞ്ചത്തിൽ രണ്ട് പേരുടെയും തുല്യ പ്രാധാന്യം എടുത്ത് കാണിക്കുന്നതിനായിട്ടാണ്. 

പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം  പ്രാണിക ഊർജ്ജത്തിന്റെ പരസ്പര വിനിമയമാണ്. ശാരീരികമായി മാത്രമല്ല, മാനസികവും ആത്മീയവുമാണ് ഈ വിനിമയം. ഒരാളുടെ ഊർജ്ജം മറ്റൊരാളുടെ ചക്രകൾക്കും പ്രാണവാഹിനികൾക്കും സ്വാധീനമേൽക്കുന്നു.

സ്ത്രീയുടെ അഭാവത്തിൽ പുരുഷന്റെ ഊർജ്ജത്തിൽ ഉഗ്രതയും അസമത്വവും കൈവരിക്കാം. അധിക അഗ്നിതത്ത്വം കാരണം ക്ഷീണം അനുഭവപ്പെടുന്നു.

പുരുഷൻ്റെ അഭാവത്തിൽ സ്ത്രീയുടെ ഊർജ്ജത്തിൽ പോഷകശക്തിയും സമതുലിതമായ താപവും കുറയാം. അതിനാൽ മാനസിക തളർച്ചയും ഉന്മേഷകുറവും സംഭവിക്കും.

പുരുഷനും സ്ത്രീക്കും തമ്മിലുള്ള സാധാരണമായ ചേർച്ച ഹോർമോണുകളുടെ തുലനാവസ്ഥ നിലനിർത്തുന്നു.

പുരുഷനിൽ ടെസ്റ്റോസ്റ്ററോൺ ഉത്പാദനം സജീവമാകുന്നു.

സ്ത്രീയിൽ എസ്ട്രജൻ, ഓക്സിറ്റോസിൻ പോലുള്ള ഹോർമോണുകൾ ഭംഗിയായി പ്രവർത്തിക്കുന്നു.

സാമീപ്യം ഇല്ലാതാകുമ്പോൾ, ഹോർമോണൽ അസമത്വം മൂലം ദുർബലത, മനോവ്യഥ, ഉന്മേഷക്കുറവ് എന്നിവ അനുഭവപ്പെടുന്നു.

പുരുഷനും സ്ത്രീയും സമതുലിതമായ ബന്ധത്തിൽ ആയപ്പോൾ ആത്മീയവും ഭൗതികവും ഒരുമിച്ചു വളർച്ച നേടുന്നു. പുരുഷനും സ്ത്രീയും പരസ്പര പൂരകശക്തികളായി പ്രവർത്തിക്കുന്നത് പ്രകൃതിദത്തമായ സമതുലിതത്വമാണെന്നത് സത്യമാണ്.

Thursday, 20 March 2025

Spiritual Intelligency

ശരിക്ക് പറഞ്ഞാല് spirituality കൂടുതൽ ഉണ്ടാക്കാൻ നമ്മുടെ pineal gland ൽ melatonin ൻ്റെ ലെവൽ കൂട്ടാൻ അറിഞ്ഞിരിക്കണം. Pineal gland ൽ melatonin ലെവൽ ഉയർത്തുക മാത്രമല്ല, serotonin ൻ്റെ പരിവർത്തനവും (conversion) അനിവാര്യമാണ്. Melatonin വർദ്ധിപ്പിക്കുമ്പോൾ pineal gland സജീവമാകുന്നു, അതിലൂടെ higher consciousness പ്രാപിക്കാനാകും. Kundalini ഉണർത്തൽ വഴി pineal gland ന് നേരിട്ടുള്ള ഉണർവ്വ് ലഭിക്കുകയും അതിലൂടെ melatonin-ന്റെ secretion വർദ്ധിക്കുകയും ചെയ്യും. ഇതെല്ലാം കാരണം ഞാൻ spiritual faith എന്നതിനേക്കാൾ സ്പിരിച്വൽ സയൻസ് എന്ന് പറയാൻ ആണ് ഇഷ്ടപ്പെടുന്നത്.

പല അത്ഭുതങ്ങളുടെയും പിന്നിൽ ഉള്ള കാരണം അവർക്ക് melatonin ലെവൽ മറ്റ് ആളുകളെക്കാൾ കൂടുതൽ ഉണ്ട് എന്ന വിത്യാസമേ ഉള്ളൂ. അതിന് കുണ്ഡലിനി ഉണർത്തൽ അറിഞ്ഞിരുന്നാൽ ഒന്നും കൂടെ ഉയരങ്ങളിൽ എത്താം.

പ്രാണശക്തി, ഓറ അതായത്, വ്യക്തിയുടെ ചുറ്റുമുള്ള ഊർജ്ജ ഫീൽഡ്, വ്യക്തിയുടെ മാനസിക, ശാരീരിക, ആത്മീയ നിലകളെ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു. പോസിറ്റീവ് ചിന്തകളും ആത്മീയ അഭ്യാസങ്ങളും ഓറയുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായകമാണ്. പ്രാനശക്തി ആണ് ഒരു ശരീരത്തിൻ്റെ ഏറ്റവും വലിയ ഉർജ്ജം. നമ്മുടെ തലയിൽ നിന്ന് 1.5 മീറ്റർ ഉയരത്തിൽ നിന്ന് പ്രാണശക്തി നമ്മളിലേക്ക് നിരന്തരമായി ഒഴുകി എത്തി കൊണ്ടിരിക്കുന്നു. അത് നിലക്കുമ്പോൾ നമ്മൾ മരിക്കുന്നു. മരിക്കുമ്പോൾ പ്രാണൻ പോയി എന്ന് പറയുന്നത് തെറ്റാണ്, പ്രാണൻ വരുന്നത് നിൽക്കുമ്പോൾ ആണ് മരണം സംഭവിക്കുക. ആധ്യാത്മിക ശക്തി കുറഞ്ഞവരിലേക്ക് ഒരു മുടിയുടെ കനത്തിലും, ആത്മീയ ശക്തി കൂടുന്നത് അനുസരിച്ച് അതിൻ്റെ വിസ്തീർണ്ണം കൂടി കൂടി ചില മഹാത്മാക്കളുടെ ക്രൗൺ ചക്രയിലേക്ക് ഒഴുകി എത്തുന്ന  പ്രാണശക്തിയുടെ വലുപ്പം ഒരു വലിയ തൂണിൻ്റെ അത്ര വരെ ഉണ്ട്. അത് പോലെ ചില മനുഷ്യരുടെ അടുപ്പം വീർപ്പ് മുട്ടിക്കുകയും അവരിൽ നിന്ന് എത്രയും വേഗം അകന്ന് പോകാൻ തോന്നിക്കുകയും ചിലരുടെ സാമിപ്പ്യത്തിൽ ഇരിക്കുമ്പോൾ അവിടുന്ന് എഴുന്നേൽക്കാൻ പോലും തോന്നാത്ത വിധം ആകർഷണം അനുഭവപ്പെടുന്നതും നല്ല ഓറയുടെ ഗുണം കൊണ്ടാണ്. നമ്മൾ എത്ര പോസിറ്റുവും ഈഗോലെസ്സും മനുഷ്വത്തവും ആത്മീയവും ഉള്ളതാണെന്ന വസ്തുതയെ അനുസരിച്ച് ഓറയിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. ഒരു സാധരണ മനുഷ്യൻ്റെ ഓറ 1 feet മുതൽ 3 feet വരെ ആണെങ്കിൽ ഉത്തമനായ ഒരു സന്യാസിയുടെ ഓറ 3 km വരെ വ്യാപിച്ചിരിക്കും.

ഭാവ സമർപ്പണം (Emotional Surrender) വഴി ഭക്തിയും സമർപ്പണവും വ്രതവും pineal gland ഉണർത്തുന്നു. ബാഹ്യ പൂജകളെക്കാൽ മാനസിക പൂജ ആണ് ദൈവത്തെ അറിയാൻ കൂടുതൽ ഉപയോഗപ്രദം.

ചക്രസാധനയും മൂലബന്ധം, ഉദ്ദീയാനബന്ധം, ജലന്ധരബന്ധം എന്നിവയുടെ സംയോജനം pineal gland-നെ ഉണർത്താൻ ശക്തമായ ദിശയിലേക്ക് നയിക്കുന്നു. ഈ ബന്ധങ്ങൾ പ്രാപിച്ചാൽ prana energy മേലോട്ട് ഉയർന്ന് pineal gland-നേയും sahasrara chakra-യെയും സജീവമാക്കുന്നു.

ശ്വാസനിയന്ത്രണം (Pranayama) വഴി pineal gland-ൽ cosmic energy ആകർഷിച്ച്, melatonin secretion കൃത്യമായ രീതിയിൽ വർദ്ധിപ്പിക്കാനും circadian rhythm ശരിയായ നിലയിലേക്ക് കൊണ്ടുവരാനും കഴിയും.

ആത്മവിചാരം "ഞാൻ ആരാണ്?" എന്ന അന്വേഷണത്തിലൂടെ തന്ത്രസിദ്ധിയിലേക്ക് എത്തിക്കാൻ സഹായിക്കും. അതിന് ചക്രധ്യാനം മൂലം chakra awakening, especially ajna chakra (third eye), സാധിച്ചു pineal gland ൽ മൂലാധാരത്തിലെ ഊർജ്ജം sahasrara chakra-വരെ ഉയർത്തിയാൽ samadhi അവസ്ഥയിലേക്ക് കടക്കാനാകും. മരിച്ച് കഴിഞ്ഞ് ഉള്ളത് സമാധി അല്ല, സമാധി എന്നത് ജീവിച്ചിരിക്കുമ്പോൾ ധ്യാനത്തിലൂടെ നേടുന്ന ഒരു ഉയർന്ന അവസ്ഥ ആണ്.

ഗുരുമന്ത്രജപം pineal gland-നെ vibrational energy-ൽ സജീവമാക്കുന്ന ഏറ്റവും ഉന്നത മാർഗമാണ്. അന്ത്യത്തിൻ്റെ ആത്മജ്യോതി (inner light) pineal gland-ൽ പ്രകാശിക്കുമ്പോൾ cosmic realization സംഭവിക്കുന്നു.

ആനന്ദഭാവത്തോടെ ഇഷ്ടദേവതയോട് ഏകത്വം മനസ്സിൽ അദ്വൈതാനുഭവം ഉണ്ടാക്കും.

Spiritual Intelligence വളർത്താൻ ശ്രദ്ധിക്കേണ്ടത് ആത്മവിചാരവും അനന്തശക്തിയോട് ഒരുമിച്ചുള്ള സമാഗമവുമാണ്. അതിന് ധ്യാനം ചെയ്ത് മനസിനെ ശാന്തമാക്കി ആത്മതത്ത്വത്തെ അറിയാൻ ശ്രമിക്കുക. ധ്യാനത്തിന് മുമ്പ് ഏകാഗ്രത ഉണ്ടാകേണ്ടതുണ്ട്, അതിന് 6-3 6-3 breathing pattern 12 തവണ ചെയ്യണം. പിന്നീട് ഇഷ്ടമുള്ള ധ്യാനം ചെയ്യാം. ചക്രാധ്യാനം അല്ലെങ്കിൽ കുണ്ഡലിനി ധ്യാനം ചെയ്താൽ നല്ല ഉണർവ്വുണ്ടാകും

ശ്വാസനിയന്ത്രണം  സജീവമാക്കുകയും ശരീരത്തിനകത്തുള്ള ആന്തരിക ജ്യോതി വെളിപ്പെടുത്തുകയും ചെയ്യും.

ഗുരുവിൽ നിന്നോ, ആന്തരിക ശബ്ദത്തിലോ പറ്റിയ മന്ത്രം ലഭിച്ചാൽ അതിന്റെ ജപം കാര്യക്ഷമമായി തുടരുക.

സമർപ്പണം (Surrender to Universal Energy) വളരെ അത്യാവശ്യമാണ്. അഹങ്കാരം ത്യജിച്ച് വിശ്വശക്തിയോട് ഏകത്വം അനുഭവിക്കുക.

സമൂഹത്തോട് ദയയും സ്നേഹവും സംവദിച്ചാൽ ആന്തരിക പുണ്യശക്തി വളരും. ഭൂതദയാ, സന്മനം, സഹനശീലത എന്നിവയും ആത്മീയ വളർച്ചയ്ക്കു സഹായകമാണ്. ഭയമില്ലാതെ, അനന്തതയോട് സംയുക്തമാകുക… അതിനാൽ തന്നെ ആത്മജ്യോതി തെളിയും. ആത്മീയ ബോധം ഉയരുമ്പോൾ അഹം ത്യാഗം സ്വാഭാവികമാകണം. അഹങ്കാരം ഇല്ലാതെ സർവ്വജ്ഞാനത്തെ സ്വീകരിക്കാൻ മനസ്സ് തയ്യാറാകണം.

ആന്തരിക ആത്മീയ ബോധത്തിന്റെയും (Spiritual Intelligence) ഗുണങ്ങൾ അനുഭവിക്കാൻ സ്ഥിരമായ അഭ്യാസവും സമർപ്പണവുമാണ് മുഖ്യമാണ്.

നിങ്ങളുടെ ചിന്തകൾ, പ്രവർത്തികൾ, വികാരങ്ങൾ എന്നിവ നിരീക്ഷിക്കാൻ പഠിക്കുക. ആത്മാവിന്റെ ശബ്ദം ശാന്തമായ മനസ്സിൽ മാത്രം സ്പഷ്ടമാകും. ധ്യാനം, ജപം എന്നിവയിലൂടെ ആ ശബ്ദം വ്യക്തത നേടും.

ഓംകാര അവരുടെ ധ്വനി അല്ലെങ്കിൽ ബീജമന്ത്രങ്ങളുടെ ജപം നിലനിര്‍ത്തുമ്പോൾ ശബ്ദതരംഗങ്ങൾ pineal gland ഉണർത്തുകയും ഊർജ്ജകേന്ദ്രങ്ങളിൽ അനുസന്ധാനം വരുത്തുകയും ചെയ്യും.

ഓം, ഹ്രിം, ശ്രീം, ക്ളീം, ഹും തുടങ്ങിയ മന്ത്രങ്ങൾ അജ്ഞാ ചക്രത്തിൽ ദൃഢത നൽകുന്നു. നാദബ്രഹ്മ ധ്യാനം പ്രകൃതിയുടെ അതിസൂക്ഷ്മതരംഗങ്ങളുമായി മനസ്സിനെ ലയിപ്പിക്കാം.

ദിവസവും കുറച്ച് സമയത്ത് മൗനം അനുഷ്ഠിക്കുക. ബാഹ്യ ശബ്ദം വിട്ടു ആന്തരിക ശബ്ദം കേൾക്കാൻ പഠിക്കുമ്പോൾ ആന്തരിക ജ്ഞാനത്തിന്റെയും ബോധത്തിന്റെയും വാതായനം തുറക്കും. “മൗനം പരമവാക്യം” എന്നത് മനസ്സിനെ ശുദ്ധിയിലേക്കും ബോധം ഉയര്‍ത്തുന്നതിലേക്കും നയിക്കുന്നു.

ത്രാടക ധ്യാനം കണ്ണുകൾക്ക് മുൻപിൽ ദീപം അല്ലെങ്കിൽ ബിന്ദു ദൃഷ്ടിയിലാക്കുമ്പോൾ pineal gland ഉണരുന്നു.

സൂര്യനമസ്കാരം, അഷ്ടാംഗ യോഗം, ഹഠയോഗം എന്നിവ pineal gland ഉണർത്താൻ സഹായിക്കുന്നു.

Monday, 10 March 2025

ഹോളി

ഭക്തപ്രഹ്ലാദനെ കൊല്ലാൻ ഹിരണ്യകശിപുവിന്റെ അനിയത്തി ഹോളിക ശ്രമിച്ചപ്പോൾ, അവൾ അഗ്നിയിൽ ദഹിച്ചു, എന്നാൽ പ്രഹ്ലാദൻ രക്ഷപ്പെട്ടു.

നിറങ്ങളുടെ ഉത്സവം സ്‌നേഹത്തെയും സൗഹൃദത്തെയും പ്രതിനിധീകരിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട ഉത്സവവുമാണ്
വസന്തത്തിന്റെ വരവാണ്.

ഹോളി ഫാൽഗുണ മാസത്തിലെ പൗർണമി ദിവസത്തിൽ (ഫിബ്രവരി-മാർച്ച്) ആഘോഷിക്കുന്നു. ആദ്യ ദിവസം രാത്രി ഹോളികാ ദഹനം നടക്കും, അടുത്ത ദിവസം നിറങ്ങളുടെ ആഘോഷം.

വൃന്ദാവനം, മഥുര, ബർസാന എന്നിവിടങ്ങളിൽ ഹോളി വിശേഷമായി ആഘോഷിക്കുന്നു.

ബർസാന ഹോളി (ലത്ത്മാർ ഹോളി) സ്ത്രീകൾ കുരിശ് പിടിച്ചു വെച്ച പുരുഷന്മാരെ വടി ഉപയോഗിച്ച് അടിക്കുന്നത് എന്നതിന്റെ പ്രത്യേകത കൊണ്ടും പ്രസിദ്ധമാണ്.

Sunday, 9 March 2025

നെഞ്ചു വേദന

ചങ്ക് വേദന അനുഭവപ്പെടുമ്പോൾ പ്രത്യേകിച്ച് തുടർച്ചയായ വേദന, അമിത വിയർപ്പ്, ശ്വാസംമുട്ടൽ, തലചുറ്റൽ, ഇടതു കൈയിലോ തൊണ്ടയിലോ പരക്കുന്ന വേദന എന്നിവയുണ്ടെങ്കിൽ ഉടൻ മെഡിക്കൽ സഹായം തേടണം. ചങ്ക് വേദനക്ക് പല കാരണങ്ങൾ ഉണ്ട്.

നെഞ്ചിന്റെ മധ്യഭാഗത്ത് ഉണ്ടാവുന്ന അതിശക്തമായ വേദന, ചങ്ക് പൊട്ടിപ്പോവുന്ന രീതിയിലുള്ള വേദന, നെഞ്ചെരിച്ചല്‍, നെഞ്ചില്‍ ഭാരം അനുഭവപ്പെടുക, തുടങ്ങിയവ ഹൃദയാഘാത ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. താരതമ്യേന നിസ്സാരമായ അസിഡിറ്റി മുതല്‍ ഗുരുതരമായ ഹൃദയാഘാതത്തിന് വരെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്.
ഗുരുതരരോഗമായ മഹാധമനിയിലുണ്ടാകുന്ന വിള്ളലും നെഞ്ചുവേദനയുടെ രൂപത്തിലാണ് പ്രകടമാകുക. കൂടാതെ ശ്വാസകോശം, ദഹനേന്ദ്രിയം, നെഞ്ചിന്‍കൂട് തുടങ്ങിയവയെ ബാധിക്കുന്ന പല രോഗങ്ങളും നെഞ്ചുവേദനയായിട്ട് അനുഭവപ്പെടുന്നു.നെഞ്ചുവേദനയുടെ പ്രധാന കാരണങ്ങൾ:

ഹൃദയാഘാതം -
ഹൃദയാവരണത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്
മഹാധമനിയിലെ വിള്ളലുകള്‍
വാല്‍വ് ചുരുങ്ങുക തുടങ്ങി വാല്‍വുമായി ബന്ധപ്പെട്ട രോഗങ്ങള്‍
ഹൃദയപേശികളെ ബാധിക്കുന്ന രോഗങ്ങള്‍
ഹൃദ്രോഗം മൂലം നെഞ്ചിൻ്റെ മധ്യഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകള്‍
ഇവ നെഞ്ചുവേദന ഉണ്ടാക്കും.

എഞ്ചിന (Angina): ഹൃദയത്തിന് ലഭിക്കുന്ന രക്തത്തിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന വേദന. തൊണ്ടയ്ക്കും ഇടതു കൈക്കും പരക്കാം.

ഹൃദയാഘാതം (Heart Attack): ഹൃദയത്തിൽ രക്തയോട്ടം താൽക്കാലികമായി തടയപ്പെടുമ്പോൾ ഉണ്ടാകുന്ന ശക്തമായ വേദന.

മയോക്കാർഡിറ്റിസ് (Myocarditis): ഹൃദയത്തിന്റെ തോട് (myocardium) സോഫ്റ്റാകുന്ന അവസ്ഥ.

പെറികാർഡിറ്റിസ് (Pericarditis): ഹൃദയത്തിന്റെ പുറം പടലത്തിന്റെ ശോഫം.

2. അഹൃദയസംബന്ധമായ കാരണങ്ങൾ:

അസിഡിറ്റി/ജീർണപ്രശ്നങ്ങൾ: ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ഗ്യാസ് കാരണം ഉണ്ടാകുന്ന വേദന.

മസിൽ സ്പാസം: ചെസ്റ്റ് മസിലുകളിൽ ഉണ്ടാകുന്ന ക്ഷീണം അല്ലെങ്കിൽ സ്പാസം.

കോസ്റ്റ്‌കോണ്ട്രൈറ്റിസ്: നെഞ്ചിലെ അസ്ഥികൾക്ക് ഇടയിലുള്ള ഇടനാഴിയുടെ (cartilage) ശോഫം.

മാനസിക കാരണങ്ങൾ- 
Anxiety- പെട്ടെന്ന് വരുന്ന നെഞ്ചുവേദന, ശ്വാസകുറവും വേഗത കൂടിയ ഹൃദയമിടിപ്പും. അമിത ഉത്കണ്ഠ, ഭയം തുടങ്ങിയ മാനസിക പ്രശ്നങ്ങളും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്

പാനിക് അറ്റാക് - പേടി മൂലം ഉണ്ടാകുന്ന ശക്തമായ വേദന.

ശ്വാസകോശ പ്രശ്നങ്ങൾ - പ്ല്യൂറിസി (Pleurisy) ശ്വാസകോശാവരണത്തിനുണ്ടാകുന്ന നീര്‍വീക്കം (പ്ളൂറസി), ന്യുമോണിയ, ശ്വാസകോശ അറകളിലെ അണുബാധ, ശ്വാസകോശാവരണത്തില്‍ വായു നിറയുക ഇവയും നെഞ്ചുവേദനക്കിടയാക്കും.

മറ്റ് കാരണങ്ങൾ -
ആപൻഡിസൈറ്റിസ് - ചിലപ്പോൾ നെഞ്ചിലേക്ക് പ്രക്ഷിപ്തമാകാം.

ഹർപ്സ് (Shingles) - നെഞ്ച് ഭാഗത്ത് ഉണ്ടാകുന്ന പൊള്ളുന്ന വേദന.

ഉദരസംബന്ധിയായവഅ അന്നനാളം ചുരുങ്ങുക, വിള്ളുക ഇവ നെഞ്ചുവേദനയുണ്ടാക്കും.

  • പാന്‍ക്രിയാസിലെ അണുബാധ, ആമാശയവ്രണങ്ങള്‍ ഇവയും നെഞ്ചുവേദനയുണ്ടാക്കാറുണ്ട്.

നെഞ്ചിന്‍കൂടിൻ്റെ പ്രശ്നങ്ങള്‍

  • വാരിയെല്ലുകള്‍, മാറെല്ല് ഇവയിലുണ്ടാകുന്ന നീര്‍ക്കെട്ടിന്‍െറ ലക്ഷണവും നെഞ്ചുവേദനയാണ്

ഹൃദ്രോഗം മൂലം നെഞ്ചിന്‍െറ മധ്യഭാഗത്തുണ്ടാകുന്ന വേദനക്കൊപ്പംനെഞ്ചിന് മീതെ ഭാരം കയറ്റിവെച്ചത് പോലെയോ നെഞ്ച് പൊട്ടിപ്പോകുന്നത് പോലെയോ ഉള്ള ലക്ഷണങ്ങള്‍ തുടര്‍ന്നുണ്ടാകും. ഹൃദ്രോഗം മൂലമുള്ള നെഞ്ചുവേദനക്ക് ഒരു സവിശേഷ വ്യാപനരീതിയുണ്ട്. കഴുത്ത്, കൈകള്‍, തോളുകള്‍, കീഴ്ത്താടി, പല്ലുകള്‍, വയറിൻ്റെ മുകള്‍ഭാഗം, നെഞ്ചിൻ്റെ പിന്‍ഭാഗം തുടങ്ങിയ ഇടങ്ങളിലേക്ക് നെഞ്ചുവേദന പടരുന്നു.

ഗുരുതരമായ ഹൃദയാഘാതം മൂലം ഹൃദയപേശികള്‍ക്ക് സ്ഥായിയായ നാശം സംഭവിക്കുമ്പോള്‍ നെഞ്ചുവേദന അരമണിക്കൂറോളം നീണ്ടുനില്‍ക്കാം.
വായുശല്യം, നെഞ്ചെരിച്ചില്‍, നെഞ്ച് വരിഞ്ഞുമുറുകുക തുടങ്ങിയ ചെറിയ ലക്ഷണങ്ങളും ഹൃദ്രോഗവുമായി ബന്ധപ്പെട്ട് കാണുമെന്നതിനാല്‍ ലക്ഷണങ്ങളെയൊന്നും അവഗണിക്കാതെ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്.

കാലിലെ സിരകളില്‍ രൂപപ്പെടുന്ന രക്തക്കട്ടകള്‍ രക്തപ്രവാഹത്തിലൂടെ ശ്വാസകോശത്തിലെ പള്‍മണറി ധമനികളിലത്തെി തടസ്സം സൃഷ്ടിക്കുന്നത് പൊടുന്നനെയുള്ള നെഞ്ചുവേദനക്കിടയാക്കാറുണ്ട്.

പുകവലിക്കാര്‍, അമിതവണ്ണമുള്ളവര്‍, അര്‍ബുദരോഗികള്‍, അമിത രക്തസമ്മര്‍ദം, ദീര്‍ഘനാളായി കിടപ്പിലായവര്‍ തുടങ്ങിയവരെല്ലാം സിരകളില്‍ രക്തം കട്ടപിടിക്കാന്‍ സാധ്യത ഏറിയവരാണ്. കാലില്‍ പെട്ടെന്ന് രൂപപ്പെടുന്ന നീരും ചുവപ്പും വേദനയും ശ്രദ്ധയോടെ കാണണം.

വലുപ്പം കൂടിയ രക്തക്കട്ട രൂപപ്പെടുന്നവരില്‍ നെഞ്ചിന്‍െറ മധ്യഭാഗത്തായി ശക്തമായ വേദന അനുഭവപ്പെടാം. വലുപ്പം കുറഞ്ഞ രക്തക്കട്ടകള്‍ രൂപപ്പെടുമ്പോള്‍ നെഞ്ചിന്‍െറ വശങ്ങളില്‍ വേദനയുളവാക്കും.

ശ്വാസകോശ രോഗങ്ങളെ തുടര്‍ന്നുണ്ടാകുന്ന നെഞ്ചുവേദന കൊളുത്തിപ്പിടിക്കുന്നതുപോലെയാണ് സാധാരണ അനുഭവപ്പെടുക. ശ്വാസകോശാവരണത്തില്‍ വായുനിറയുക, നീര്‍ക്കെട്ട്, ന്യുമോണിയ തുടങ്ങിയ അവസ്ഥകളിലെല്ലാം ഇത്തരം വേദനയുണ്ടാകാം.

അന്നനാളത്തെയും ആമാശയത്തെയും ബാധിക്കുന്ന പല രോഗങ്ങളുടെയും പൊതുലക്ഷണമാണ് നെഞ്ചുവേദനയും അസ്വസ്ഥതകളും. നെഞ്ചെരിച്ചിലും പുളിച്ച് തികട്ടലായും പ്രകടമാകുന്ന അസ്വസ്ഥതകള്‍ അതിരാവിലെ ഭക്ഷണം കഴിക്കാത്ത സമയത്തും കിടക്കുമ്പോഴും അധികരിക്കാറുണ്ട്. ആമാശയത്തില്‍നിന്ന് അമ്ളാംശം കലര്‍ന്ന പകുതി ദഹിച്ച ഭക്ഷണശകലങ്ങളും വായുവും അന്നനാളത്തിലേക്ക് തികട്ടിക്കയറുന്നതാണ് നെഞ്ചെരിച്ചിലായി അനുഭവപ്പെടുക.

അന്നനാളത്തിലെ പേശികളിലുണ്ടാകുന്ന താളാത്മകമായ സങ്കോച വികാസങ്ങള്‍ക്ക് തടസ്സമുണ്ടാകുമ്പോള്‍ നെഞ്ചിൻ്റെ മധ്യഭാഗത്തായി വേദന അനുഭവപ്പെടാം. ഭക്ഷണം വിഴുങ്ങുമ്പോഴും മാനസിക സമ്മര്‍ദമുള്ളപ്പോഴും നെഞ്ചുവേദനയുണ്ടാകാം. ഏതാനും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വേദന കൈകളിലേക്കും കീഴ്ത്താടിയിലും നെഞ്ചിൻ്റെ പുറകുവശത്തുമൊക്കെ വ്യാപിക്കാം.

ആമാശയത്തിലെയും അന്നനാളത്തിലെയും അമ്ളാധിക്യം മൂലമുള്ള നെഞ്ചെരിച്ചിലിന് ഹൃദ്രോഗാനന്തരമുള്ള അസ്വസ്ഥതകളുമായി ഏറെ സാമ്യയുണ്ട്. നെഞ്ചെരിച്ചില്‍ ഹൃദ്രോഗമായും ഹൃദ്രോഗം നെഞ്ചെരിച്ചിലായും തെറ്റിദ്ധരിക്കാനിടയുള്ളതിനാല്‍ പരിശോനയിലൂടെ രോഗനിര്‍ണയം നടത്തേണ്ടതുണ്ട്.

നെഞ്ചുവേദനകളില്‍ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിനുണ്ടാകുന്ന വേദന. ഒപ്പം നീര്‍ക്കെട്ടുമുണ്ടാകും. വിങ്ങുന്നപോലെയോ കുത്തിക്കൊള്ളുന്നതുപോലെയോ വേദന അനുഭവപ്പെടാം.

കഴുത്തിലെ കശേരുക്കള്‍ക്കുണ്ടാകുന്ന തേയ്മാനത്തെതുടര്‍ന്നുള്ള വേദനയും നെഞ്ചിലേക്ക് പടര്‍ന്നിറങ്ങാറുണ്ട്. അതുപോലെ തോള്‍ സന്ധിയെ ബാധിക്കുന്ന സന്ധിവാതവും നെഞ്ചുവേദന ഉണ്ടാക്കാറുണ്ട്.

നെഞ്ചുവേദനക്കിടയാക്കുന്ന കാരണങ്ങള്‍ പലതായതിനാല്‍ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. പാര്‍ഥ അഥവ അര്‍ജുനം ഹൃദയസംബന്ധമായ നെഞ്ചുവേദനയില്‍ ഉപയോഗപ്പെടുത്തുന്ന ഔഷധികളില്‍ പ്രധാനമാണ്.

കുറുന്തോട്ടി, ജീരകം, ചുക്ക്, പുഷ്ക്കരമൂലം, പാല്‍മുതക്ക്, ദേവതാരം, കൊത്തമ്പാലരി, കൂവളവേര്, കച്ചോലം, ചിറ്റരത്ത ഇവ ഉള്‍പ്പെട്ട ഔഷധങ്ങള്‍ വിവിധതരം നെഞ്ചുവേദനയുടെ ചികിത്സകളില്‍ പ്രയോജനപ്പെടുത്താറുണ്ട്. കുറുന്തോട്ടി ചേര്‍ത്ത് ആവര്‍ത്തിച്ച തൈലങ്ങള്‍ ഉപയോഗിച്ചുള്ള ‘പിചു’വും നല്ല ഫലം തരും.

ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക: ശ്വാസംമുട്ടൽ, തലയുൾക്കേട്, വിയർപ്പ്, ഇടതു കൈയിലോ തൊണ്ടയിലോ വേദന.

വലതുവശത്തെ നെഞ്ചുവേദനയും അവഗണിക്കരുത് 

🟡 a. എഞ്ചിന (Angina) -
നൈട്രോഗ്ലിസറിൻ: ഡോക്ടർ നിർദേശിച്ചാൽ താഴെയിട്ട് മുറിക്കലിന് പെട്ടെന്ന് ആശ്വാസം.
 
മന്ദഗതിയിൽ ആഴത്തിൽ ശ്വാസം വലിച്ചെടുത്തു വിടുക. ഉടൻ കിടന്ന് വിശ്രമിക്കുക. കുറവ് കൊളസ്ട്രോൾ, അമിത വണ്ണം ഒഴിവാക്കുക.

🟡 b. ഹൃദയാഘാതം (Heart Attack):
അസ്പിരിൻ: ഡോക്ടർ ഉപദേശിച്ചാൽ ഒരു ടാബ്ലറ്റ് ചവച്ചു കഴിക്കുക.

അടിയന്തര ചികിത്സക്ക് ഉടൻ ആശുപത്രിയിലെത്തിക്കുക.

ആഴത്തിൽ ശ്വാസം എടുക്കുക, സി.പി.ആർ (CPR) ആവശ്യമെങ്കിൽ കൊടുക്കുക

അഹൃദയസംബന്ധമായ കാരണങ്ങൾ:
🟡 a. അസിഡിറ്റി/ജീർണപ്രശ്നങ്ങൾ-
തേൻ + വാതകജലമോ ഉപ്പ്: ഒരച്ചട്ട് വെള്ളത്തിൽ ചേർത്തു കുടിക്കുക.

ജീരക വെള്ളം: കുറച്ച് ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കാം.

മസാല കുറഞ്ഞതും എളുപ്പം ദഹിക്കുന്നതും ആയ ആഹാരങ്ങൾ

🟡 b. മസിൽ സ്പാസം:
നീണ്ടുനിൽക്കുന്നവ്യായാമം (Stretching): സാവധാനം കൈകളും മാറിയും നീട്ടുക.

ചൂടുവെള്ളത്തിൽ തുണി മുക്കി വേദനയുള്ള സ്ഥലത്ത് പ്രയോഗിക്കുക.

മസാജ്: അല്പം വെളിച്ചണ്ണ കൊണ്ടോ അല്ലെങ്കിൽ ബാൽമോ ഉപയോഗിച്ച്.

3. മാനസിക കാരണങ്ങൾ -
🟡 a. Anxiety & പാനിക് അറ്റാക്:
ശ്വാസാനിയന്ത്രണം (Pranayama): നിങ്ങൾക്ക് ഇഷ്ടമായ 6-3-6-3 പ്രാണായാമം ഏറെ സഹായകരം.

ധ്യാനം: 5-10 മിനിറ്റ് നേർക്കായി ഇരുന്ന് ശ്രദ്ധ ശ്വാസത്തിൽ കേന്ദ്രീകരിക്കുക.

ബ്രഹ്മരി പ്രാണായാമ: കാതുകൾ മുട്ടിച്ചിട്ട് 'മ' ധ്വനി ചെയ്യുക.

4. ശ്വാസകോശ പ്രശ്നങ്ങൾക്ക്:
🟡 a. പ്ല്യൂറിസി & ന്യുമോണിയ
തുളസി+അദൽഒട: കഷായം തയ്യാറാക്കി കുടിക്കുക.

ആയുര്‍വേദ ഓയിൽ, എക്യുപ്രെസ്‌പോയിന്റുകളിൽ അല്പം തേക്കുക.

ഹൃദയ രോഗങ്ങൾ തടയാനുള്ള ഉപായങ്ങൾ -
സമമായ ഭക്ഷണക്രമം, തൈരും പഴങ്ങളും ഉൾപ്പെടുത്തുക.

7–8 മണിക്കൂർ ഉറക്കം ഉറപ്പാക്കുക.

ധ്യാനം: മനസ്സിനെ ശാന്തമാക്കാൻ ശ്രദ്ധ കേന്ദ്രിതം ചെയ്യുക.

അതോടൊപ്പം, നിങ്ങളുടെ പ്രിയപ്പെട്ട 6-3-6-3 പ്രാണായാമം ഉപയോഗിച്ച് ശ്വാസം നിയന്ത്രിക്കുന്നത്, മിതമായ ഭക്ഷണക്രമം, ധ്യാനം, ആസനങ്ങൾ തുടങ്ങിയവ ആശ്വാസം നൽകും.

Friday, 7 March 2025

പൊങ്കാല

നാളെ ഒരു പൊങ്കാലക്കാലം കൂടി ആരംഭിക്കുകയാണ്. പൊങ്കാല എന്ന് വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. കുംഭ മാസത്തിലെ കാർത്തിക നക്ഷത്രത്തിലാണ് പൊങ്കാല നടക്കുന്നത്. പൂരം നാളും പൗർണമിയും ഒത്തു വരുന്ന അന്ന് പൊങ്കാല സമർപ്പിക്കും. പുതിയ മൺകലത്തിലാണ് പൊങ്കാല ഇടേണ്ടത്. പ്രപഞ്ചത്തിൻറെ പ്രതീകമായി മൺകലത്തിനെ തങ്ങളുടെ ശരീരമായി സങ്കൽപ്പിച്ച് അതിൽ അരിയാകുന്ന മനസ്സ് തിളച്ച് അഹംബോധം നശിക്കും.

കുമ്മാട്ടി, വേല, പ്രതിഷ്ഠാ ദിനം, ഉത്സവം, ചിലപ്പോൾ നവരാത്രി, തൃക്കാർത്തിക എന്നിങ്ങനെ ഉള്ള വിശേഷ ദിനങ്ങളിൽ കാവിലെ ഭഗവതിക്ക് പൊങ്കാല ഇടാൻവേണ്ടി സ്ത്രീകൾ എത്തും.

മധുരയിൽ നിന്നും കൊടുങ്ങല്ലൂരേക്കുള്ള യാത്രാമധ്യേ ആറ്റുകാലിലെത്തിയ കണ്ണകിയെ മുല്ലവീട്ടിൽ പരമേശ്വരൻപിള്ള സ്വാമിയാണ് ആദ്യമായി ദേവിക്ക് നിവേദ്യം സമർപ്പിച്ചത്. പൂരം നക്ഷത്ര (കുംഭമാസ)ത്തിലായിരുന്നു. കാപ്പുകെട്ടിന് കാർത്തികയുമാണ് നോക്കുന്നത്. എല്ലാ കാർത്തികയ്ക്കും ലക്ഷാർച്ചന നടത്തുന്നു

മധുരാപുരി ചുട്ടെരിച്ച് കോപത്തിൽ എത്തിയ കണ്ണകിയെ ശാന്തയാക്കാൻ ജനങ്ങൾ പൊങ്കാലയിട്ടു എന്നാണ് സങ്കൽപ്പം. ഈ വിശ്വാസത്തിലാണ് എല്ലാവർഷവും പൊങ്കാലയിടുന്നത്. 
 
മഹിഷാസുര മർദ്ദനത്തിന് ശേഷം സാക്ഷാൽ ശ്രീഭദ്രകാളിയെയും ഇത്തരത്തിൽ ഏതിരേറ്റെന്നും കഥയുണ്ട്.

ആറ്റുകാൽ ക്ഷേത്രത്തവും ആയി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളാണ് പ്രചരിക്കുന്നത്. അതില്‍ ഒന്നാണ് മല്ലവീട്ടില്‍ തറവാട്ടിലെ ഒരു കാരണവര്‍ കിള്ളിയാറ്റില കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടി വരികയും മറകരയില്‍ എത്തിക്കാമോ എന്ന് ചോദിക്കുകയും ചെയ്തു. കാരണവര്‍ കുട്ടിയെ മുതുകില്‍ കയറ്റി മറുകരയില്‍ എത്തിച്ചു. തന്റെ വീട്ടില്‍ താമസിപ്പിച്ച് ഭക്ഷണം നല്‍‍കാമെന്ന് കരുതിയെങ്കിലും പെട്ടന്ന് തന്നെ ഇവരെ കാണാതാകുകയും ചെയ്യുകയായിരുന്നു. അന്ന്‌ രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ദേവി പ്രത്യക്ഷപ്പെടുകയും രാവിലെ മുന്നില്‍ വന്ന ബാലിക താനാണെന്ന് പറയുകയുമായിരുന്നു. പിന്നീട് താന്‍ പറയുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിത് അവിടെ കുടിയിരുത്തണമെന്ന് പറയുകയുമായിരുന്നു. പിറ്റേന്ന് കാവില്‍ എത്തിയ കാരണവര്‍ ശൂലം ഉപയോഗിച്ച അടയാളം ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഇവിടെ ക്ഷേത്രം നിര്‍മ്മിച്ചുവെന്നാണ് ഐതീഹ്യം.
 
ദ്രാവിഡ ഗോത്രജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. അവരായിരുന്നു അമ്മ ദൈവത്തെ ആരാധിച്ചിരുന്നത്. ഇന്നത് ശക്തേയ, ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. അതുകൊണ്ടാണ് ഭഗവതി ക്ഷേത്രങ്ങളിൽ ഈ അനുഷ്ഠാനം കാണപ്പെടുന്നത്. ശാക്തേയ വിശ്വാസപ്രകാരം പൊങ്കാല ഒരു ആത്മസമർപ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്. ജഗദീശ്വരിയും ആദിപരാശക്തിയുമായ ഭഗവതിയുടെ ഇഷ്ടവഴിപാടാണ് പൊങ്കാല എന്ന്‌ വിശ്വാസം.

മണ്ണ് ശരീരത്തെയും കലം താഴികകുടത്തെയും സൂചിപ്പിക്കുന്നു. കലത്തിലാണ് പൊങ്കാല സമർപ്പിക്കേണ്ടത്. ശർക്കരയാകുന്ന പരമാനന്ദം കൂടി ചേരുമ്പോൾ അത് ആത്മസാക്ഷാത്കാരത്തിൻറെ പായസമായി മാറുന്നു എന്നാണ് തത്വം. പൊങ്കാലക്ക് ആദ്യ തീ കത്തിക്കുന്നത് ക്ഷേത്രത്തിനു മുൻപിലുള്ള പണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പിലാണ്. ഇവിടെ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളിൽ തീ കത്തിക്കാൻ പാടുള്ളൂ. സാധാരണയായി ശർക്കര പായസം, കടുംപായസം അഥവാ കഠിനപായസം, വെള്ള ചോറ്, വെള്ളപായസം, എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായ ഏത് ഭക്ഷ്യ വസ്തുവും ഉണ്ടാക്കി ഭക്തിയോടെ ഭഗവതിക്ക് നിവേദിക്കാം. ഞാന്‍ എന്ന അഹംഭാവം വെടിഞ്ഞ് ആത്മസമർപ്പണം നടത്തണം. മൺകലം മനുഷ്യശരീരവും പായസം മനസ്സുമാണ്. അഗ്നിയുടെ ചൂടുകൊണ്ട് അരി തിളച്ചുമറിയുന്നു. മനസ്സ് നിഷ്കളങ്കമാകുമ്പോഴാണ് പായസം ദേവിക്ക് നിവേദിക്കുന്നത്. പഞ്ചഭൂതം കൊണ്ടുള്ള ശരീരത്തിൽ നിറഞ്ഞു നിൽക്കുന്ന ഈശ്വരചൈതന്യത്തെ കാമ ക്രോധ ലോഭ മോഹ മദം മത്സര്യം എന്നീവ ദുഷ്ടതകളാല്‍ മറച്ചു വച്ചിരിക്കുന്നു. ഇവ തിളച്ചു മറിഞ്ഞ് ആവിയാക്കി അമ്മയുടെ കാലിലർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. ആഹാരം അവസാനിക്കാത്ത അക്ഷയപാത്രമാണ് മൺകലം. അഷ്ടദ്രവ്യങ്ങള്‍ കൊണ്ട് തയാറാക്കുന്ന അഷ്ടദ്രവ്യ പൊങ്കാല വളരെ സവിശേഷത ഉള്ളതാണ്. ആദിലക്ഷ്മി, ഗജലക്ഷ്മി, വിദ്യാലക്ഷ്മി, ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, സന്താനലക്ഷ്മി, വിജയലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെയുള്ള ലക്ഷ്മിയുടെ ഐശ്വര്യത്തിനാണ് അഷ്ടദ്രവ്യ പൊങ്കാലയുടെ പൊരുൾ. ദേവിപാദപത്മങ്ങളിൽ നമ്മുടെ ദുരിതങ്ങളും പുണ്യവും സമർപ്പിക്കുന്ന ചടങ്ങാണ് പൊങ്കാല. സൂര്യന്റെ നിറമുള്ള കലമാണ് പുത്തൻകലത്തിന്റേത്. കിഴക്കോട്ടു നോക്കിനിന്നുവേണം അരി കലത്തിൽ ഇടാൻ.

രാവിലെ 10.30 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. പിന്നീട് ഉച്ചകഴിഞ്ഞ് 2:30-ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല ഇട്ട് ജനങ്ങൾ മടങ്ങും. അടുത്ത ദിവസം രാത്രി 12: 30 ന് നടക്കുന്ന കുരുതിയോട്കൂടി ആറ്റുകാൽ പൊങ്കാല സമാപിക്കും. പൊങ്കാല ഉത്സവം തുടങ്ങി മൂന്നാം ദിനം മുതൽ കുത്തിയോട്ട വ്രതം ആരംഭിക്കും. പൊങ്കാല ദിവസം ബാലികമാർക്കുള്ള നേർച്ചയായ താലപ്പൊലിയും നടക്കും.

പൊങ്കാല കേരളത്തിലേയും തമിഴ്നാട്ടിലേയും കൊയ്ത്തുത്സവമാണ്. അമ്മയുടെ തിരുസന്നിധിയിൽ മകൾ അമ്മയോടെന്ന പോലെ തന്റെ ദു:ഖങ്ങൾക്ക് ആശ്വാസമേകുമെന്ന പ്രതീക്ഷയോടുകൂടി അർപ്പിക്കുന്ന പൊങ്കാല ഒരു ദിവ്യൌഷധമയാണ് കരുതിപ്പോരുന്നത്. ആചാരപരമായി അരിയും ശർക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്. പ്രധാനമായും സ്ത്രീ വിശ്വാസികളാണ് ഇതിൽ പങ്കെടുക്കുന്നത്.

മാതൃ ദൈവാരാധന അഥവാ ശാക്തേയ ആരാധനയുടെ ഭാഗമാണ് പൊങ്കാല. മാതൃ ദൈവവും കാർഷിക സമൃദ്ധി, ഊർവരത എന്നിവയുമായുള്ള ബന്ധത്തിന്റെ നേർക്കാഴ്ചയാണ് പൊങ്കാല. ഇക്കൊല്ലം നല്ല വിളവ് തന്നെ ഭഗവതി അടുത്ത കൊല്ലവും നല്ല വിളവ് തരണേ എന്നൊരു പ്രാർത്ഥന കൂടി ഇതിൽ കാണാവുന്നതാണ്. തമിഴ്നാട്ടിൽ തൈപ്പൊങ്കൽ ആഘോഷിക്കുന്നു. കേരളത്തിൽ ആറ്റുകാൽ പൊങ്കാല, ചക്കുളത്ത്കാവ് പൊങ്കാല എന്നിവ പ്രസിദ്ധമാണ്.

പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാൻ പാടില്ല. പണ്ടുകാലങ്ങളിൽ നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്നത്തെ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം. എന്നിട്ട് മറ്റു പദാർഥങ്ങളായ പ്രസാദ ഊട്ട് കഴിക്കാവുന്നതാണ്.

പൊങ്കാലയും ക്ഷേത്രദർശനവും കഴിഞ്ഞ് അന്നേദിവസം കുളിക്കരുത്. ദേവിചൈതന്യം കൂടിയിരിക്കുന്നതിനാൽ വ്രതാനുഷ്ഠാനം മതി.

ദേവിയ്ക്ക് ജാതിമതലിംഗ വ്യത്യാസമില്ല. ഭക്തിയാണ് പ്രധാനം. ആർക്കുമിവിടെ പൊങ്കാലയിടാം.

പൊങ്കാലയിട്ട പാത്രങ്ങൾ പിന്നീട്
ഭവനത്തിൽ കൊണ്ടുപോയി ശുദ്ധിയാക്കി അരിയിട്ടു വയ്ക്കാം. ദിവസവും ചോറിനുള്ള അരിക്കൊപ്പം ഇതിൽനിന്നും ഒരുപിടി അരികൂടി അതിലിടണം, അന്നത്തിന് ബുദ്ധിമുട്ട് വരരുതേയെന്നും പ്രാർഥിക്കണം. അല്ലെങ്കിൽ വരുംദിവസങ്ങളിൽ ആ പാത്രത്തിൽ ചോറുവയ്ക്കുന്നതിൽ തെറ്റില്ല. അടുത്ത പൊങ്കാല ദിവസം വരെയിത് ആവർത്തിക്കണം. പുതിയ പാത്രം വരുമ്പോൾ അവയിലുമിത് ആവർത്തിക്കുക.

സ്വന്തം വീടിനു മുന്നിലോ സ്ഥാപനത്തിന്റെ മുന്നിലോ അമ്മയെ സങ്കൽപിച്ചു പൊങ്കാലയിടാം. ക്ഷേത്രത്തിൽ പോയി പൊങ്കാലയിടാൻ കഴിയാത്തവർക്ക് ഗൃഹഐശ്വര്യത്തിനും വാസ്തുദുരിതത്തിനും പരിഹാരമായി ചെയ്യാം.

ലളിതാസഹസ്രനാമത്തിലെ നാല് നാമങ്ങൾ പൊങ്കാല സമയത്ത് ജപിച്ചു കൊണ്ടേയിരിക്കണം. 428–ാമത്തെ നാമമായ (പഞ്ചകോശാന്തരസ്ഥി തായെ നമഃ) ശരീരത്തിൽ അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ 5 കോശങ്ങൾക്കുള്ളിലാണ് ദേവിയായ പരമാത്മാവ് കുടികൊള്ളുന്നത്. ശരീരമായ ശ്രീചക്രത്തിലും 5 കോശങ്ങളുണ്ട്. ഭൂമണ്ഡലത്തെ കുറിയ്ക്കുന്ന അന്നമയ കോശം, സ്തൂലാവസ്ഥയിലും, ആകാശതത്വത്തെ കുറിയ്ക്കുന്ന ആനന്ദമയ കോശം, സൂക്ഷ്മാവസ്ഥയിലും പ്രവർത്തിക്കുന്നു. അത്യന്തം ശാസ്ത്രീയമായ സിദ്ധാന്തത്തെ പൊങ്കാല സമർപ്പണമായി ദേവിക്ക് നൽകുമ്പോൾ പഞ്ചകോശങ്ങൾ പുണ്യാത്മാക്കളുടെ ശരീരത്തിൽ നിലനിർത്തുന്നു. 480–ാം നാമം, പായസാന്നപ്രിയായെ നമഃ, ദേവി ദേവന്മാർക്ക് വളരെ ഇഷ്ടമായ പായസം ദേവിക്ക് നമസ്ക്കാരമെന്നർത്ഥം. 501–ാം നാമം ഇവ കൂടാതെ സര്‍വ്വമംഗളമംഗല്ല്യേ എന്നതും, ദേവി പ്രസീദേ ദേവി പ്രസീദേ എന്നു ചൊല്ലിയും സമർപ്പിക്കുക.

അന്താരാഷ്ട്ര വനിതാ ദിനം

1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല കാരണങ്ങൾ ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്.

അതിനെ തുടർന്ന് 1910 ൽ, കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു.

അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീകളുടെ വിജയങ്ങളെയും അവകാശങ്ങളിലെത്താനായുള്ള തുടർച്ചയായ പോരാട്ടത്തെയും കുറിച്ചുള്ള ബോധവൽക്കരണ ദിനമാണ്. 

ശമ്പള വ്യത്യാസം, ലൈംഗിക പീഡനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവയിലുണ്ടായിരിക്കുന്ന തുലാസസമ്യങ്ങളെക്കുറിച്ച് ആഗോള ശ്രദ്ധ ആകർഷിക്കുന്നു.

രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മേഖലകളിൽ സമാനാവകാശങ്ങൾ ആവശ്യപ്പെടുന്നു.

ലിംഗസമത്വത്തിന് പിന്തുണയുള്ള നിയമങ്ങളും നടപടികളും സ്വീകരിക്കാൻ സ്വകാര്യ വ്യക്തികളെയും സംഘടനകളെയും പ്രേരിപ്പിക്കുന്നു.

സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുകയും, തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

ലിംഗവിവേചനത്തിനെതിരെയും അനീതിക്കെതിരെയും ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുന്നു.

നേതൃത്വം, വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ കൈവരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നു.

ആകെക്കൂടി, സമൂഹത്തിന് ലിംഗസമത്വം കൊണ്ടുവരുന്ന ഗുണങ്ങൾ ഓർമ്മിപ്പിക്കുന്നതുമാണ് ഇതിന്റെ പ്രാധാന്യം.

അന്താരാഷ്ട്ര വനിതാ ദിനം ആരംഭിച്ച കാലം മുതൽ സ്ത്രീകളുടെ അവകാശങ്ങളിലും അവസരങ്ങളിലും മികച്ച പുരോഗതി സംഭവിച്ചിട്ടുണ്ട്. സംഭവിച്ച ചില പ്രധാന മാറ്റങ്ങൾ താഴെക്കൊടുത്തിരിക്കുന്നു:

1. വോട്ടവകാശം
20-ആം നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത് സ്ത്രീകൾക്ക് വോട്ടവകാശം പല രാജ്യങ്ങളിലും ലഭ്യമല്ലായിരുന്നു. ഇന്ന് ഭൂരിഭാഗം രാജ്യങ്ങളും സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പ് നൽകുന്നു.

2. വിദ്യാഭ്യാസം
മുമ്പ് പ്രാഥമിക വിദ്യാഭ്യാസത്തിനും പ്രായോഗിക പഠനത്തിനും വലിയ തടസ്സങ്ങൾ ഉണ്ടായിരുന്നു. ഇന്ന് സ്ത്രീകൾ എല്ലാ വിദ്യാഭ്യാസ തലങ്ങളിലും സജീവമായി പങ്കെടുക്കുന്നു.

3. തൊഴിൽ അവസരങ്ങൾ
അടുത്തകാലം വരെ ഭൂരിഭാഗം സ്ത്രീകളും ഗൃഹാതുര സ്ഥാനങ്ങളിൽ മാത്രമായിരുന്നു. ഇന്ന് ബിസിനസ്, സയൻസ്, ടെക്നോളജി, രാജ്യം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നേറുകയാണ്.

4. ശമ്പള സമത്വം
മുമ്പ് സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറവ് ശമ്പളമായിരുന്നു. ഇക്വൽ പേ ഫോർ ഇക്വൽ വർക്കിന് വേണ്ടി ശക്തമായ നിയമങ്ങളും പ്രചാരവും നിലവിലുണ്ട്.

5. പീഡന പ്രതിരോധം
#MeToo പോലുള്ള പ്രസ്ഥാനങ്ങൾ സ്ത്രീകൾക്ക് അവരവരുടെ അവകാശങ്ങൾക്കായി പോരാടാൻ പ്രചോദനം നൽകി. ലിംഗാതീത പീഡനങ്ങൾക്കും ശക്തമായ നിയമങ്ങൾ നിലവിലുണ്ട്.

6. രാഷ്ട്രനിയമലങ്ങളിലെ പങ്കാളിത്തം:
മുമ്പ് സ്ത്രീകൾക്ക് രാഷ്ട്രീയ രംഗത്ത് ചെറിയ പങ്കാളിത്തം മാത്രമായിരുന്നു. ഇന്ന് പ്രധാനമന്ത്രി, രാഷ്ട്രപതി പോലുള്ള സ്ഥാനങ്ങളിൽ സ്ത്രീകൾ എത്തുന്ന സ്ഥിതിയുണ്ട്.

7. ആരോഗ്യ പരിപാലനം:
ഗർഭസംഗതി അവകാശം, സുരക്ഷിത ഗർഭച്ഛിദ്രം, മെൻസ്ട്രുവൽ ഹെൽത്ത് തുടങ്ങിയവയിൽ പ്രഗതിഭടമായ നടപടികൾ ഉണ്ടായി.

8. മാധ്യമങ്ങളിലെ പ്രതിനിധാനം:
മുമ്പ് സ്ത്രീകൾ സൗന്ദര്യത്തിന്റെ പ്രതീകമായി മാത്രമായിരുന്നു ചിത്രീകരിക്കപ്പെട്ടിരുന്നത്. ഇന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉയർന്നുവരുന്നു.

9. ലിംഗ സങ്കല്പവും ഉൾക്കാഴ്ചയും:
ട്രാൻസ്‌ജെൻഡർ, നോൺ-ബൈനറി വർഗങ്ങൾക്കായുള്ള അവകാശങ്ങൾക്കായി പ്രസ്ഥാനങ്ങൾ ശക്തിപ്പെടുന്നു.

10. ആഗോള പ്രസ്ഥാനങ്ങളും ഐക്യദാർഢ്യവും:
യുഎൻ വിമൻ, ഹീ ഫോർ ഷീ പോലുള്ള പ്രസ്ഥാനങ്ങൾ ലിംഗസമത്വം പ്രോത്സാഹിപ്പിക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തുന്നു.

ഇപ്പോഴും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ - ലിംഗവിവേചനം, ശമ്പള വ്യത്യാസം, പ്രാതിനിധ്യ കുറവ്, സംസ്കാരപരമായ കാഴ്ചപ്പാട് എന്നീ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ലിംഗസമത്വം ലക്ഷ്യമാക്കുന്ന വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ നിയമപരമായ മാറ്റങ്ങൾ മാത്രമല്ല, സമൂഹത്തിന്റെ സമീപനത്തിൽ വ്യത്യാസവും അനിവാര്യമാണ്.

അന്താരാഷ്ട്ര വനിതാ ദിനം നേടിവെച്ച നേട്ടങ്ങളെ ആഘോഷിക്കുന്നതിനൊപ്പം സ്ത്രീകൾക്ക് സാമാനത്വം ഉറപ്പാക്കുന്ന നടപടികൾക്കായി സമൂഹത്തെ പ്രചോദിപ്പിക്കുന്നതും ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

Happy Women's Day 

Wednesday, 5 March 2025

സബ്‌റ്റിൽ അഥവാ സൂക്ഷ്മ ശരീരം

മനുഷ്യന്റെ ശരീരത്തെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണകൾ വെറും ഭൗതികശരീരത്തിൽ മാത്രം ഒതുങ്ങുന്നില്ല. പ്രാചീന ഭാരതീയ ജ്ഞാനപാരമ്പര്യം മൂന്നു തരത്തിൽ ശരീരങ്ങളെ പരിചയപ്പെടുത്തുന്നു: ഭൗതികശരീരം (സ്ഥൂല ശരീരം/സമ്മിശ്ര ദേഹം) സൂക്ഷ്മശരീരം/ലിംഗ ദേഹം, കാരണശരീരം.

സ്ഥൂല ശരീരം- 

വേദാന്ത പ്രകാരം മനുഷ്യ ശരീരം മൂന്ന് നിലകളിൽ ഉണ്ടായിരിക്കുന്നു: സ്ഥൂല ശരീരം (സമ്മിശ്ര ദേഹം), സൂക്ഷ്മ ശരീരം (ലിംഗ ദേഹം), കാരണ ശരീരം.

1. സ്ഥൂല ശരീരം (സമ്മിശ്ര ദേഹം)
ഘടകങ്ങൾ: അഞ്ച് മഹാഭൂതങ്ങൾ — ഭൂമി, ജലം, അഗ്‌നി, വായു, ആകാശം.

ഇന്ദ്രിയങ്ങൾ:
ജ്ഞാനേന്ദ്രിയങ്ങൾ:
1. കണ്ണുകൾ (ചക്ഷുസ്) — ദർശനം.
2. നാവ് (ജിഹ്വാ) — രസം.
3. മൂക്ക് (നാസികാ) — ഗന്ധം.
4. ചെവി (ശോത്രം) — ശ്രവണം.
5. ത്വക് — സ്പർശം.

കർമ്മേന്ദ്രിയങ്ങൾ:
1. കൈകൾ — പകർച്ച.
2. പാദങ്ങൾ — സഞ്ചാരം.
3. വാക്ക് — സംസാരം.
4. പായു — മലബന്ധം.
5. ഉപസ്ഥം — സൃഷ്ടി.

2. സൂക്ഷ്മ ശരീരം (ലിംഗ ദേഹം)
ഘടകങ്ങൾ: പഞ്ചതന്മാത്രകൾ, പ്രാണ, മനസ്, ബുദ്ധി, ചിത്തം, അഹങ്കാരം.

പ്രധാന ഭാഗങ്ങൾ:
മനസ്സ്: വിശ്വാസം, സംശയം, ആഗ്രഹങ്ങൾ.

ബുദ്ധി: വിവേകവും തീരുമാനം എടുക്കുന്നതും.

അഹങ്കാരം: ‘ഞാൻ’ ഭാവം.

പ്രാണ: ജീവശക്തി — പ്രാണ, അപാന, വ്യാന, ഉദാന, സമാന എന്നീ അഞ്ചു രൂപത്തിൽ.

3. കാരണ ശരീരം
ഘടകം: അവിദ്യ (അജ്ഞാനം) — കാരണ രൂപത്തിലുള്ള ആത്മാവിന്റെ ആവരണം.

സ്വഭാവം: അനന്തസംസാരത്തെ തുടരാൻ കാരണമായതു, പൂർവ്വകർമങ്ങളുടെ സഞ്ചയം.

ശരീരത്തിന്റെ നിർമ്മാണം പ്രകൃതിയാൽ സംഭവിക്കുന്നു, അതിൽ മൂലപ്രകൃതി (സത്വ രജസ് തമോ ഗുണങ്ങളുടെ സാമ്യാവസ്ഥ) യിൽ നിന്നും ആദ്യമേ ബുദ്ധിതത്വം പ്രകടമാക്കുന്നു. ബുദ്ധിയിൽ നിന്നും അഹങ്കാരം (അസ്തിത്വ ബോധം) അഹങ്കാരത്തിൽ നിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ( ചക്ഷുസ്/കണ്ണുകൾ, ജിഹ്വാ/നാവ്, നാസികാ/മൂക്ക്, ശോത്രം/ചെവി, ത്വക്) മനസ്സും അഞ്ചു കർമ്മേന്ദ്രിയങ്ങളും ( കൈകൾ, പാദങ്ങൾ, വാക്ക്, പായു, ഉപസ്ഥം) ഉണ്ടാകുന്നു . ശരീരത്തിന്റെ നിർമ്മാണം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം എന്നീ രണ്ടു ഭാഗങ്ങൾ ബന്ധിച്ച നിലയിലാണ്.

ബുദ്ധി, അഹങ്കാരം, മനസ്സ്, ജ്ഞാനേന്ദ്രിയങ്ങൾ എന്നിവയടങ്ങിയതാണ് സൂക്ഷ്മ ശരീരം. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം യാത്രയാരംഭിക്കുന്നു. സൃഷ്ടി കാലാവസാനം വരെ അഥവാ സൃഷ്ടികാലം മുഴുവൻ (432 കോടി വർഷം) ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം സഞ്ചരിക്കുന്നു. എന്നാൽ ഏതെങ്കിലും ജന്മത്തിൽ ജീവാത്മാവിന് മുക്തി ലഭിച്ചാൽ സൂക്ഷ്മ ശരീരം പ്രകൃതിയിൽ ലയിക്കുന്നു.

അഞ്ച് കർമ്മേന്ദ്രിയങ്ങൾ അടങ്ങിയ പഞ്ചഭൗതികമായ ഭാഗത്തെ സ്ഥൂല ശരീരം എന്നു പറയുന്നു.

സൂക്ഷ്മശരീരം മനുഷ്യന്റെ ആന്തരിക പ്രപഞ്ചമായ മനസ്സ്, ബുദ്ധി, അഹങ്കാരം, പ്രാണാ ശക്തി എന്നിവയെ ഉൾക്കൊള്ളുന്നു. ഭൗതികശരീരം നശിച്ചാലും സൂക്ഷ്മശരീരം നിലനിൽക്കും, കാരണം ഇത് ആത്മാവിന്റെ വാസസ്ഥലമാണ്. മനസ്സിന്റെ ആകാംക്ഷകളും, ബുദ്ധിയുടെ വിവേകവും, അഹങ്കാരത്തിന്റെ തിരിച്ചറിവുകളും, പ്രാണയുടെ ജീവനാദികളുമൊക്കെ സൂക്ഷ്മശരീരത്തിലൂടെ പ്രവഹിക്കുന്നു.

സൂക്ഷ്മശരീരം ചക്രങ്ങൾ എന്നറിയപ്പെടുന്ന ഏഴു പ്രധാന ഊർജകേന്ദ്രങ്ങളാൽ സമ്പന്നമാണ് — മൂലാധാര, സ്വാധിഷ്ഠാന, മണിപൂർ, അനാഹത, വിശുദ്ധി, ആജ്ഞാ, സഹസ്രാര. ഈ ചക്രങ്ങൾ ഇഡ, പിംഗല, സുഷുമ്ന എന്നീ പ്രധാന നാഡികൾ വഴി പ്രാണശക്തി പ്രചരിപ്പിക്കുന്നു.

കുണ്ഡലിനി ശക്തി — മൂലാധാര ചക്രത്തിൽ നിദ്രാവസ്ഥയിൽ കിടക്കുന്ന ഈ ശക്തിയുടെ ഉണർവ് സൂക്ഷ്മശരീരം പരമോന്നത ബോധസാന്നിധ്യത്തിലേക്ക് നയിക്കുന്നു. ചക്രധ്യാനം, പ്രാണായാമം, ധ്യാനം എന്നിവയിലൂടെ കുണ്ഡലിനി ശക്തിയെ ഉണർത്താനാകും.

മരണം, പുനർജന്മം, സൂക്ഷ്മശരീരം -
മരണം വെറും ഭൗതികശരീരത്തിന്റെ നാശം മാത്രമാണെന്നു വിശ്വാസം പ്രാചീന ഇന്ത്യയുടെ അടിസ്ഥാന തത്വമാണ്. സൂക്ഷ്മശരീരം ഭൗതികശരീരം ത്യജിച്ച ശേഷം പരിണാമകരമായി പുനർജന്മം പ്രാപിക്കുന്നു. കര്മ്മഫലങ്ങൾ, വാസനകൾ, സാംസ്കാരങ്ങൾ എന്നിവ സൂക്ഷ്മശരീരത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഭഗവത് ഗീത ഇതിനെ "വസ്ത്രം മാറ്റുന്ന പോലെ ആത്മാവും ശരീരം മാറ്റുന്നു" എന്നദിവസ്തിരിക്കുന്നു.

സൂക്ഷ്മശരീരം ശുദ്ധീകരിക്കാൻ മാർഗങ്ങൾ

1. പ്രാണായാമം: പ്രാണശക്തിയെ മെച്ചപ്പെടുത്തുകയും നാഡികൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
2. ധ്യാനം: മനസ്സിനെ ശാന്തമാക്കുകയും ചക്രങ്ങൾ സജ്ജീവമാക്കുകയും ചെയ്യുന്നു.
3. മന്ത്രജപം: ആത്മശുദ്ധി വർദ്ധിപ്പിക്കുകയും പ്രാണത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
4. സേവയും സത്യവും: പരമാർഥ ബോധത്തെ ഉണർത്തും.

സൂക്ഷ്മശരീരത്തിൻറെ പ്രാധാന്യം -

സൂക്ഷ്മശരീരം ഭയങ്ങളെയും മോഹങ്ങളെയും കടന്നുപോകാൻ സഹായിക്കുന്നു. ആന്തരിക ബോധത്തിന്റെ ആഴം മനസ്സ് ശാന്തമാക്കുകയും സത്യത്തിലേക്ക് നയിക്കുകയും ചെയ്യും. സൂക്ഷ്മശരീരത്തെ സംബന്ധിച്ചുള്ള ധാരണയില്ലാത്തവർ ഭൗതിക ലോകത്തിന്റെ പാശങ്ങളിലകപ്പെട്ടു ഭയപ്പെടുകയും ദുരിതപ്പെടുകയും ചെയ്യുന്നു.

സൂക്ഷ്മശരീരം ഭൗതികശരീരത്തേക്കാൾ അർത്ഥവത്താണ്, കാരണം അത് ആത്മാവിന്റെ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ്. ഭൗതിക ലാഭനഷ്ടങ്ങൾക്ക് അപ്പുറം സത്യസന്ധമായ ജീവിക്കാൻ ഈ ജ്ഞാനം ഒരു ദീപസ്തംഭംപോലെ പ്രവർത്തിക്കുന്നു.

സൂക്ഷ്മശരീരത്തിന്റെ ആത്മവിദ്യയെക്കുറിച്ചുള്ള ഈ ഗഹനമായ പാഠം മനസ്സിലാക്കുമ്പോൾ, വ്യക്തി ഭൗതികലോകത്തിന്റെ പരിധികൾക്കപ്പുറം ആന്തരിക ശാന്തിയും സത്യവും കണ്ടെത്താൻ തുടങ്ങിയേക്കാം. സത്യത്തിൽ നിലകൊള്ളുമ്പോൾ, ഭയങ്ങൾക്ക്, ആശങ്കകൾക്ക് സ്ഥാനം ഇല്ല. ആത്മജ്ഞാനം പ്രാപിച്ചാൽ തന്നെ, സൂക്ഷ്മശരീരത്തിന്റെ രഹസ്യങ്ങളെയും അതിലെ പരമസത്യത്തെയും അനുഭവിക്കാനാകുമെന്നതിൽ സംശയമില്ല.

ഈ മൂന്നു ശരീരങ്ങളും സഹജമായുള്ളതുകൊണ്ട് തന്നെ, ആത്മജ്ഞാനം നേടിയാൽ മാത്രമേ മോക്ഷം സാദ്ധ്യമാകൂ. മംഗലചരണങ്ങളിലൂടെ ആധ്യാത്മിക യാത്ര തുടരുമ്പോൾ ഈ ശരീര തത്ത്വങ്ങളെ മനസ്സിലാക്കുന്നത് സഹായകരമാണ്.

Tuesday, 4 March 2025

palliative care in India

HISTORY OF PALLIATIVE CARE IN INDIA
The concept of palliative care is relatively new to India, having been introduced only in the mid-1980s. Since then, hospice and palliative care services have developed through the efforts of committed individuals, including Indian health professionals as well as volunteers, in collaboration with international organizations and individuals from other countries. In 1975, the Government of India initiated a National Cancer Control Program. By 1984, this plan was modified to make pain relief one of the basic services to be delivered at the primary health care level. Unfortunately, this policy was not translated into extensive service provision. The hospice and palliative care movement in India started tentatively in the mid-1980s and has slowly increased over the last two decades.

In India, the earliest facilities to deliver palliative care within cancer centers were established in some places like Ahmedabad, Bangalore, Mumbai, Trivandrum, and Delhi in the late 1980s and the early 1990s. Palliative Care was initiated in Gujarat in 1980s with the opening of a pain clinic and palliative care service under the department of Anesthesiology at Gujarat Cancer and Research Institute (GCandRI) a Regional Cancer Centre in Western India. One of the important steps in the history of palliative care development in India was also began from here; forming of Indian Association of Palliative Care (IAPC). In 1986, Professor D’Souza opened the first hospice, Shanti Avedna Ashram, in Mumbai, Maharashtra, Central India. At a similar time, pain clinics were established at the Regional Cancer Centre, Trivandrum, Kerala, with the assistance of a WHO subsidy, and at Kidwai Memorial Institute of Oncology, Bangalore, Karnataka. From the 1990s onwards, there was a significant increase in the momentum of development of hospice and palliative care provision. This was demonstrated through both an expansion in the number of services as well as other key events and initiatives. CanSupport was founded in 1997 in Delhi which provided the first free palliative care home care support service in North India. In Pune, Maharashtra, central India, the Cipla Cancer Palliative Care Centre was established.

The IAPC was registered as Public Trust and Society in March 1994 in Ahmedabad. IAPC held its first international conference at Varanasi in January 1994 (with the assistance of WHO and Government of India) and adopted a constitution. The following year, the IAPC set up a Palliative Care Drugs Committee and Educational Task Force and held its Second International Conference in Ahmedabad, where 180 delegates attended.

Morphine availability was a considerable problem to the provision of hospice and palliative care. The Narcotic Substances and Psychotropic Substances (NDPS) act of India brought out in 1985 made procurement of morphine so difficult and had a negative impact such that use of morphine in the country dropped steeply in succeeding years. The WHO Collaborating Center at Madison-Wisconsin has been working with Indian palliative care activists to improve access to opioids. The Government of India in 1998 gave instructions to all state governments to amend their narcotic regulations, simplifying them. But response from the state government was so poor such that workshops were done in many states in order to improve the situation.

McDermott et al. identified 138 organizations currently providing hospice and palliative care services in 16 states or union territories. These services are usually concentrated in large cities and regional cancer centers, with the exception of Kerala, where services are more widespread.

The Kerala network has more than 60 units covering a population of greater than 12 million and is one of the largest networks in the world. In April 2008, Kerala became the first state in India to announce a palliative care policy. The Calicut model has also become a WHO demonstration project as an example of high quality.

CanSupport has 11 home care teams, each consisting of doctors, nurses, and counselors trained in palliative care, to cover the different parts of Delhi and National Capital Regions. They visit the homes of approximately 80-85 patients with advanced cancer every week. In addition to home care program, it also has day care service for people with cancer. CanSupport is a different form of home-based service to the Kerala-based model. Harmala Gupta, the founder of CanSupport, has raised criticisms regarding the suitability of community-based palliative care delivery. She questions whether quality palliative care can be provided by volunteer-led teams, and has generated a debate, within India and internationally, regarding community participation in palliative care. The Guwahati Pain and Palliative Care Society (GPPCS) in Assam, North East India, is a good example of the ways in which palliative care services have developed in different states and provinces. A registered NGO, it was the first service in North East India providing palliative care to people with advanced cancer. The GPPCS is now run by 3 doctors, 2 nurses, voluntary nurses, 30 volunteers, and an office assistant. GPPCS now has established link centers in three towns in Assam (Rangia, Digboi, and Hojai). Karunashraya Bangalore Hospice Trust is a 55-bedded hospice with a homecare service and hospital facilities nearby. Bangalore Hospice Trust's unique strength lies in the fact that it provides an entire circle of care to the patient. The Chandigarh Palliative Care service was started with the aim of integrating palliative care into comprehensive cancer care and providing continuity in care to the cancer patients. It is a joint project of Department of Radiotherapy, Postgraduate Institute of Medical Education and Research and Chandigarh branch of Indian Red Cross Society (NGO). The palliative care team shares the same outpatient department and patients are familiar with the team even when they are on anti-cancer treatment. It also provides home care service not only in Chandigarh but also in neighboring towns of Mohali and Panchkula. Similarly, Kidwai Memorial Institute of Oncology has been providing palliative care services for more than a decade. The majority of the doctors, nurses, and paramedical professionals working in these centers have rendered exemplary services to deliver palliative care to cancer and other terminally ill patients, raise awareness about palliative care practice and educate others. At present, the IAPC is in its 18th year, and there are more than 150 centers actively engaged in palliative care delivery.

Cancer and other Non Communicable Diseases have emerged as major public health problems in India. The National Cancer Control Program of the Government of India is a laudable initiative and constitutes one of the very few such models in the world. Cancer control needs a multidisciplinary approach and palliative care is an important component of this approach. Despite its limited coverage, palliative care has been present in India for about 20 years. The past two decades have seen palpable changes in the mindset of healthcare providers and policy makers with respect to the urgency of providing palliative care. Every hour more than 60 patients die in India from cancer and in pain. Moreover, with a population of over a billion, spread over a vast geo-political mosaic, the reach of palliative care may appear insurmountable. It is estimated that in India the total number who need palliative care is likely to be 6 million people a year. These figures are likely to grow because of the increasing life span and a shift from acute to chronic illnesses. It is estimated that 60% of the people dying annually will suffer from prolonged advanced illnesses. This means there will be a sizeable population of the aged who will have several spells of hospitalization interspersed with long periods of being confined to their beds at home. In addition to the challenges posed by illnesses, many of the patients in India are extremely poor and do not have access to clean water, food, or even shelter. When chronic or life-threatening illnesses strike, it is a crippling blow for them and their families. There is therefore a crucial need for a system of care at home that can best be built by a community-based palliative care movement.

WHO and other international organizations lay emphasis on providing physical, psychosocial, and spiritual needs and to help patients achieve quality of life with supportive families. It was to address such needs and so provide holistic care that the concept of friendly neighbours who have been trained in palliative care took shape and so the Neighbourhood Network of Palliative Care (NNPC) was formed in 2001. This is a joint venture with four NGOs and eight palliative care centers which attempts to develop a sustainable “community led” service capable of offering comprehensive Long Term Care (LTC) and Palliative Care (PC) to those in need. NNPC proved the theory that community ownership can work wonders even in financially poor communities. Indian palliative care development at its most successful has innovated and produced services like NNPC which provides an exemplar model of community-based palliative care for low-resource countries worldwide. The NNPC is designated a WHO Demonstration Project for providing cost-effective community-based home care for late stage cancer patients.

Home-based palliative care services are becoming increasingly popular with care being taken to the doorstep of the patient. Ideally, this is where people are most comfortable at the end of their lives, surrounded by their loved ones. It is also well suited to conditions in India where a family member is usually available and willing to nurse the sick person. The aim of home-based care is ultimately to “promote, restore, and maintain a person's maximum level of comfort, function, and health, including care toward a dignified death.” Home-based care models are also generally person-centered andrather than services that provide occasional home visits.

Palliative care in India is still at an early stage of development and faces numerous problems. The WHO step ladder pattern has been a landmark, a watershed, a milestone in the pain management timeline. The availability, accessibility, and effectiveness of modern methods of pain control make it a moral mandate for every physician to be knowledgeable in the use of analgesics. It is estimated that less than 3% of India's cancer patients have access to adequate pain relief. Inadequate attention to pain relief is tantamount to moral and legal malpractice and is a violation of the principle of beneficence. The medicinal use of opioids such as morphine is highly regulated by the Indian Narcotic Drugs and Psychotropic Substances Act (NDPS), and to dispense morphine to patients the hospitals must be registered with the government and adhere to a set procedure. Procurement of oral morphine for treatment of pain in terminal cancer patients is another problem because of cumbersome legislation. These rules vary from state to state and involve separate licensing agencies, each with numerous levels of review and approval in the bureaucracy. Despite some success at increasing availability, progress is slow and opioid accessibility continues to remain a constant problem for the providers of palliative care in India.

Palliative care is an important and essential part of cancer care therapy and twelfth 5-year plan makes a special provision for it. At least 10% of the budget needs to be earmarked for these services at level of cancer care services. For palliative care there will be dedicated 4 beds at the district hospital. Doctors, nurses, and health workers will be trained in basic palliative care. One of the doctors in the District hospital needs to have a 2 weeks training in palliative care.

EDUCATION, TRAINING, AND RESEARCH
Approaches to improve the application of palliative care include education, training, and research endeavors. Educational efforts in palliative and end-of-life care have targeted nurses, physicians, and other disciplines associated with clinical care. WHO recommended three foundation measures for developing Palliative care—Governmental policy, Education, and Drug availability. They are important for establishing a sustainable Palliative care, and achieving meaningful coverage. The introduction of Palliative care into the curricula of the under graduate education of all doctors and nurses is recommended as an efficient way to broaden the base of Palliative care coverage at the national level. A milestone has been achieved in Palliative care as MCI has recognized MD in Palliative Medicine from this year and this will help it to develop as a specialty in our country. IAPC has worked for this since many years.

A number of trends in health care today decrease the chances of cancer patients having access to palliative care. Reasons for the late transfer to palliative care and hospice include difficulty in switching to a non-treatment mode, inability to have conversation about death with the patient and family, and reluctance of the patient and family to give up the search for a cure. A change in health care to include palliative care early in the course of cancer can begin to familiarize the family with palliative care services, start the communication about death earlier in the course of cancer treatment, and provide an opportunity for a discussion of goals of care among the physician, patient, and family.

Research in Palliative care is very essential to deliver high-quality palliative care. Finding and using the best available evidence should be part of our professional lives. Evidence-based palliative care is need of the hour. We need to do high quality trials in palliative care. Many developments like Megestrol for cancer cachexia, Biphosphonates for pain in bone metastasis, Opioids for the palliation of breathlessness in terminal illness have come from the research in palliative care. There is good scope for developing a research culture in the Indian palliative care scenario. Sustainable and quality research in India will be possible by establishing a network of individuals—doctors, nurses, paramedics, other professionals, institutions, and organizations, including commercial establishments who have a stake in the palliative care practice. The issues that can improve the palliative care delivery and the areas where evidence of practice is still weak can be identified by forming network and collaborative groups for the application of study and research methods in India.

CHALLENGES TO IMPLEMENTATION OF PALLIATIVE CARE
A number of trends in health care today decrease the chances of cancer patients having access to palliative care. These range from the limited availability of palliative care services to the philosophy of patient care that dominates our health care system. Most patient care is disease-oriented. Palliative care can assist in changing from a disease-focused approach to a patient-centered philosophy, where the needs of the patient and the patient/family goals are essential to planning care. Patient-centered care broadens the focus and requires clear coordination across specialties and disciplines and access to palliative care physicians and nurses. The goal of palliative care should continue to focus on the relief of suffering and the improvement of the quality of life for patients with advanced illnesses.

Another aspect of care that is clearly lacking in current health care systems is the communication about patient goals and preferences for care. When patients are asked what kind of care they want when serious and life-threatening disease occurs, their preferences include 

Monday, 3 March 2025

ബാഹുബലികൾ

അതിക്രൂരന്മാരുടെ കൂടെ ജീവിച്ചിട്ടുണ്ടോ? ഞാൻ ജീവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ബാഹുബലികൾ ആയി അറിയപെടുന്നവരുടെ കൂടെ.

കൊലപാതകികളായ കുട്ടികളെ പരീക്ഷ എഴുതാൻ സമ്മതിച്ചതിനോട് വിരോധം കാണിക്കുന്ന പോസ്റ്റുകൾ കണ്ടപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത് യൂപിയിലെ ബാഹുബലികളെ കുറിച്ച് ആയിരുന്നു.

ബഹുബലികൾ രണ്ട് വിധം ഉണ്ട്. ഒന്ന് സ്വന്തം പുരോഗതിക്ക് വേണ്ടി ജീവിക്കുന്നവർ രണ്ട് അനീതിക്കും ആക്രമണത്തിനും ചൂഷണത്തിനും എതിരായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ജിവിക്കുന്നവർ.

പണക്കാരുടെ സ്വത്തുക്കൾ പേടിപ്പിച്ച്, പേടിച്ചില്ലെങ്കിൽ കൊന്ന് അവരിൽ നിന്ന് കൈവശപ്പെടുത്തി പാവപ്പെട്ടവർക്ക് വിതരണം ചെയ്യുക, അവരുടെ പെൺ മക്കളെ കെട്ടിച്ച് വിടാനും വീട് ഉണ്ടാക്കാനും ആശുപത്രി കാര്യങ്ങൾക്ക് സഹായം നൽകുക ഒക്കെ ആണ് അവരുടെ ഉദ്ദേശ്യം എങ്കിലും സാധാരണ ജനങ്ങൾക്ക് എന്നും അവരുടെ സാമിപ്യം പേടിപെടുത്തുന്നത് ആയിരുന്നു. തോക്ക് എപ്പോഴും കൂടെ തന്നെ കാണും. അതിൽ ഒരാൽ എൻ്റെ കൂട്ടുകാരൻ ആയിരുന്നു. Bundelkhand സംസ്ഥാനം ഉണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു ഇപ്പോഴും. സംസ്ഥാന രൂപീകരണത്തിൻ്റെ അവശ്യം ഉന്നയിക്കാൻ ഒരു പ്രസ് കോൺഫറൻസിൽ എന്നേയും പുള്ളി ഒരു തവണ പിടിച്ച് ഇരുത്തിയിട്ടുണ്ട്. ഞങ്ങൽ നാല് പേര് കസേരയിൽ ഇരിക്കുന്നു. പ്രസ്കാർ മുമ്പിൽ ഇരുന്ന് ചോദ്യങ്ങൾ ചോദിക്കുന്നു. ഞങ്ങളുടെ പുറകിൽ പുള്ളിയുടെ ബോഡിഗാർഡ്സ് മെഷീൻ ഗന്നുകൾ പിടിച്ച് നിൽക്കുന്നു. പുള്ളി ഒരു നാഷണൽ പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയത് കൊണ്ടും ശത്രുക്കൾ ധാരാളം ഉള്ളത് കൊണ്ടും പോലീസ്‌ക്കാരും ബോഡി ഗാർഡിൽ ഉണ്ട്. 

മറ്റുള്ളവർക്ക് ഭീകരന്മാർ എന്ന് തോന്നുന്ന ഇവരിലും മനുഷ്യത്വം ഉണ്ട്. അവർക്കും സങ്കടങ്ങൾ ഉണ്ട്. അവർക്കും സ്നേഹിക്കാൻ അറിയാം. അവരെ ബഹുബലികൾ ആക്കിയത് അവർ ജീവിച്ചു വളർന്ന സാഹചര്യങ്ങൾ ആണ്.

പറഞ്ഞ് വന്നത്, ഈ കുട്ടികൾ ഇങ്ങനെയായി തീർന്നതിന് പിന്നിൽ ഇപ്പോഴത്തെ ജിവിത സാഹചര്യങ്ങൾക്ക് നല്ല ഒരു പങ്കുണ്ട്. ഒന്നെങ്കിൽ അവരെ ഉടനെ കൊന്ന് കളയുക അല്ലെങ്കിൽ അവരെ നന്നാക്കി എടുത്ത് നല്ല മനുഷ്യർ ആയി ജീവിക്കാൻ അനുവദിക്കുക. ഉടനെ കൊന്ന് കളഞ്ഞില്ലെങ്കിൽ അവരുടെ എതിരെ ഉണ്ടാകുന്ന രോഷങ്ങൾ കണ്ട് അവർ ഒന്നും കൂടെ ക്രൂന്മാറായി മാറും. അവർക്ക് അവരെ തിരുത്താനും ജീവിക്കാനും അനുവദിച്ചാൽ പ്രായക്ഷിതം ചെയ്ത് ശിക്ഷ അനുഭവിച്ച് തിരിച്ച് വരുമ്പോൾ സമൂഹത്തിൽ നല്ലവരായി ജീവിക്കാൻ ഉളള സാഹചര്യം ഉറപ്പാക്കുക.

Saturday, 1 March 2025

റംസാൻ

ഹിജ്റ വർഷ പ്രകാരം ഒൻപതാമത്തെ മാസമായ  ശ‌അബാനിന്റെയും പത്താമത്തെ മാസമായ ശവ്വാലിന്റെയും ഇടയിലുള്ള സമയത്താണ് റംസാൻ ആചരിക്കുന്നത്. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. മാസങ്ങളിൽ അല്ലാഹു ഏറ്റവും പവിത്രമാക്കിയ മാസമാണ് റമദാൻ.

റമദാനെപ്പറ്റി ഖുർആനിൽ -
"ജനങ്ങൾക്ക്‌ മാർഗദർശക മായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ച്‌ കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതുകൊണ്ട്‌ നിങ്ങളിൽ ആരാണോ ആ മാസത്തിൽ സന്നിഹിതരകുന്നുവോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാകുന്നു"- വി.ഖു 2:185

പ്രപഞ്ച നാഥന്റെ നിശ്ചയമാണ് സമയ ബന്ധിതമായി വിശ്വാസികൾക്ക് നിർണയിക്കപ്പെട്ട ആരാധനകൾ. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മ ബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ടിക്കപ്പെടേണ്ടത്. ദിനേന അഞ്ചു നേരമുള്ള നിസ്കാരവും, റമദാൻ മാസം മുഴുവനുമുള്ള വ്രതവും, സമ്പത്തിൽ മിച്ചമുണ്ടാകുമ്പോൾ സകാത്തും, സാദ്ധ്യമായാൽ ജീവിതത്തിലൊരിക്കൽ ഹജ്ജും വിശ്വാസികൾക്ക് നിർബന്ധമാക്കി. അങ്ങനെ വിശ്വാസിയുടെ മാനസിക, ശാരീരിക, സാമൂഹിക, സാമ്പത്തിക ജീവതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനകൾ അനുഷ്ടിക്കുന്നതിലൂടെ ഇസ്‌ലാം ലക്‌ഷ്യം വെക്കുന്നത്.

റംസാനിലെ പ്രധാന ആരാധനാ ആചാരങ്ങൾ

1. സൗം (ഉപവാസം) – സൂര്യോദയത്തിൻറെ (സുഹൂർ) മുൻപുമുതൽ സൂര്യാസ്തമനം (ഇഫ്താർ) വരെ ഭക്ഷണം, വെള്ളം, അനുഭവ സുഖങ്ങൾ എന്നിവ സംയമിക്കുന്ന ഉപവാസം.

2. നമാസ് (പ്രാർത്ഥന) – പതിവ് അഞ്ച് സമയ നമാസുകൾ കൂടാതെ, പ്രത്യേകമായ തരാവീഹ് നമാസ് രാത്രി പ്രാർത്ഥനയായി ചെയ്യും.

3. ഖുര്‍ആൻ തത്സമയം പഠിക്കൽ – വിശുദ്ധ ഖുര്‍ആൻ റംസാൻ മാസത്തിൽ വെളിപ്പെട്ടതിനാൽ, ഇത് കൂടുതലായി ചിന്തിച്ച് വായിക്കുകയും മനസ്സിലാക്കുകയും ചെയ്യും.

4. ദുആ (പ്രാർത്ഥന) – വ്യക്തിപരമായ ദൈവിക അപേക്ഷകൾ കൂടുതൽ ശ്രദ്ധയോടെയും ഭക്തിയോടെയും നടത്തുന്നു.

5. സകാത്ത് (ദാനധർമ്മം) – ദരിദ്രർക്ക് സഹായം നൽകുന്നത് റംസാനിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നു.

ഇസ്ലാമിൽ ദൈവരൂപം പൂജിക്കുന്നതല്ല, അല്ലാഹുവിന്റെ ഏകത്വത്തെയും (തൗഹീദ്) അവന്റെ ദയയെയും ശക്തിയെയും ആരാധിക്കുകയാണ്. അതിനാൽ റംസാനിൽ പൂജിക്കുന്നത് അല്ലാഹുവിനെയാണ്.

1. റംസാനിലെ പ്രധാന ആചാരങ്ങൾ
(a) സൗം (ഉപവാസം)
റംസാൻ മാസത്തിൽ മുസ്ലിംകൾ കർമ്മവിധിപ്രകാരം ഉപവാസം (സൗം) അനുഷ്ഠിക്കണം എന്നത് ഇസ്ലാമിന്റെ അഞ്ച് പ്രധാന കർത്തവ്യങ്ങളിലൊന്നാണ്.

🔹 ഉദ്ദേശ്യം:
*ശാരീരികവും മാനസികവുമായ ശുദ്ധി നേടുക.
*ദരിദ്രരുടെ അവസ്ഥ മനസ്സിലാക്കുക.
*അല്ലാഹുവോടുള്ള ആത്മീയ ബന്ധം വർദ്ധിപ്പിക്കുക.

🔹 സൗം എങ്ങനെ നോർക്കണം?
1. സുഹൂർ (Sehri) – പകലാവസാനിക്കുന്നതിന് മുമ്പ് (പുലർച്ചെ) ലഘുഭക്ഷണം കഴിക്കുക.

2. നബിയെ ഉദ്ധരിച്ച് ഒരു ഉദ്ദേശ്യപ്രവചനവും (Niyyah) വായിക്കുക

3. സൂര്യോദയത്തിന് ശേഷം ഭക്ഷണം, വെള്ളം, മറ്റ് ഇന്ദ്രിയസുഖങ്ങൾ എന്നിവ ഒഴിവാക്കുക

4. ഇഫ്താർ (Iftar) – സന്ധ്യക്ക് (മഗ്‌രിബ് സമയത്ത്) ഉപവാസം അവസാനിപ്പിക്കുക. ഭൂരിഭാഗം മുസ്ലിംകൾ ഖജൂർ (dates) കഴിച്ചാണ് ഉപവാസം അവസാനിപ്പിക്കുന്നത്.

(b) നമാസ് (പ്രാർത്ഥന)
ദിനത്തിൽ 5 നേരം നമാസ് നിർബന്ധമാണ്.

റംസാനിൽ തരാവീഹ് (Tarawih) നമാസ് എന്ന പ്രത്യേക രാത്രിനമാസ് കൂടുതൽ പേർ കൂട്ടായ്മയായി പള്ളിയിൽ ചെയ്യുന്ന ഒരു പ്രത്യേക ആരാധനയാണ്.

(c) ഖുര്‍ആൻ പഠനം
🔹 റംസാൻ മാസത്തിൽ ഖുര്‍ആൻ മുഴുവനായി വായിക്കാൻ ശ്രമിക്കുക എന്നത് ഏറെ വിശുദ്ധമായ കർമ്മമാണ്.

നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കു (അലഖ്: 96:1) – ഇതാണ് ഖുര്‍ആനിലെ ആദ്യ വെളിപ്പാട്.

(d) സകാത്ത് & സദഖ (ദാനം & കാരുണ്യ പ്രവർത്തനം)

സകാത്ത് (Zakat) – സമ്പത്തുള്ള മുസ്ലിംകൾ ആവശ്യമുള്ളവർക്ക് അവരുടെ സമ്പത്തിന്റെ ഒരു ചെറിയ പങ്ക് (നിലവിലെ കണക്ക് പ്രകാരം 2.5%) നൽകുന്നു.

സദഖ (Sadaqah) – സകാത്ത് ഒരു നിർബന്ധമെങ്കിൽ, സദഖ ഒരു സന്നദ്ധ ദാനമാണ്.

(e) ലൈലത്ത് അൽ ഖദർ (വിശുദ്ധ രാത്രിയ്ക് മഹത്വം)
റംസാൻ മാസത്തിലെ ശേഷിപ്പത്തിരികൾക്കിടയിൽ ഒരു രാത്രി ഏറ്റവും മഹത്വമുള്ളത് – അതാണ് ലൈലത്ത് അൽ ഖദർ (Laylat al-Qadr) അല്ലെങ്കിൽ വിജയരാത്രി.

🔹 ഖുര്‍ആൻ അനുസരിച്ച്:
ഈ രാത്രി 1000 മാസങ്ങളിൽ (83 വർഷത്തിൽ) ചെയ്തതിനെക്കാളും കൂടുതൽ പുണ്യം ലഭിക്കുന്നു!

ഖുര്‍ആൻ അഴൽ മലാഖ് (Jibreel) വഴി നബിക്ക് ആദ്യമായി വെളിപ്പെടുത്തിയ ദിവസമാണ് ഇത്.

2. റംസാനിൽ അനുസരിക്കേണ്ട ചില കാര്യങ്ങൽ

✔️ ദയയും സഹനവും പുലർത്തുക ✔️ അനാവശ്യവാദങ്ങൾ, ദേഷ്യം, പരസ്പര തർക്കങ്ങൾ ഒഴിവാക്കുക ✔️ ദരിദ്രരെ സഹായിക്കുക ✔️ ജീവിതശൈലിയും ദുശ്ശീലങ്ങളും മാറ്റി നല്ല രീതിയിലേക്ക് കുതിക്കുക

3. റംസാനിന് ശേഷം: ഈദുൽ ഫിത്തർ
റംസാനിലെ 29 അല്ലെങ്കിൽ 30 ദിവസത്തെ ഉപവാസത്തിന് ശേഷം ഇസ്ലാമിക മാസപ്പട്ടിക അനുസരിച്ച് ചന്ദ്രദർശനത്തിന് ശേഷം ഈദുൽ ഫിത്തർ എന്ന വലിയ ഉത്സവം ആഘോഷിക്കുന്നു.

ഈദിന്റെ ദിവസം സകാത്തുൽ ഫിത്തർ എന്ന ദാനധർമ്മം നിർബന്ധമാണ്.

മുസ്ലിംകൾ പള്ളികളിൽ പോകുകയും പ്രത്യേക ഈദ് നമാസ് നടത്തുകയും, കൂട്ടായി ഭക്ഷണം കഴിക്കുകയും, സന്തോഷം പങ്കിടുകയും ചെയ്യും.

റംസാൻ ഒരു ആത്മീയ ഉണർവിന്റെയും ദൈവിക അനുഗ്രഹത്തിന്റെയും മാസമാണ്. ഉപവാസം നോറ്റും, ഖുര്‍ആൻ പഠിക്കയും, ദാനധർമ്മങ്ങൾ ചെയ്യുകയും, അല്ലാഹുവിനോടുള്ള ആത്മബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് പ്രധാന ലക്ഷ്യം.

Wednesday, 26 February 2025

കുംഭമേള

കുംഭ മേള ഇന്ന് അവസാനിച്ചു.അവിടെ ദർശിച്ചവർ 66 കോടി 22 ലക്ഷം. ഈ സംഖ്യ എത്ര വലുതാണെന്ന് മറ്റ് രാജ്യങ്ങളും/ഭൂഖണ്ഡങ്ങളും ഭാരതത്തിനേക്കാളും എത്ര ഇരട്ടി വലുതും അവയിലെ ജനസംഖ്യ എത്ര എന്നും നോക്കി.

അമേരിക്ക ഇന്ത്യയുടെ 2.9 ഇരട്ടി വലുപ്പം, ജനസംഖ്യ 34 കോടി

നോർത്ത് & സൗത്ത് അമേരിക്ക ഭൂഖണ്ഡം 13 ഇരട്ടി വലുത് ജനസംഖ്യ 101 കോടി 

റഷ്യ 5.2 ഇരട്ടി വലുപ്പം ഉണ്ട്, ജനസംഖ്യ 14.6 കോടി

യൂറോപ്പ് 3.1 ഇരട്ടി ഉണ്ട് ജനസംഖ്യ 74.8 കോടി

ആഫ്രിക്ക ഭൂഖണ്ഡം 9.2 ഇരട്ടി വലുത്, ജനസംഖ്യ 140 കോടി 

ചൈന 3 ഇരട്ടി വലുത്, ജനസംഖ്യ 141 കോടി

മുഖലക്ഷണം

ശിവൻ നന്ദികേശന് ഉപദേശിച്ചതാണ് ലക്ഷണശാസ്ത്രം. അത് മനുഷ്യശരീരത്തിൻ്റെ പ്രത്യേക ലക്ഷണങ്ങൾ, മുഖലക്ഷണങ്ങൾ, അവയുടെ ഫലപ്രദമായ പ്രവചനങ്ങൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നു.

ഈ ശാസ്ത്രത്തിൽ മുഖം വ്യക്തിയുടെ ഗുണധർമ്മങ്ങൾ, ഭാവി, ഭാഗ്യം എന്നിവ ദൃശ്യമാകുന്ന കണ്ണാടിയായി കണക്കാക്കുന്നു. മുഖം മനസ്സിൻ്റെ കണ്ണാടി എന്നാണ് ആപ്തവാക്യം. ശിരസ്സിൻ്റെ ആകൃതിയാണ് മുഖത്തിന് രുപം നൽകുന്നത്. മുഖലക്ഷണങ്ങളെ അടിസ്ഥാനമാക്കി വ്യക്തികളുടെ സ്വഭാവവും ഭാവിയും നിർണയിക്കാനാകുമെന്നു വിശ്വസിക്കുന്നു. ഇത് മുഖ്യമായും സമുദ്രശാസ്ത്രത്തിൻ്റെ ഭാഗമാണ്.

ലക്ഷണശാസ്ത്രത്തിൻ്റെ അടിസ്ഥാനങ്ങൾ

1. മുഖലക്ഷണം – മുഖത്തിന്റെ ആകൃതി, അവയവങ്ങളുടെ ആലേഖനം, നിറം, തിളക്കം എന്നിവകൊണ്ട് വ്യക്തിയുടെ ഭാവിയും സ്വഭാവവും നിർണയിക്കാനാകുമെന്നാണ് വിശ്വാസം.

2. ശരീരലക്ഷണം – ശരീരത്തിൻ്റെ ഭാവങ്ങൾ, നിലനില്പ്, ആകൃതി എന്നിവ ദൈവസന്നിധിയോ സമൃദ്ധിയോ സൂചിപ്പിക്കുമെന്നാണ് കരുതുന്നത്.

3. ശബ്ദലക്ഷണം – ശബ്ദത്തിൻ്റെ സ്വഭാവം (മൃദുവോ, കർക്കശമോ, ബലമുള്ളതോ) വ്യക്തിയുടെ അഭിരുചികൾ, മനോഭാവങ്ങൾ, ആകർഷണശക്തി തുടങ്ങിയവ വ്യക്തമാക്കുമെന്ന് പറയുന്നു.

4. ചലനലക്ഷണം – നടക്കലിന്റെയും ഇരിപ്പിന്റെയും ശൈലി വ്യക്തിയുടെ ധൈര്യവും ഭാവിയുമൊക്കെ വ്യക്തമാക്കുമെന്നാണ് പറയുന്നത്.

കണ്ണുകൾ – നീളമുള്ള, ശക്തിയേറിയ കണ്ണുകൾ നല്ലഭാഗ്യം സൂചിപ്പിക്കുന്നു. താമരയിതൾ പോലെ നീണ്ട് മനോഹരമായ കണ്ണുകൾ ഉള്ളവൻ മഹാഭാഗ്യവാനും സുഖിയും പണ്ഡിതനുമായിരിക്കും.

വലുതും തിളങ്ങുന്നതുമായ കണ്ണുകൾ – ആകർഷണശക്തിയുള്ളവനും ധന്യനും.

ചെറുതും അകത്തേക്ക് കുഴഞ്ഞ കണ്ണുകൾ – ചതിയുടെയും രഹസ്യവുമായ സ്വഭാവം.

ചുവപ്പൻ നിറമുള്ള കണ്ണുകൾ – ആവേശവും ഉഗ്രതയും സൂചിപ്പിക്കും.

മൂക്ക്
നീളവും ഉയരവുമുള്ള മൂക്ക് – ത്യാഗശീലനാകാം. 

അഗ്രം കുനിഞ്ഞ മൂക്ക് – ഉപദ്രവത്തിന്റെയും രഹസ്യ ചിന്തകളുടേയും അടയാളം.

ഉയർന്ന, സമചതുരമായ മൂക്ക് പ്രഭുത്വം, വാക്കിന്റെ ബലമുള്ളവൻ എന്നീ ലക്ഷണങ്ങൾ നൽകുന്നു. നീണ്ട ഉയർന്ന നാസികയുള്ളവൻ ദേശപുരാധിനാഥനും ആജ്ഞാശക്തിയുള്ളവനും പ്രാജ്ഞനും ധീരനുമായിരിക്കും

ചെവികൾ – വലുതും നീളമുള്ളതുമായ ചെവികൾ ധനസമൃദ്ധിയുടേത്.
തുങ്ങിക്കിടക്കുന്നതും അഴകുള്ള ചുഴിയോടുകൂടി വലുതായി നീണ്ടരോമം നിറഞ്ഞ ചെവികളുള്ളവൻ ഭാഗ്യവാനും ധനസമൃദ്ധിയുള്ളവനും വിനയാദിഗുണങ്ങളുള്ളവനുമായിരിക്കും

മുടിയും നെറ്റിയും 
ഉയർന്ന, വിശാലമായ നെറ്റി – ധീരതയും അറിവുമുള്ളയാളുടെ ലക്ഷണം. ഉയർന്ന നെറ്റിയുള്ളവൻ ചിന്തകനോ ശാസ്ത്രജ്ഞനോ ആയിരിക്കും.

ചെറുതും താഴ്ന്നതുമായ നെറ്റി – സംശയാത്മകതയും സ്വാർത്ഥതയും സൂചിപ്പിക്കും.

വളഞ്ഞ മുടികൊണ്ടുള്ള ഹെയർലൈൻ – ഉപകരണ നൈപുണ്യം, കലാ പ്രശസ്തി.

പുരികം
ചെറുതും കനിവുള്ള ഭ്രൂവങ്ങൾ – ദയയോടെ താല്പര്യം പ്രകടിപ്പിക്കുന്നവൻ.

വെട്ടിച്ചുവെട്ടിയ പോലെയുള്ളവ – തന്ത്രവാദിയും ധൃതഗതിയുള്ളവനുമാകാം.

മുക്കിൻ്റെ മേൽഭാഗത്തുള്ള അഗ്രം കുറഞ്ഞ് ഉള്ളിലോട്ട് ക്രമേണ വീതികൂടി പരന്ന് ലതകൾ വീശി നിൽക്കുന്ന പോലെയോ ചന്ദ്രക്കല പോലെയോ വളഞ്ഞോ തമ്മിൽ ചേരാതെയോ മൃദുരോമങ്ങളോടു കൂടിയോയുള്ള പുരികമുള്ളവൻ കൃഷിക്കാരനും ഗവേഷണതൽപരനും സുഖിമാനുമായിരിക്കും.

കവിളുകൾ – നിറഞ്ഞു തളിർക്കുന്നവൻ സ്നേഹപൂർവൻ, ചർച്ചയിലേക്ക് സന്നദ്ധൻ. മനോഹരമായ തുടുത്ത കവിളുകൾ ഉള്ളവൻ വിശാലഹൃദയനും വിനീതനും എല്ലാവർക്കും പ്രിയപ്പെട്ടവനും പരകാര്യതൽപരനുമായിരിക്കും.

അധരങ്ങൾ – മേല് താടിയും കീഴത്തടിയും തുല്യമായവർ വിശ്വാസയോഗ്യർ.

ചുണ്ടുകൾ ചുവപ്പായതും സുഖപ്രദമായതും – സമൃദ്ധിയും ആനന്ദവും സൂചിപ്പിക്കുന്നു.

ചെറുതും അകം ചുവന്നും സുഗന്ധമുള്ളതുമായ വായ് ശുഭമാണ്

പ്രതിരൂപം – സിംഹ, വ്യാഘ്ര, വൃഷഭ മുഖങ്ങൾക്കുള്ളവരുടെ ശക്തിയും ധൈര്യവുമാണ് പ്രതിനിധാനം ചെയ്യുന്നത്.

1.രാജമുഖം - സിംഹത്തിൻ്റെ മുഖത്തോടു കൂടിയവൻ വീരപരാക്രമിയായിരിക്കും.
2.വ്യാഘ്രമുഖം - വ്യാഘ്രമുഖമുള്ളവൻ ആരാലും തടുക്കാൻ കഴിയാത്തവനും ധീരനുമായിരിക്കും.
3.വൃഷഭമുഖം -കാളയുടെ മുഖമുള്ളവൻ ശത്രുക്കളെ ജയിക്കുന്നവനാണ്.
4.ഗോമുഖം - പശുവിൻ്റെ മുഖമുള്ളവൻ ശാന്തശീലനും മിതഭാഷിയുമാണ്.
5.ഗരുഡമുഖം -ഗരുഡമുഖമുള്ളവൻ പ്രസിദ്ധനും ശുരനും ധനവാനുമായിരിക്കും. മേൽ പറഞ്ഞ ലക്ഷണമുള്ളവർ രാജലക്ഷണമുള്ളവരാണ്.
6.മഹിഷമുഖം - പോത്തിൻ്റെ മുഖമുള്ളവൻ അർത്ഥസുഖം അനുഭവിക്കുന്നവനാണ്.
7.വരാഹമുഖം - പന്നിയുടെ മുഖമുള്ളവൻ ധനവാനും പണ്ഡിതനുമായിരിക്കും.
8.ഖരമുഖം - കഴുതയുടെയോ ഒട്ടകത്തിൻ്റെയോ മുഖമുള്ളവൻ നിർദ്ധനനും ദുഃഖിതനും വേദനകൾ ഉള്ളവനുമായിരിക്കും.

Tuesday, 25 February 2025

മഹാ ശിവാത്രി

പുറത്ത് ഒരു ശിവനുണ്ടെങ്കിൽ അകത്തും ഒരു ശിവനുണ്ട്. അഹം ബ്രഹ്മാസ്മി" (ഞാൻ ബ്രഹ്മം ആണ്) എന്ന ധാരണ പോലെ ശിവോഹം എന്നാൽ "ഞാൻ പരമശിവതത്ത്വം" ആണ്. അതുകൊണ്ട് എൻ്റെ പൂജ എൻ്റെ ഉള്ളിൽ ഉളള ശിവന് വേണ്ടി ആണ്. മാനസിക പൂജ ആണ് അതിന് ഉത്തമം. ഉച്ചക്ക് 12 മണി മുതൽ അടുത്ത ദിവസം രാവിലെ വരെ ശ്രീ ശിവായ നമസ്തുഭ്യം പറ്റുന്നത് പോലെ വലത് കയ്യിലെ പെരുവിരലിനെ ഇടത് കയ്യും കൊണ്ട് പിടിച്ചോണ്ട് ആണ് ചൊല്ലുക. ഉച്ചക്ക് 12 മുതൽ നാളെ രാവിലെ വരെ ഭക്ഷണം കഴിക്കാതെ മൗനം പാലിച്ചുകൊണ്ട് പറ്റുന്ന അത്ര ഏകാഗ്രതയോടെ ചൊല്ലും. വൈഫ് ചൊല്ലുന്നത് ശിവായ നമഃ എന്നും. അകത്ത് ബാക്കിയായ വിഷങ്ങൾ നശിച്ച്, അമൃത് സജീവമാകാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. ഞാൻ ആളല്ല ഇങ്ങനെ ചെയ്യാൻ പറയാൻ. അത് കൊണ്ട് ഞങ്ങൽ എങ്ങനെ ചെയ്യുന്നു എന്ന് എഴുതിയത്.

"നമശിവായ"  പഞ്ചാക്ഷരി മന്ത്രമാണ്. 
ഈ മന്ത്രം ശിവന്റെ പഞ്ചഭൂതരൂപത്തെ പ്രതിനിധീകരിക്കുന്നു. "നമശിവായ" എന്നത് "ഞാൻ ശിവനെ നമസ്കരിക്കുന്നു" എന്നർത്ഥം. ന ജലതത്വം മ പൃഥ്വീതത്വം ശി അഗ്നിതത്വം വ വായുതത്വം യ ആകാശതത്വം.

എല്ലാവരും അവരവരുടെ വിശ്വാസം അനുസരിച്ച് പൂജകൾ ചെയ്യുന്നു. "ശിവോഹം" ഞാൻ ശിവനാകുന്നു എന്ന വിശ്വാസം ആണ് എനിക്ക് ഇഷ്ടം. ശ്രീ ശിവായ നമസ്തുഭ്യം ആണ് കൂടുതലും ചൊല്ലുന്നത്. ഓം നമഃ ശിവായ ആണ് എല്ലാവരും ചൊല്ലുന്നത്, അത് ചൊല്ലുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻ ചില സമയത്ത് ശരീരത്തിന് പ്രത്യേകിച്ച് സ്ത്രീകൾക്ക് വിപരീത ഫലം കിട്ടുന്നത് കൊണ്ട് വൈഫിനോട് ശിവായ നമഃ എന്ന് ചൊല്ലാൻ പറഞ്ഞു. 

പഞ്ചാക്ഷരി മന്ത്രത്തിൻ്റെ ഫുൾ ഫോം 

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരാഗായ മഹേശ്വരായ ।
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ "ന" കാരായ നമഃ ശിവായ ॥

നാഗരാജനെ ഹാരമായി ധരിച്ചവനും, മൂന്ന് കണ്ണുള്ളവനും, ശരീരത്തിൽ വിഭവൂതി പൂശിയവനും, മഹേശ്വരനുമായ ദിഗംബരനുമായ ശിവനേ, "ന" എന്ന അക്ഷരത്തിൻ്റെ രൂപനായ അങ്ങേക്ക് പ്രണാമം.

മന്ദാകിനീസലിലചന്ദനചർചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ ।
മന്ദാരപുഷ്പബഹുപുഷ്പസുപൂജിതായ
തസ്മൈ "മ" കാരായ നമഃ ശിവായ ॥

മന്ദാകിനി (ഗംഗാനദി) ജലത്താൽ അഭിഷിക്തനുമായും, ചന്ദനം ലേചിതനായും, നന്ദീശ്വരനും ഭൂതഗണങ്ങളുടെ അധിപനുമായ മഹേശ്വരനുമായ ശിവനേ, "മ" എന്ന അക്ഷരത്തിൻ്റെ രൂപനായ അങ്ങേക്ക് പ്രണാമം.

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വരനാശകായ ।
ശ്രീനീലകണ്ഠായ വൃഷധ്വജായ
തസ്മൈ "ശി" കാരായ നമഃ ശിവായ ॥

പാർവതിയുടെ (ഗൗരിയുടെ) മുഖക്കമലം പോലെ മനോഹരനായവനും, സൂര്യനെപ്പോലെ പ്രഭയുള്ളവനും, ദക്ഷൻ്റെ യാഗത്തെ നശിപ്പിച്ചവനും, നീലകണ്ഠനുമായ ശിവനേ, "ശി" എന്ന അക്ഷരത്തിൻ്റെ രൂപനായ അങ്ങേക്ക് പ്രണാമം.

വശിഷ്ഠകുമ്പോദ്ഭവഗൗതമാര്യ
മുനീന്ദ്രദേവാർചിതശേഖരായ ।
ചന്ദ്രാർകവൈശ്വാനരലോചനായ
തസ്മൈ "വ" കാരായ നമഃ ശിവായ ॥

വശിഷ്ഠൻ, അഗസ്ത്യൻ, ഗൗതമൻ എന്നീ മഹർഷിമാരും ദേവന്മാരും പൂജിച്ച ശിഖാമണിയായവനും, ചന്ദ്രൻ, സൂര്യൻ, അഗ്നി എന്നിവൻ്റെ കണ്ണുകളായ ശിവനേ, "വ" എന്ന അക്ഷരത്തിൻ്റെ രൂപനായ അങ്ങേക്ക് പ്രണാമം.

യജ്ഞസ്വരൂപായ ജിതേന്ദ്രിയായ
ദത്തം വരായാമിതദിഗ്വരായ ।
വ്യാഘ്രാജിനാംബരായ വിശ്വനാഥായ
തസ്മൈ "യ" കാരായ നമഃ ശിവായ ॥

യാഗങ്ങളുടെ സ്വരൂപനായവനും, ഇന്ദ്രിയങ്ങളെ ജയം ചെയ്തവനും, വരദാനങ്ങൾ പ്രദാനം ചെയ്യുന്നവനും, ദിശകളെ പോലും അതിരുകളായി കണക്കാക്കിയവനും, വ്യാഘ്രചർമ്മം വസ്ത്രമായി ധരിച്ച വിശ്വനാഥനായ ശിവനേ, "യ" എന്ന അക്ഷരത്തിൻ്റെ രൂപനായ അങ്ങേക്ക് പ്രണാമം.

ഫലശൃതി:
പഞ്ചാക്ഷരമിദം പുണ്യം
യഃ പഠേച്ഛിവസന്നിധൗ ।
ശിവലോകമവാപ്നോതി
ശിവേന സഹ മോദതേ ॥

ഈ പുണ്യമുള്ള പഞ്ചാക്ഷരസ്തോത്രം ശിവസന്നിധിയിൽ ഭക്തിപൂർവം ജപിക്കുന്നവൻ ശിവലോകം പ്രാപിക്കുകയും ശിവനോടൊപ്പം ആനന്ദം അനുഭവിക്കുകയും ചെയ്യും.

Monday, 24 February 2025

ടെലിപ്പതി, മെൻ്റലിസം, ഹിപ്‌നോട്ടിസം

ടെലിപ്പതി, മെൻ്റലിസം, ഹിപ്‌നോട്ടിസം, NLP ഒക്കെ ഞാൻ പറയാൻ ആഗ്രഹിച്ച വിഷയങ്ങൾ ആണ്. പക്ഷേ എത്ര പേര് ഇതൊക്കെ വായിക്കുമെന്ന് സംശയം ഉളളത് കൊണ്ട് ഒത്തിരി വിഷയങ്ങൾ എഴുതാറില്ല. ഇങ്ങോട്ട് ചോദ്യങ്ങൾ വരുമ്പോൾ ഉത്തരം പറയാൻ ഒരു രസം ആണ്.

ടെലിപ്പതി അഥവാ ചിന്താ സംവേദനം, ആത്മീയ ലോകത്ത് മനസ്സും മനസ്സും തമ്മിൽ ഉള്ള സമ്പർക്കമായി കരുതപ്പെടുന്നു. നിരവധി യോഗികൾ, സന്യാസികൾ, തപസ്യയ്ക്കു വേണ്ടി ഏകാന്തവാസം ചെയ്ത മഹർഷികൾ, മറ്റൊരു വ്യക്തിയുടെ ചിന്തകളും വികാരങ്ങളും അറിയാൻ കഴിയുന്നവരായിരുന്നതിനുള്ള ഉദാഹരണങ്ങൾ ആധ്യാത്മിക ഗ്രന്ഥങ്ങളിൽ കാണാം.

ആജ്ഞാ ചക്രം (തൃതീയ നേത്രം) ഉണർന്നാൽ, മനസ്സിന്റെയും ബോധത്തിന്റെയും ആഴത്തിലുള്ള നിലകളിൽ പ്രവേശിച്ച് ടെലിപ്പതിക്ക് സാധ്യത ഉണ്ടാകും.

പണ്ട് കാലത്ത് ഗുരു-ശിഷ്യ സമ്പ്രദായത്തിൽ ഗുരുവിന് ശിഷ്യനോട് വാക്കുകളില്ലാതെ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുമായിരുന്നു. ഇതിന് കാരണം ശുദ്ധമായ പ്രാണശക്തി പ്രയോഗവും ആത്മീയ ബന്ധവുമാണ്.

പതാഞ്ജലി യോഗ സൂത്രത്തിൽ "വൈശ്വാനര സിദ്ധി" (മനോനില സംയമനം) ലഭിച്ചാൽ, ഒരാൾക്ക് മറ്റൊരാളുടെ മനസ്സിലെ ചിന്തകൾ വായിക്കാനാകും എന്ന് സൂചിപ്പിക്കുന്നു.

ഭൗതിക ശാസ്ത്രത്തിൽ, ക്വാണ്ടം എന്റാഗിൽമെന്റ്, രണ്ട് കണികകൾ അകലം എന്തുമാകട്ടെ പരസ്പരം ബന്ധപ്പെട്ടിരിയ്ക്കാം. ഈ സിദ്ധാന്തം മനസുകളുടെയും അവയുടെ ഓർഗാനിക് കണികകളുടെയും ഇടയിൽ ടെലിപതിക്ക് സാധ്യത ഉണ്ടോ എന്നതിൽ ഗവേഷകർ ചിന്തിക്കുകയാണ്.

മനുഷ്യർ തമ്മിൽ കാഴ്ചപ്പാടിലാകാതെ സൗകര്യപ്രദമായി ആശയവിനിമയം നടത്താൻ ശീലം ചെയ്യുമ്പോൾ, മസ്തിഷ്‌ക്കത്തിൽ ചെറിയ ഇലക്ട്രിക് തരംഗങ്ങൾ, എലക്ട്രോമാഗ്നറ്റിക് സിഗ്നലുകൾ ഉണ്ടാകുന്നു. ഇവ റിസേർച്ച് ചെയ്യുമ്പോൾ ചിലർക്ക് ടെലിപ്പതി സമാനമായ അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രശസ്ത ശാസ്ത്രജ്ഞനായ റൂപ്പർട്ട് ഷെൽഡ്രേക്ക് Morphogenetic Fields എന്ന സിദ്ധാന്തം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതനുസരിച്ച്, ഒരേ പോലെ ചിന്തിക്കുന്ന വ്യക്തികൾ തമ്മിൽ അവിശ്വസനീയമായ ടെലിപ്പതിക് കണക്ഷൻ അനുഭവപ്പെടുത്താൻ സാധ്യതയുണ്ട്.

ചില മാർഗങ്ങൾ നമ്മുടെ മനസ്സിനെ കൃത്യമായി പരിശീലിപ്പിച്ചാൽ, ടെലിപ്പതിക്ക് സാധ്യത ഉണ്ടാകാം.

1. ആഴത്തിലുള്ള ധ്യാനം:
മനസ്സിനെ ശാന്തമാക്കുന്നതിനായി ആജ്ഞാ ചക്രം ഉണർത്തുന്ന ധ്യാനങ്ങൾ (ട്രാറ്റക് ധ്യാനം, ബ്രഹ്മരന്ധ്ര ധ്യാനം) ചെയ്യുക.

ഏകാഗ്രത വികസിപ്പിക്കുന്നതിനായി നാഡി ശുദ്ധി പ്രാണായാമം, സമവൃത പ്രാണായാമം തുടങ്ങിയവ പ്രയോഗിക്കുക.

സ്വപ്നയോഗം (Lucid Dreaming & Astral Projection), ചിലർ ടെലിപ്പതിക്ക് ഉപകാരപ്പെടുന്ന ഒരു സ്ഥിതിയായ "അസ്ട്രൽ പ്രൊജക്ഷൻ" പരിശീലിക്കുന്നു, ഇതിലൂടെ അഹങ്കാരത്തിന് അതീതമായ മനസ്സിന്റെ പ്രവർത്തനങ്ങൾ അറിയാം.


മെന്റലിസം (Mentalism) എന്നത് എന്ത്?
മെന്റലിസം ഒരു മനഃശാസ്ത്രപരമായ കലാരൂപമാണ്, ഇത് മനസിനെ വായിക്കൽ, പ്രവചനം, ടെലിപ്പതി, ഹിപ്‌നോസിസ്, സൈക്കോകിനിസിസ് (വസ്തുക്കൾ മനസ്സിൽ ചിന്തിച്ച് നീക്കൽ) തുടങ്ങിയവയുടെ ഒരു അവിയൽ ആണ്. മെന്റലിസ്റ്റുകൾ സാധാരണയായി ഇവ അഭ്യാസത്തിലൂടെ പ്രാപിച്ച തന്ത്രങ്ങൾ ഉപയോഗിച്ചാണ് ചെയ്യുന്നത്, അതിനാൽ ഇത് മായാജാലത്തിലും മൈൻഡ് ഗെയിമുകളിലും ഉൾപ്പെടുന്നു.

മെന്റലിസത്തിന്റെ പ്രധാന ഭാഗങ്ങൾ
1. ടെലിപ്പതി (Telepathy)

മറ്റൊരാളുടെ ചിന്തകൾ വായിക്കുന്നതായി തോന്നിക്കുന്ന പ്രകടനം.

2. ഹിപ്‌നോസിസ് (Hypnosis)
മറ്റൊരാളുടെ മനസ്സിനെ സ്വാധീനിച്ച് അവരെ നിർദ്ദേശങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുക. സബ്കോൺഷ്യസ് മനസ്സിനെ നിയന്ത്രിക്കാൻ മെന്റലിസ്റ്റുകൾ ഈ രീതി ഉപയോഗിക്കും.

3. മെമ്മറി ഫെനോമിനാ (Memory Feats)
അസാധാരണമായ ഓർമ്മശക്തി പ്രകടിപ്പിക്കൽ. വലിയ കണക്കുകൾ മനസ്സിൽ സൂക്ഷിച്ച് അതിവേഗം ഉത്തരം നൽകൽ.

4. സൈക്കോകിനിസിസ് (Psychokinesis)
കൈമാറ്റമില്ലാതെ വസ്തുക്കൾ ചലിപ്പിക്കൽ, മുറിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ.

5. പ്രവചനം (Prediction)
ഭാവിയിൽ ഒരാൾ പറയാനിരിക്കുന്നത് അതിന് മുൻപ് പ്രവചിക്കാൻ കഴിയും എന്ന് കാണിക്കൽ. കാർഡ് ട്രിക്കുകൾ, ഡൈസ് ഗെയിമുകൾ എന്നിവയിലൂടെ ഇത് സാധ്യമാക്കാം.

ബോഡി ലാംഗ്വേജ് (Body Language Reading)- ആളുകളുടെ കണ്ണുകളുടെ ചലനം, മുഖഭാവം, ശബ്ദ വ്യത്യാസങ്ങൾ മുതലായവ അടിസ്ഥാനമാക്കി അവരോട് കൂടുതൽ അറിയാൻ മെന്റലിസ്റ്റുകൾ പഠിച്ചിരിക്കും.

മെമ്മറി ടെക്നിക്കുകൾ (Memory Techniques):
മൈൻഡ് പാലസ് (Mind Palace) പോലുള്ള മെമ്മറി ടെക്നിക്കുകൾ ഉപയോഗിച്ച്, മെന്റലിസ്റ്റുകൾ വലിയ വിവരങ്ങൾ ഓർമ്മിക്കാനാകും.

നാഡി (Neuro-Linguistic Programming - NLP) NLP ശാസ്ത്രം ഉപയോഗിച്ച്, ചിലർ സ്വയം പ്രേരിപ്പിക്കാനും മറ്റുള്ളവരിൽ സ്വാധീനമുറപ്പിക്കാനും കഴിയും.

പലപ്പോഴും മെന്റലിസം ഒരുതരം ഇല്ല്യൂഷൻ (Illusion) ആണ് – അത് ആളുകളുടെ ശ്രദ്ധ വ്യത്യാസങ്ങൾ, സൈക്കോളജി, മാനസിക തന്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് അണിയറയിൽ തയ്യാറാക്കുന്ന പ്രകടനങ്ങളാണ്.

എന്നാൽ ചില യഥാർത്ഥ പ്രതിഭാശാലികൾക്ക് മെന്റലിസത്തിന് അടുത്ത് പോകുന്ന കഴിവുകൾ പ്രാപിക്കാനാകുമെന്നത് സത്യമാണു. അതിനായി ഏകാഗ്രത, ആത്മവിശ്വാസം, പരിശീലനം എന്നിവ അനിവാര്യമാണ്.

മെന്റലിസം പഠിക്കാൻ ഉപകാരപ്രദ മാർഗങ്ങൾ മനഃശാസ്ത്രം (Psychology), NLP, ബോഡി ലാംഗ്വേജ്, ഹിപ്‌നോസിസ് എന്നിവ പഠിക്കുക. അഭ്യാസം നിർബന്ധം ആണ്.

ഹിപ്‌നോട്ടിസം (Hypnosis) എന്നത് ഒരു മാനസിക അവസ്ഥയോ, മനസ്സിനെ സ്വാധീനിക്കാനുള്ള പ്രക്രിയയോ ആണ്. ഇതിൽ ആളെ അതീവ ഏകാഗ്രതയുള്ള, നിമഗ്നമായ (trance-like) മനോഭാവത്തിലേക്ക് എത്തിക്കാൻ കഴിയും. ഈ അവസ്ഥയിൽ, സബ്കോൺഷ്യസ് മനസ്സ് (Subconscious Mind) കൂടുതൽ സ്വീകരണശീലമാകുകയും, നിർദേശങ്ങൾ സ്വീകരിക്കാനും അവ പാലിക്കാനും സാധ്യതയുള്ള അവസ്ഥയിലാവുകയും ചെയ്യുന്നു.

ഹിപ്‌നോസിസ് മനസ്സിന്റെ ശക്തിയെ ഉപയോഗിച്ച് ഒരാളെ സ്വാധീനിക്കാനുള്ള ശാസ്ത്രീയ രീതിയാണു. ഇത് മാനസിക/ശാരീരിക ചികിത്സയ്ക്ക്, ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ, മനഃസാന്ത്വനം നേടാൻ, ദുർവ്യസനങ്ങൾ നിർത്താൻ ഉപയോഗിക്കാം. ഹിപ്‌നോസിസ് പരിശീലനവും ആത്മനിയന്ത്രണവും ആവശ്യമുള്ള വിദ്യയാണ്.

ഹിപ്‌നോസിസ് ശാസ്ത്രീയമായ മനഃശാസ്ത്രപരമായ (Psychological) സിദ്ധാന്തങ്ങളോടും നീറോ സയൻസ് (Neuroscience)-നോടും ബന്ധപ്പെട്ടു നിലകൊള്ളുന്നു.
രണ്ട് മനസ്സുകൾ ഉണ്ട് -
Conscious Mind (സെഞ്ചിത്രം മനസ്സ്) – യുക്തിപരമായ, വിചാരിക്കുന്ന ഭാഗം.

Subconscious Mind (അവബോധ മനസ്സ്) – അഭ്യാസങ്ങൾ, വികാരങ്ങൾ, സ്ഥിരമായ വിശ്വാസങ്ങൾ അടങ്ങിയ ഭാഗം.

ഹിപ്‌നോസിസ് Conscious Mind-നെ നിർജ്ജീവമാക്കി Subconscious Mind-നെ പുതിയ നിർദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാക്കുന്നു. അതുകൊണ്ടു തന്നെ, ചിലർ മനോരോഗ ചികിത്സ, വേദന നിയന്ത്രണം, സ്വഭാവ പരിഷ്കാരം തുടങ്ങിയ കാര്യങ്ങൾക്ക് ഹിപ്‌നോട്ടിസം ഉപയോഗിക്കുന്നു.

ഹിപ്‌നോട്ടിസത്തിന്റെ പ്രധാന ഘട്ടങ്ങൾ
1. Induction (ആമുഖം)
ഒരാൾ ശരീരപരമായി വശ്യമായ (Relaxed) അവസ്ഥയിലേക്ക് പ്രവേശിക്കുന്നു. ദേഹികമായയും മാനസികമായും അവൻ ശാന്തനാവുന്നു.

ചിലർ മന്ത്രങ്ങൾ (Mantras), ശ്വാസ നിയന്ത്രണം (Breath Control), ആലേഖനങ്ങൾ (Visualizations) മുതലായവ ഉപയോഗിക്കുന്നു.

2. Deepening (ആഴത്തിലേക്ക് കടക്കൽ)
ഹിപ്‌നോട്ടിസ്റ്റ് (Hypnotist) കുറഞ്ഞത് 5-10 മിനിറ്റ് കൊണ്ട് വ്യക്തിയെ കൂടുതൽ ആഴത്തിലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു. ഒരു മയക്കം പോലെ ഉള്ള അവസ്ഥയിൽ ആൾ പ്രവേശിക്കുന്നു.

3. Suggestion (നിർദ്ദേശങ്ങൾ നൽകൽ)
Subconscious Mind ഇപ്പോൾ നിർദേശങ്ങൾ സ്വീകരിക്കാൻ വളരെ തയ്യാറാണ്.

ഹിപ്‌നോസിസ് പോയി എന്ന് ഒരാൾക്ക് തോന്നാം, എന്നാൽ അദ്ദേഹത്തിന്റെ Subconscious Mind ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കും.

ഉദാഹരണത്തിന്:
"നീ ഇനി മുതൽ ധൈര്യശാലിയായിരിക്കും."
"നീ പുകവലി അവസാനിപ്പിക്കും."

4. Awakening (മുന്നത്തെ അവസ്ഥയിലേക്ക് മടങ്ങൽ)

ഹിപ്‌നോസിസ് വേഗത്തിൽ അവസാനിപ്പിക്കാം (നേരത്തെ നിർദേശിച്ചാൽ).

ഹിപ്‌നോട്ടിസ്റ്റ് "നീ ഇനി ഒന്നും അറിയാതെ ഉണർന്നുവരും" എന്ന് പറയുമ്പോൾ ആൾ പതിയെ ഉണരുന്നു.

ഹിപ്‌നോട്ടിസത്തിന്റെ ഉപയോഗങ്ങൾ
1. മെഡിക്കൽ ഫീൽഡിൽ (Medical Hypnosis)

വേദന നിയന്ത്രണം – ഹിപ്‌നോസിസ് സർജറികൾ, പ്രസവം, ക്രോണിക് പെയിൻ എന്നിവയ്ക്കിടയിൽ വേദന കുറയ്ക്കാൻ സഹായിക്കുന്നു.

ഫോബിയകൾ (Phobias) & മാനസിക പ്രശ്നങ്ങൾ – കുറച്ച് ആളുകൾ ഭയങ്ങളെ (Fears) കുറയ്ക്കാനും PTSD, Anxiety എന്നിവക്ക് ചികിത്സാനായി ഹിപ്‌നോസിസ് ഉപയോഗിക്കുന്നു.

2. മനഃശാസ്ത്രപരമായ ഉപയോഗങ്ങൾ (Psychological Applications)

സ്വഭാവ പരിഷ്കാരം – സ്വഭാവത്തിലെ ദുർബലതകൾ മാറ്റാൻ ഹിപ്‌നോസിസ് സഹായിക്കുന്നു.

ആത്മവിശ്വാസം വർദ്ധിപ്പിക്കൽ – പൊതുപ്രസംഗം, ഭയം കുറയ്ക്കൽ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

3. മെമ്മറി മെച്ചപ്പെടുത്തൽ (Memory Enhancement)
ചിലരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഹിപ്‌നോസിസ് സഹായിക്കാം.

4. ശരീരഭാരം കുറയ്ക്കൽ (Weight Loss Hypnosis)
ചില ഹിപ്‌നോട്ടിസ്റ്റുകൾ ആഹാരചിന്തകളെ നിയന്ത്രിക്കാനും തടി കുറയ്ക്കാനും സഹായിക്കും.

5. പുകവലി, മദ്യം, ലഹരി ഉപയോഗം നിർത്താൻ ചിലരെ പുകവലി, മദ്യം, ലഹരി ഉപയോഗം നിർത്താൻ ഹിപ്‌നോസിസ് സഹായിച്ചെന്നുള്ള പഠനങ്ങൾ ഉണ്ട്.

ചിലർ ഹിപ്‌നോസിസിനോട് പ്രതികരിച്ചില്ലെങ്കിൽ, അവർ അതിനോടു തയ്യാറല്ലെങ്കിൽ ഹിപ്‌നോട്ടൈസ് ചെയ്യാൻ പറ്റില്ല.

ഇന്ത്യയിൽ ടെലിപ്പതി, മെന്റലിസം, ഹിപ്‌നോട്ടിസം എന്നിവ പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും ഉണ്ട്.

1. ഇന്ത്യൻ ഹിപ്‌നോസിസ് അക്കാദമി (Indian Hypnosis Academy)
സ്ഥാനം: ദില്ലി, ഇന്ത്യ
www.indianhypnosisacademy.com
www.nimhans.ac.in
 www.hypnosisinstituteindia.com
 www.indiancouncilofhypnosis.com
 www.academyofhypnoticscience.com
 www.indianinstituteofhypnosis.com

Saturday, 22 February 2025

ഉപ്പുകൾ എത്ര വിധം

ഉപ്പ് പല തരം ഉണ്ട്, അവയുടെ ഉത്ഭവം, ഘടന, ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കി തരം തിരിക്കാം. കൂടുതൽ ഉപയോഗിക്കുന്നത് പ്രകൃതിദത്തവും (Natural Salt) പരിഷ്കരിച്ചതുമായ (Processed Salt) ഉപ്പാണ്.

പ്രകൃതിദത്ത ഉപ്പുകളിൽ സമുദ്ര ഉപ്പ് (Sea Salt) (സമുദ്രജലത്തെ വേവിച്ച് തണുപ്പിക്കുന്നതിലൂടെ ഉണ്ടാക്കുന്നു)

ഇതിൽ ധാരാളം മിനറലുകൾ അടങ്ങിയിട്ടുണ്ട്. അധികം റിഫൈൻഡ് അല്ല.Himalayan Salt, Celtic Salt, Fleur de Sel എന്നിവ ഇതിന്റെ ഉപവിഭാഗങ്ങളാണ്.


ഹിമാലയൻ ഉപ്പ് ഈസ്റ്റ് പാകിസ്ഥാനിലെ (Khewra Salt Mine) ഭാഗത്തു നിന്നുള്ള 100% പ്രകൃതിദത്ത ഉപ്പ് ആണ്. 80 ൽ കൂടുതൽ മിനറലുകൾ അടങ്ങിയിട്ടുള്ളതുകൊണ്ടു ആരോഗ്യത്തിന് നല്ലതാണ്.
പിന്നെയും ഉണ്ട്. സെൽറ്റിക് ഉപ്പ് (Celtic Sea Salt) ഹിമാലയൻ ഉപ്പിനെ അപേക്ഷിച്ച് കുറച്ച് അധികം സോഡിയം അടങ്ങിയിട്ടുണ്ട്.

കറുപ്പ് ഉപ്പ് (Black Salt / Kala Namak), ഫ്ലെർ ഡി സെൽ (Fleur de Sel) 

അടുത്തത് പരിഷ്കരിച്ച ഉപ്പുകൾ (Processed Salts)
 ടേബിൾ സോൾട്ട് (Table Salt / Refined Salt) കൃത്രിമമായി അയോഡിൻ ചേർക്കാറുണ്ട്, അതിനാൽ അത്യധികം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരം.

ഐഡൊനൈസ്ഡ് സോൾട്ട് (Iodized Salt) പൊതുവെ ടേബിൾ സോൾട്ടിനോട് അയോഡിൻ ചേർത്തത്.ഥൈറോയിഡ് പ്രശ്നങ്ങൾ തടയാൻ ഉപയോഗിക്കുന്നു.

ലോ സോഡിയം സോൾട്ട് (Low-Sodium Salt) പൊട്ടാസ്യം ക്ലോറൈഡ് (KCl) ചേർത്തു തയ്യാറാക്കുന്നത്. ഹൃദയ രോഗികൾക്കും രക്തസമ്മർദ്ദം ഉള്ളവർക്കും പകരം ഉപ്പായി കൊടുക്കാറുണ്ട്.

അടുത്തത് പ്രത്യേകമായി തയ്യാറാക്കിയ ഉപ്പുകൾ (Specialty Salts)റെഡ് അലയ (Red Alaea Salt) – ഹവായിയൻ സോൾട്ട്, വിപുലമായ മിനറൽ ഉള്ളത്.
സ്മോക്ക്ഡ് സോൾട്ട് (Smoked Salt) – തീയിൽ പിടിപ്പിച്ച ഉപ്പ്, മെച്ചപ്പെട്ട സുഗന്ധം.
ഹിമാളയൻ ബ്ലൂ സോൾട്ട് (Himalayan Blue Salt) – വിരളമായ പിങ്ക് സോൾട്ട് വിഭാഗം.
ബംബു സോൾട്ട് (Bamboo Salt) – കൊറിയൻ ഔഷധ ഗുണമുള്ള ഉപ്പ് 

പ്രകൃതിദത്ത ഉപ്പുകൾ ആരോഗ്യപരമായി ഏറ്റവും നല്ലത് himalayan, Sea Salt, Celtic Salt, Black Salt ഒക്കെ ആണ്.

ടേബിൾ സോൾട്ട് അമിതമായി ഉപയോഗിക്കാതിരിക്കുക, കാരണം കൃത്രിമ രാസവസ്തുക്കൾ ചേർന്നു ഉണ്ടാക്കിയതാണ്.

അഞ്ച് മിനറലുകൾ അടങ്ങിയിട്ടുള്ള ഉപ്പുകൾ കറുപ്പ് ഉപ്പ്, സെൽറ്റിക് ഉപ്പ് ദേഹത്തിന് ഏറ്റവും നല്ലത്.

ഹിമാലയൻ ഉപ്പ് (Himalayan Pink Salt) നിരവധി ഗുണങ്ങൾ ഉള്ള ഒരു പ്രകൃതിദത്ത ഉപ്പാണ്.

80-ഓളം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു, പ്രത്യേകിച്ച് പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം മുതലായവ. സാധാരണ ഉപ്പിനെക്കാൾ കുറവ് സോഡിയം (NaCl), അതിനാൽ രക്തസമ്മർദ്ദ നിയന്ത്രണത്തിന് സഹായകരം. ദേഹത്തിലെ pH ബാലൻസ് നിലനിർത്തുന്നു – ആസിഡിറ്റിയെയും അൾസറിനെയും കുറയ്ക്കാൻ സഹായിക്കുന്നു. ടോക്സിനുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. സാധാരണ ഉപ്പിനെക്കാൾ ദേഹത്തിൽ വെള്ളം പിടിച്ച് സൂക്ഷിക്കുന്നതിന്റെ തോത് കുറവാണ്.

വെള്ളത്തിൽ ഇട്ടുനോക്കുമ്പോൾ വേഗം പൂർണ്ണമായി അലിയില്ല, നേരിയ തരി ഉണ്ടാകാൻ സാധ്യതയുണ്ട്. ലൈറ്റ് പിങ്ക് നിറം ആണ്.സാധാരണ ഉപ്പിനേക്കാൾ സോഫ്റ്റ് (soft) ടേസ്റ്റായിരിക്കും. കുറച്ച് മധുരവുമുണ്ട്, കടുത്ത ഉപ്പു ടേസ്റ്റായിരിക്കില്ല.